ആദ്യകാല ക്രൈസ്തവ സഭകള്‍ക്കു എന്തു സംഭവിച്ചു?

അപ്പോസ്തലന്മാരുടെ കാലത്ത് വിവിധ സ്ഥലങ്ങളില്‍ രൂപം കൊണ്ട ക്രിസ്തീയ സഭകള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു? അവ എത്രനാള്‍ സജീവമായി തുടര്‍ന്നു? അവ എത്രയെണ്ണം ഇപ്പൊഴും നിലനില്‍ക്കുന്നുണ്ട്? എന്തുകൊണ്ടാണ് അവയില്‍ ചിലതെങ്കിലും അപ്രത്യക്ഷമായത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചരിത്രത്തില്‍ നിന്നും കണ്ടുത്തുവാനുള്ള ഒരു ശ്രമമാണ് നമ്മള്‍ ഇവിടെ നടത്തുന്നത്.

ഇതൊരു വിശാലമായ പഠനം ആവശ്യമുള്ള വിഷയമാണ്. ആദ്യകാലത്ത് അഞ്ചു പാത്രിയര്‍കീസുകള്‍ നിലവിലിരുന്നു. അവ, റോം, കോന്‍സ്റ്റാന്‍റിനോപ്പിള്‍, അന്ത്യോക്യ, അലെക്സാണ്ഡ്രിയ, യെരൂശലേം എന്നിവ ആയിരുന്നു. ആദ്യകാലത്തെ സഭകളില്‍ വെളിപ്പാടു പുസ്തകത്തില്‍ പേര് പറയുന്ന ഏഴു സഭകളെക്കൂടെ ഉള്‍പ്പെടുത്താവുന്നതാണ്. അങ്ങനെ 12 സഭകളെക്കുറിച്ചാണ് നമ്മള്‍ ഇവിടെ പഠിക്കുന്നത്. അതിനാല്‍ ഓരോ സഭയെക്കുറിച്ചും വളരെ ഹൃസ്വമായ ഒരു വിവരണം മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ. ചരിത്രകാരന്‍മാരെയോ, വേദ പണ്ഡിതന്‍മാരെയോ ഇതിന്റെ കാഴ്ചക്കാരൊ, കേള്‍വിക്കാരോ, വായനക്കാരോ ആയി ഉന്നം വയ്ക്കുന്നില്ല. സാധാരണ ഒരു ക്രിസ്തീയ വിശ്വസിക്ക് അത്യാവശ്യം അറിയേണ്ടുന്ന കാര്യങ്ങള്‍ മാത്രമേ ഇവിടെ വിവരിക്കുന്നുള്ളൂ.  

ദൈവീക അനുഗ്രഹത്തിന്റെ രഹസ്യം

പഴയനിയമകാലത്തും പുതിയനിയമ കാലത്തും ബുദ്ധിയിലും, ബലത്തിലും, സമ്പത്തിലും ശക്തരായ ജനമാണ് യിസ്രായേല്‍. അനേക പ്രാവശ്യം അവര്‍ മറ്റ് രാജ്യങ്ങളുടെ കീഴില്‍ പ്രവാസികളും അടിമകള്‍ ആയി ജീവിച്ചിട്ടുണ്ട് എങ്കിലും, അവര്‍ അതിശക്തമായി തിരിച്ച് വന്നിട്ടുണ്ട്. ഈ ജനതയുടെ ബുദ്ധിവൈഭവവും, ശക്തിയും ലോകത്തെ മറ്റ് എല്ലാ ജനസമൂഹങ്ങളെയും എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട്. അവരുമായി യുദ്ധചെയ്യുക അല്ല, സൌഹൃദമാണ് ഏറെ നല്ലത് എന്നു ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും, അവരുടെ ശത്രുക്കള്‍ പോലും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ തകര്‍ക്കുവാന്‍ വഴികള്‍ അന്വേഷിക്കുന്നവരും എല്ലാ കാലത്തും ഉണ്ടായിരുന്നു.

യിസ്രായേല്‍ യഹോവയായ ദൈവത്താല്‍, അവന്റെ സ്വന്ത ജനമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സമൂഹമാണ് എന്നു നമുക്ക് അറിയാമല്ലോ. അവര്‍ ജയാളികള്‍ ആയി ജീവിക്കേണം എന്നു ദൈവം ആഗ്രഹിച്ചു എങ്കിലും അവര്‍ എക്കാലവും അങ്ങനെ ജീവിച്ചിട്ടില്ല. ഉയര്‍ച്ച താഴ്ചകള്‍ ഉള്ള ഒരു ഗ്രാഫ് പോലെയായിരുന്നു അവരുടെ ജീവിതം. പുതിയനിയമ സഭയും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടം ആണ്. ക്രിസ്തീയ സഭയും എപ്പോഴും ജയാളികള്‍ ആയിരിക്കേണം എന്നാണ് ദൈവത്തിന്‍റെ ആഗ്രഹം. എന്നാല്‍ ഇന്നത്തെ ക്രിസ്തീയ സഭ ജയാളികള്‍ ആണോ എന്നതില്‍ സംശയം ഉണ്ട്.

സ്വര്‍ഗ്ഗീയ ദൂതന്മാരുടെ ചരിത്രം

സ്വര്‍ഗ്ഗീയ ദൂതന്മാരെപ്പോലെ മനുഷ്യ സങ്കല്‍പ്പത്തെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റൊരു ജീവികളും ഇല്ല. മനുഷ്യന്റെ രൂപവും, നിഷ്കളങ്കവും സുന്ദരവും ആയ മുഖവും, വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്രവും അണിഞ്ഞ് മനുഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുന്നവര്‍ ആണ് കഥകളിലെ ദൂതന്മാര്‍. ദൂതന്മാരെക്കുറിച്ചുള്ള നമ്മളുടെ സങ്കല്‍പ്പങ്ങള്‍ സത്യവും മിഥ്യയും ഇടകലര്‍ന്നതാണ്. എന്നാല്‍ വേദപുസ്തകം ദൂതന്മാരെക്കുറിച്ച് ധാരാളം സംസാരിക്കുന്നുണ്ട്. ഇതില്‍ നിന്നും അവരുടെ സത്വത്തെക്കുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശരിയായ വിവരങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും. ദൂതന്മാരുടെ ചരിത്രത്തില്‍ നമുക്ക് സ്വര്‍ഗ്ഗീയ ദൂതന്മാരെയും, പാപത്താല്‍ സ്വര്‍ഗ്ഗീയ മഹിമയില്‍ നിന്നും വീണുപോയ ദൂതന്മാരെയും കാണാം. എന്നാല്‍ ഇവിടെ, ഈ പഠനത്തില്‍, നമ്മള്‍ സ്വര്‍ഗ്ഗീയ ദൂതന്മാരെക്കുറിച്ചാണ് ചിന്തിക്കുന്നത്. വീണുപോയ ദൂതന്മാരെക്കുറിച്ച് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.    

ദൂതന്മാര്‍ എന്നതിന് പഴയനിയമത്തില്‍ എബ്രായ ഭാഷയില്‍ മലാക്ക് (malakh) എന്ന വാക്കും, പുതിയനിയമത്തില്‍ ഗ്രീക്ക് ഭാഷയില്‍ ഏഞ്ജെലോസ് (anggelos) എന്ന വാക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു വാക്കിന്റെയും അര്‍ത്ഥം ദൂത് വാഹികര്‍ എന്നാണ്.

നമ്മള്‍ എങ്ങനെ രക്ഷിക്കപ്പെട്ടു?

നമ്മള്‍ എങ്ങനെ രക്ഷിക്കപ്പെട്ടു എന്ന ചോദ്യത്തിന് നമുക്ക് ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങള്‍ ആയ അനുഭവങ്ങള്‍ ഉണ്ട്. അതെല്ലാം നമ്മളുടെ അനുഭവങ്ങള്‍ ആണ്. നമ്മള്‍ കാണുകയും, കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ എങ്ങനെ നമ്മളെ രക്ഷയിലേക്ക് നടത്തി എന്നതാണു നമ്മളുടെ സാക്ഷ്യം. എന്നാല്‍ നമ്മളുടെ രക്ഷ യഥാര്‍ഥത്തില്‍ സാധ്യമായത് ഒരു ദൈവീക പദ്ധതിയാല്‍ ആണ്. ഇതിനെക്കുറിച്ച് അധികം ആരും ബോധവാന്മാര്‍ അല്ല. നമ്മളുടെ സാക്ഷ്യത്തിന്റെ ചരിത്രത്തില്‍ ഇതിന് അര്‍ഹമായ ഇടം ലഭിക്കാറില്ല.

നമ്മളുടെ രക്ഷയ്ക്ക് കാരണമായ ദൈവീക പദ്ധതിയെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ പഠനം.

യഹോവ ഒരു കനാന്യ ദേവന്‍ ആയിരുന്നുവോ?

യഹൂദന്മാരും ക്രൈസ്തവരും ഏക സത്യ ദൈവമായി ആരാധിക്കുന്ന യഹോവ, പുരാതന കാലത്ത് കനാന്യരുടെ ദേവന്‍മാരില്‍ ഒരുവന്‍ ആയിരുന്നുവോ? ഇതാണ് ഇന്നത്തെ ചോദ്യം.

ഇന്ന് ഈ ചോദ്യം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ്. ഇതിന് കാരണം ഗെരാര്‍ഡ് നിസിം അംസല്ലാഗ് (Gerard Nissim Amzallag) എന്ന സസ്യ ശാസ്ത്രജ്ഞ്ന്‍റെ അഭിപ്രായങ്ങള്‍ ആണ്. അംസല്ലാഗ് ഒരു ഫ്രെഞ്ച് ശാസ്ത്രജ്ഞ്ന്‍ ആണ്. അദ്ദേഹം ജനിക്കുന്നത് 1962 ല്‍ മൊറോക്കോയിലാണ്. (Morocco). യെരൂശലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയില്‍ നിന്നും ഗവേഷണ ബിരുദ്ധം നേടിയിട്ടുണ്ട്. അദ്ദേഹം യെരൂശലേം യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിട്ടുണ്ട്. “ദി കോപ്പര്‍ റെവലൂഷന്‍” എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ്. (The Copper Revolution: Smelters from Canaan and the Origin of Ancient Civilizations). പുരാതന കനാന്‍ ദേശത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. അംസല്ലാഗിന്റെ അഭിപ്രായത്തില്‍, കനാന്‍ ദേശത്ത്, വെങ്കലയുഗത്തില്‍ (Bronze Age) ഉടലെടുത്ത ഒരു ദൈവീക സങ്കല്‍പ്പം ആണ് യഹോവ. ആ പ്രദേശത്ത്, ലോഹ സംസ്കരണം നടത്തിയിരുന്നവരുടെ പ്രാദേശിക ദേവന്‍ ആയിരുന്നു യഹോവ.  

പകര്‍ച്ചവ്യാധികളും ക്രിസ്തീയ സഭയും

2019 തിന്‍റെ അവസാന നാളുകള്‍ മുതല്‍ ലോകം ഒരു പകര്‍ച്ചവ്യാധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുക ആണ്. ഇപ്പൊഴും അത് പൂര്‍ണ്ണമായി മാറിയിട്ടില്ല എങ്കിലും, അതിനെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വൈദ്യശാസ്ത്രം അതിനെ പ്രതിരോധിക്കുവാന്‍ കുത്തിവെയ്പ്പുകള്‍ കണ്ടെത്തിക്കഴിഞ്ഞു. താമസിയാതെ ഇതിനെ ചികില്‍സിച്ചു ഭേദമാക്കുവാന്‍ കഴിയുന്ന മരുന്നുകളും കണ്ടെത്തിയേക്കാം. ആരംഭത്തില്‍ ഭയന്ന ലോകം ഇന്ന് കരുതലിലേക്ക് മാറിയിട്ടുണ്ട്. ഈ മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം രോഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചും, അതില്‍ ക്രിസ്തീയ സഭയുടെ സ്ഥാനത്തെക്കുറിച്ചും ആണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ലോകം പ്രതികൂല അവസ്ഥകളെ അഭിമുഖീകരിക്കുമ്പോഴെല്ലാം ക്രിസ്തീയ വിശ്വാസികള്‍ അതിനൊരു മറുപടി വേദപുസ്തകത്തില്‍ അന്വേഷിക്കാറുണ്ട്. അത് സ്വഭാവികം മാത്രമാണ്. ക്രിസ്തുവിന് മുമ്പ്, അന്നത്തെ ജനം, അവര്‍ക്ക് പരിചയമുണ്ടായിരുന്ന മതങ്ങളില്‍ നിന്നും വിശദീകരണവും ആശ്വാസവും അന്വേഷിക്കുമായിരുന്നു. എന്നാല്‍ എല്ലായിപ്പോഴും എല്ലാ സംഭവങ്ങള്‍ക്കും തൃപ്തികരമായ ഒരു വിശദീകരണം തിരുവെഴുത്തുകളില്‍ നിന്നും നമുക്ക് ലഭിച്ചു എന്നു വരുകയില്ല.  ഈ സാഹചര്യത്തില്‍, എല്ലാ സംഭവങ്ങളെയും, അന്ത്യകാലവും, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവുമായും ബന്ധിപ്പിക്കുന്ന അനേകം പ്രഭാഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ലോകം അതിന്റെ അന്ത്യത്തിലേക്ക് അടുക്കുന്നു എന്നത് സത്യം ആണ്. നമ്മളുടെ കര്‍ത്താവിന്റെ വരവ് ഏറെ സമീപിച്ചിരിക്കുന്നു എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ലോകത്ത് സംഭവിക്കുന്ന ഓരോ സംഭവങ്ങളെയും പര്‍വ്വതീകരിച്ച്, അതിനോടൊപ്പം വ്യാജ പ്രചാരണങ്ങള്‍ കൂട്ടി ചേര്‍ത്തു, നിഗൂഢ സിദ്ധാന്തങ്ങളുടെ അകമ്പടിയോടെ, യേശുവിന്റെ മടങ്ങിവരവിനെ അവതരിപ്പിക്കുന്നത് ശരിയായ വചന വ്യാഖ്യാനമല്ല. നമ്മളുടെ കര്‍ത്താവ് മടങ്ങിവരുവാന്‍ കാലമാകുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്നു അവന്‍ മരിക്കുന്നതിന് മുമ്പായി തന്നെ നമ്മളോട് പറഞ്ഞിട്ടുണ്ട്. അപ്പോസ്തലന്മാര്‍ അത് വിശദീകരിച്ചിട്ടുണ്ട്. ഇനി നമുക്ക് നിഗൂഢ സിദ്ധാന്തങ്ങളും വ്യാജ പ്രചാരണങ്ങളും ആവശ്യമില്ല.

യേശുക്രിസ്തുവിന്റെ കുറ്റ വിചാരണയിലെ നിയമരാഹിത്യം

യേശുക്രിസ്തു, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശില്‍ മരിക്കേണം എന്നത് ദൈവീക പദ്ധതി ആയിരുന്നു എന്നു എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും അറിയാം. അതിനാല്‍, ക്രൂശീകരണത്തിന് മുമ്പുണ്ടായ കുറ്റവിചാരണയെക്കുറിച്ച് അധികമായി ആരും ചിന്തിക്കാറില്ല. കുറ്റവാളികളെ വിചാരണ ചെയ്യുക പതിവാണല്ലോ. അതിനാല്‍, വിചാരണയില്‍ എന്തെങ്കിലും ആത്മീയ മര്‍മ്മം ഉള്ളതായി നമുക്ക് തോന്നാറില്ല. എന്നാല്‍ നിര്‍ദ്ദോഷിയായ ഒരു മനുഷ്യന്റെ നിഷ്കളങ്കമായ രക്തം മനുഷ്യവംശത്തിന്‍റെ പാപ പരിഹാരത്തിന് വേണ്ടി ചൊരിഞ്ഞു, എന്ന ആത്മീയ മര്‍മ്മം യേശുവിന്റെ കുറ്റവിചാരണയില്‍ അടങ്ങിയിട്ടുണ്ട്. അനീതിയുള്ള മനുഷ്യര്‍ക്ക് പോലും യേശുവിന്റെമേല്‍ കുറ്റം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്നാണ് കുറ്റവിചാരണയുടെ ചരിത്രം പറയുന്നത്. യേശു തികച്ചും നിര്‍ദ്ദോഷിയും കളങ്കം ഇല്ലാത്തവനുമായ, ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആയിരുന്നു.   

 

യേശുക്രിസ്തുവിന്റെ കുറ്റവിചാരണ ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റം അനീതിനിറഞ്ഞതും നിയമരഹിതവും ആയിരുന്നു. എന്നാല്‍ അതിലെ നിയമരാഹിത്യം ഇന്നു നമുക്ക് വേഗം കണ്ടെത്തുവാന്‍ കഴിയാതെ വന്നേക്കാം. കാരണം, അത് രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിദൂരമായ ഒരു സ്ഥലത്തു, നമുക്ക് അപരിചിതമായ ഒരു നിയമ വ്യവസ്ഥിതിയില്‍ നടത്തപ്പെട്ട ഒരു വിചാരണ ആയിരുന്നു. എങ്കിലും, ഒരു യഹൂദന് അന്നും ഇന്നും, ഈ വിചാരണയിലെ നീതി നിഷേധം പെട്ടന്നു തിരിച്ചറിയുവാന്‍ കഴിയും. അന്നത്തെ ഓരോ റോമന്‍ പൌരനും, യേശുവിന് വിചാരണ വേളയില്‍ നീതി ലഭിച്ചില്ല എന്ന ബോധ്യം ഉണ്ടായിരുന്നു കാണും. യേശുവിനെ കുറ്റവിചാരണ ചെയ്തത്, ആദ്യം യഹൂദ മത പുരോഹിതന്‍മാരും പിന്നീട് റോമന്‍ ഭരണകൂടവും ആയിരുന്നു. രണ്ട് കൂട്ടരും, അവരുടെ വിശ്വാസവും, നീതി ന്യായ വ്യവസ്ഥകളും അനുസരിച്ച്, കുറ്റവിചാരണ വേളയില്‍ പാലിക്കേണ്ടുന്ന ചട്ടങ്ങള്‍,  യേശുക്രിസ്തുവിന്റെ വിചാരണയില്‍ പാലിച്ചില്ല. ഇതാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

യെരൂശലേമിന്‍റെ പതനം

ദൈവം സ്വന്തജനമായി തിരഞ്ഞെടുത്ത തിരഞ്ഞെടുത്ത പ്രത്യേക ജനമാണ് യിസ്രായേല്‍ എങ്കിലും, അവരുടെ ചരിത്രം എക്കാലവും സമാധാനത്തിന്റേത് ആയിരുന്നില്ല. ഇതൊരു വൈരുധ്യമായി തോന്നിയേക്കാം. ദൈവം, ഒന്നുമില്ലായ്മയില്‍ നിന്നും, അബ്രഹാം എന്ന 100 വയസ്സുള്ള ഒരു വൃദ്ധനില്‍ നിന്നുമാണ് യിസ്രായേല്‍ ജനത്തെ ഉല്‍ഭവിപ്പിച്ചത്. എന്നാല്‍ അബ്രാഹാമിന്റെ എല്ലാ സന്തതികളും യിസ്രായേല്‍ ആയില്ല. അവന്റെ കൊച്ചുമകനായ യാക്കോബിന്റെ 12 മക്കളുടെ സന്തതി പരമ്പരകല്‍ ആണ് പിന്നീട് യിസ്രായേല്‍ ആയിത്തീര്‍ന്നത്. ദൈവം വാഗ്ദത്തം ചെയ്ത ദേശം കൈവശമാക്കി താമസിക്കുവാനുള്ള അബ്രാഹാമിന്റെ യാത്ര മെസപ്പൊട്ടേമിയ എന്ന സ്ഥലത്തുനിന്നുമാണ് ആരംഭിച്ചത്. അവന്‍ കനാന്‍ എന്ന വാഗ്ദത്ത ദേശത്തു എത്തി, അവിടെ താമസിച്ചു എങ്കിലും പിന്നീട്, അവന്റെ കൊച്ചുമകനായ യാക്കോബും സന്തതികളും 400 ല്‍ അധികം വര്‍ഷങ്ങള്‍ ഈജിപ്തില്‍ അടിമകളായി താമസിച്ചു. അവിടെ നിന്നും മോചനം പ്രാപിച്ച യിസ്രയേല്യര്‍, വീണ്ടും കനാന്‍ ദേശത്ത് വന്നു. അവര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്ന രാജ്യങ്ങളോട് യുദ്ധം ചെയ്തു ദേശം വീണ്ടും കൈവശമാക്കി. പിന്നീട് ഉള്ള അവരുടെ ചരിത്രം, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും, യുദ്ധങ്ങളുടെയും, പ്രവാസ ജീവിതത്തിന്‍റെയും, വിദേശ ആധിപത്യത്തിന്‍റെതും ആയിരുന്നു. 1948 ല്‍ ഇന്നത്തെ ആധുനിക യിസ്രായേല്‍ രാജ്യം നിലവില്‍ വന്നു എങ്കിലും, അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ല. 

യിസ്രയേലിന്‍റെ ചരിത്രത്തിലെ മറക്കാനാവാത്ത സംഭവം, യെരൂശലേം പട്ടണത്തിന്റെയും, രണ്ടാമത്തെ ദൈവാലയത്തിന്‍റെയും തകര്‍ച്ച ആണ്. ഇത് AD 70 ല്‍ ആണ് സംഭവിക്കുന്നത്. അന്ന് യഹൂദ ദേശം ഭരിച്ചിരുന്ന റോമന്‍ സാമ്രാജ്യത്വത്തിനെതിരെ AD 66 ല്‍ ആരംഭിച്ച് AD 73 വരെ നീണ്ടുനിന്ന കലാപമാണ് യെരൂശലേം പട്ടണത്തിന്റെ പതനത്തിന് കാരണം.

ദൈവരാജ്യത്തിന്‍റെ സ്വഭാവ വിശേഷതകള്‍

യേശുക്രിസ്തു നമുക്ക് പരിചയപ്പെടുത്തി തന്ന ദൈവരാജ്യത്തിന്‍റെ സവിശേഷതകള്‍ എന്താല്ലാം ആണ് എന്നാണ് നമ്മള്‍ ഇന്ന് ചിന്തിക്കുന്നത്.

ദൈവരാജ്യം ഈ ലോകത്തില്‍ നിന്നുള്ളതല്ല എന്നതാണ് ദൈവരാജ്യത്തിന്‍റെ അടിസ്ഥാന സ്വഭാവം. ഈ സത്യം യേശു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അവന്‍ പീലാത്തൊസിന്‍റെ മുന്നില്‍, ഒരു രാജ്യ ദ്രോഹിയെപ്പോലെ കുറ്റവിചാരണ ചെയ്യപ്പെടുമ്പോള്‍, പീലാത്തൊസ് അവനോടു,നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.” (യോഹന്നാന്‍ 18:33). യേശു ഇങ്ങനെ മറുപടി പറഞ്ഞു:   

 

യോഹന്നാന്‍ 18: 36, 37

36  എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

37  പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.

ദേഹം, ദേഹി, ആത്മാവ്

മനുഷ്യര്‍ ഒരു സമ്പൂര്‍ണ്ണ വ്യക്തി ആയിരിക്കുമ്പോള്‍ തന്നെ, അവനില്‍ ഒന്നിലധികം ഘടകങ്ങള്‍ ഒന്നായും, വിഭജിക്കുവാന്‍ കഴിയാത്തവണ്ണവും ചേര്‍ന്നിരിക്കുന്നു എന്നത് പുരാതന തത്വശാസ്ത്രത്തിന്റെയും ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെയും കാഴ്ചപ്പാടുകള്‍ ആണ്. എന്നാല്‍, മനുഷന്‍ എന്ന വ്യക്തിയില്‍, എത്ര ഘടകങ്ങള്‍ ഉണ്ട്, അത് എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നതില്‍ തത്വചിന്തകരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ക്രിസ്തീയ ദൈവശാസ്ത്രഞ്ജന്‍മാരും ഈ വിഷയത്തില്‍ അടിസ്ഥാനമായി യോജിക്കുന്നു എങ്കിലും വിശദമായ വിവരണത്തില്‍ വ്യത്യസ്തര്‍ ആണ്.

മനുഷ്യനില്‍ പ്രഥമമായി രണ്ട് ഘടകങ്ങള്‍ ആണ് ഉള്ളത്. ഒന്നു മൂര്‍ത്തമായ ശരീരവും രണ്ടാമത്തേത് ദേഹി, ആത്മാവു എന്നിവ ഉള്‍ക്കൊള്ളുന്ന അമൂര്‍ത്തമായ ഘടകവും. മൂര്‍ത്തമായ ശരീരത്തെ, മറ്റ് മനുഷ്യര്‍ക്ക് കാണുവാനും സ്പര്‍ശിക്കുവാനും, കേള്‍ക്കുവാനും ഒക്കെ കഴിയും എങ്കിലും അമൂര്‍ത്തമായ ദേഹി-ആത്മാവ് എന്ന ഘടകത്തെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണുവാനോ, സ്പര്‍ശിക്കുവാനോ, കേള്‍ക്കുവാനോ കഴിയുക ഇല്ല. അമൂര്‍ത്തമായ ഘടകം, മൂര്‍ത്തമായതിലൂടെ മാത്രമേ ഈ ഭൌതീക ലോകത്ത് പ്രവര്‍ത്തിക്കുകയും പ്രകടമാകുകയും ചെയ്യുക ഉള്ളൂ. 

മനുഷ്യന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?

മനുഷ്യര്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു? എന്താണ് മരണം? മരണത്തിന് ശേഷം എന്തു സംഭവിക്കുന്നു? മരിച്ചവരുടെ ഭാവി എന്താണ്? ഈ ചോദ്യങ്ങള്‍ക്ക് ക്രിസ്തീയ ദൈവശാസ്ത്രപ്രകാരമുള്ള, ഹൃസ്വമായ ഒരു വിശദീകരണം നല്‍കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. തിരുവെഴുത്തില്‍ വ്യക്തമായി പറയുന്ന വിവരങ്ങള്‍ മാത്രമേ നമ്മള്‍ ഇവിടെ ഉള്‍ക്കൊള്ളിക്കുന്നുള്ളൂ. അതും ചുരുക്കമായി മാത്രമേ പറയുന്നുള്ളൂ.

എന്താണ് മരണം - ഒരു നിര്‍വചനം

മരണം എന്നതിനൊരു നിര്‍വചനം കണ്ടെത്തികൊണ്ട് നമുക്ക് ആരംഭിക്കാം. മരണം, സാര്‍വ്വലൌകീകവും, എല്ലാ കാലത്തും സംഭവിക്കുന്നതും, സുനിശ്ചിതവും ആയ ഒരു അനുഭവം ആണ്. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന സകല ജീവികളും ജനിക്കുകയും, ജീവിക്കുകയും, പിന്നീട് ഒരിക്കല്‍ മരിക്കുകയും ചെയ്യും. എന്നാല്‍ മരണം എപ്പോള്‍ സംഭവിക്കും എന്നോ, എങ്ങനെ സംഭവിക്കും എന്നോ ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. മരണത്തെ മാറ്റിവയ്ക്കുവാനോ, അത് സംഭവിക്കുന്ന സമയം മുന്‍ കൂട്ടി കണ്ടുപിടിക്കുവാനോ, ഇല്ലാതാക്കുവാനോ നമുക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. തത്വ ചിന്തകരും ശാസ്ത്രാന്വേഷികളും മത പണ്ഡിതന്മാരും ആരാഞ്ഞുനോക്കിയിട്ടും മരണത്തിന്റെ നിഗൂഢത അഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യശാസ്ത്രത്തിന് മരണത്തിന്റെ മുന്നില്‍ എന്നും തോല്‍ക്കുവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനാല്‍ തന്നെ മരണം എന്നും മനുഷ്യനു ഒരു പ്രഹേളിക ആയി നില്‍ക്കുക ആണ്. അത് മനുഷ്യന്റെ നശ്വരതയേയും പരിമിതിയേയും സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ക്രിസ്തീയ പതാക

എന്താണ് ക്രിസ്തീയ പതാക എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി നമ്മള്‍ ചിന്തിക്കുന്നത്. ഇത് ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. ക്രിസ്തീയ പതാകയെ പ്രചരിപ്പിക്കുവാനോ, അതിന് ദൈവശാസ്ത്രമായ പിന്‍ബലം നല്കുവാനോ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ക്രിസ്തീയ പതാക പ്രചാരത്തിലുണ്ട്. ഇത് എല്ലാ ക്രിസ്തീയ സഭകള്‍ക്കും പൊതുവായി ഉപയോഗിക്കുവാന്‍ കഴിയുന്ന ഒരു പതാക ആണ്. 1942, ജനുവരി 23 നു അമേരിക്കയിലെ, United States Federal Council of Churches എന്ന പൊതുവായ ക്രിസ്തീയ സംഘടന ഇതിനെ അംഗീകരിച്ചത് മുതല്‍, അമേരിക്കയിലും, യൂറോപ്പിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും, ആഫ്രിക്കയിലും ഉള്ള അനേകം സഭകള്‍, അവരുടെ ആരാധനാ സ്ഥലങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കാറുണ്ട്. ഇതില്‍, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലൂഥറന്‍, മെതൊടിസ്റ്റ്, മൊറെവിയന്‍, പ്രസ്ബിറ്റേറിയന്‍, ക്വാക്കര്‍, ബ്രതറന്‍, പൗരസ്‌ത്യ ഓര്‍ത്തഡോക്സ്, എപ്പിസ്കോപ്പല്‍, നവീകരണ സഭകള്‍ എന്നിവയും മറ്റ് അനേക സഭകള്‍ ഉള്‍പ്പെടും. (Anglican, Baptist, Lutheran, Mennonite, Methodist, Moravian, Presbyterian, Quaker, Brethren, Eastern Orthodox, Episcopal Reformed and other churches). ഇത് ഉപയോഗിക്കുന്നതിന് ഒരു ക്രിസ്തീയ സഭയ്ക്കും വിലക്കില്ല, നിര്‍ബന്ധവുമില്ല.

ദാവീദ് ഒരു മോവാബ്യന്‍ ആയിരുന്നുവോ?

യിസ്രയേലിന്റെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന ദാവീദ്, ഒരു മോവാബ്യ വംശജന്‍ ആയിരുന്നുവോ എന്നതാണു നമ്മള്‍ ചര്‍ച്ച ചെയ്യുവാന്‍ പോകുന്ന ചോദ്യം. ദാവീദിന്റെ വംശാവലിയില്‍ ആണ് യേശു ക്രിസ്തു ജനിച്ചത്. സുവിശേഷങ്ങളില്‍, യേശുവിനെ ദാവീദിന്റെ പുത്രന്‍ എന്നു വിളിക്കുന്നുമുണ്ട്. അതിനാല്‍ ദാവീദിന്റെ മോവാബ്യ ബന്ധം എന്താണ് എന്നു മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

ഈ വിഷയത്തിന് മറ്റൊരു പ്രാധാന്യം കൂടി ഉണ്ട്. പഴയനിയമത്തില്‍, മോവാബ്യരുടെ തലമുറ യഹോവയുടെ സഭയില്‍ പ്രവേശിക്കരുത് എന്നൊരു പ്രമാണം ഉണ്ടായിരുന്നു. അതിങ്ങനെ ആയിരുന്നു:


ആവര്‍ത്തന പുസ്തകം 23: 3 ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

1054 ലെ വലിയ പിളര്‍പ്പ്

ക്രിസ്തീയ സഭാചരിത്രത്തിലെ വലിയ പിളര്‍പ്പ് സംഭവിച്ചത് 1054 ജൂലൈ 16 ആം തീയതി ആണ്. അന്ന്, ഏകശിലയായിരുന്ന ക്രിസ്തീയ സഭ, പടിഞ്ഞാറന്‍ റോമന്‍ സഭയായും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയായും രണ്ടായി പിളര്‍ന്നു. ഈ സംഭവത്തെ 1054 ലെ വലിയ പിളര്‍പ്പ് എന്നും 1054 ലെ പടിഞ്ഞാറന്‍-കിഴക്കന്‍ പിളര്‍പ്പ് എന്നും ചരിത്രത്തില്‍ അറിയപ്പെടുന്നു. ഈ പിളര്‍പ്പിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ നീണ്ട അഭിപ്രായ വ്യത്യാസങ്ങളുടേതാണ്. അനേകം സംഭവങ്ങളുടെ അവസാന ചിത്രമാണ് 1054 ഉണ്ടായ പിളര്‍പ്പ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ എല്ലാം വിശദീകരിക്കുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല. പ്രധാനപ്പെട്ട സംഭവങ്ങളിലോടെ മാത്രം ദ്രുതഗതിയില്‍ സഞ്ചരിച്ചുകൊണ്ട്, ഈ വലിയ പിളര്‍പ്പിന്‍റെ ചരിത്രം ലഘുവായി മനസ്സിലാക്കുവാന്‍ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.

റോമന്‍ സഭാ അദ്ധ്യക്ഷന്‍ ആയിരുന്ന വിശുദ്ധനായ ലിയോ ഒന്‍പതാമന്‍ (Pope St. Leo IX), കിഴക്കന്‍ റോമിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് മൈക്കിള്‍ ഒന്നാമന്‍ സെറുലേറിയസ് നെ (Michael I Cerularius) സഭയില്‍ നിന്നും പുറത്താക്കുകയും, അതിനു മറുപടിയായി, സെറുലേറിയസ് മാര്‍പ്പാപ്പയുടെ പ്രതിനിധികളെ സഭയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സംഭവം ആണ് വലിയ പിളര്‍പ്പായി അറിയപ്പെടുന്നത്. ഇത് ഒരു പിളര്‍പ്പിന്റെ ആരംഭമോ അവസാനമോ ആയിരുന്നില്ല. ഈ പിളര്‍പ്പോടെ ക്രിസ്തീയ സഭ രണ്ടായി വിഭജിക്കപ്പെട്ട്, പടിഞ്ഞാറന്‍ റോമന്‍ കത്തോലിക്ക സഭയും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയും ഉണ്ടായി.

സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ

 യേശുക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷയുടെ ആരംഭത്തില്‍, തന്റെ ഉപദേശങ്ങളെ കേള്‍ക്കുവാന്‍ കൂടിവന്ന യഹൂദ പുരുഷാരോത്തോട് പറഞ്ഞ സുദീര്‍ഘമായ പ്രഭാഷണം ആണ് ഗിരി പ്രഭാഷണം എന്നും മലമുകളിലെ പ്രഭാഷണം എന്നും അറിയപ്പെടുന്നത്. ഇതാണ് മത്തായി 5 ആം അദ്ധ്യായം മുതല്‍ 7 ആം അദ്ധ്യായം വരെ രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങള്‍. ഇത്  യേശു മലമുകളില്‍ നിന്നുകൊണ്ടു പ്രഖ്യാപിക്കുന്ന, ദൈവരാജ്യത്തിന്റെ പ്രമാണങ്ങളും മൂല്യ വ്യവസ്ഥകളും ആണ്. ഇവിടെ ദൈവരാജ്യത്തിന്റെ സ്വഭാവവും, അതിനെ കൈവശമാക്കുന്നവരുടെ പ്രത്യേകതകളും ആണ് വിവരിക്കപ്പെടുന്നത്. ഈ വേദഭാഗത്തിന്റെ വിഷയം തന്നെ ദൈവരാജ്യമാണ്. ഈ അദ്ധ്യായങ്ങളില്‍ പറയുന്നതെല്ലാം ദൈവരാജ്യത്തെക്കുറിച്ചാണ്. ദൈവരാജ്യം ഒരു ഭൌതീക രാജ്യമല്ല, അതൊരു ആത്മീയ രാജ്യമാണ്. അതിനാല്‍ തന്നെ, യേശു സംസാരിക്കുന്നത്, അപ്പോള്‍ ഭൌതീക തലത്തില്‍ നിവൃത്തിയാകുന്ന ഒരു രാജ്യത്തെക്കുറിച്ചല്ല. അവന്‍ പറഞ്ഞത് ഭാവിയില്‍, കാല സമ്പൂര്‍ണ്ണതയില്‍ നിവൃത്തിക്കപ്പെടുവാന്‍ ഇരിക്കുന്ന ആത്മീയമായ ഒരു രാജ്യത്തെക്കുറിച്ചാണ്. ഇത് ഈ വേദഭാഗം മനസ്സിലാക്കുവാന്‍ പ്രധാനമാണ്.

ഗിരി പ്രഭാഷണം, എങ്ങനെ രക്ഷിക്കപ്പെടാം എന്നതിന്റെ വിശദീകരണം അല്ല. അത് രക്ഷിക്കപ്പെട്ട്, ദൈവവുമായി ഒരു ആത്മ ബന്ധത്തില്‍ ആയിക്കഴിഞ്ഞ ദൈവജനം എങ്ങനെ ഒരു വിശുദ്ധ ജീവിതം നയിക്കേണം എന്നതിന്റെ മാര്‍ഗ്ഗ രേഖ ആണ്. ഗിരി പ്രഭാഷണം ദൈവരാജ്യത്തിന്റെ മൂല്യങ്ങളുടെ വിവരണം ആണ്. അത് വെറുതെ കേള്‍ക്കുവാന്‍ ഉള്ളതല്ല, അനുസരിക്കുവാന്‍ ഉള്ളതാണ്.

യിസ്രയേല്യരുടെ പലായനങ്ങള്‍

യിസ്രായേല്‍ ജനതയുടെ ചരിത്രം പലായനങ്ങളുടെയും പ്രവാസ ജീവിതത്തിന്‍റെയും ചരിത്രം ആണ്. യിസ്രായേല്‍ എന്ന വംശത്തിന്റെ ആരംഭ ദിവസം മുതല്‍ ആരംഭിച്ചതാണ് അവരുടെ പലായനങ്ങളും. നാടോടികളെപ്പോലെ അവര്‍ ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് പലായനം ചെയ്തു. സ്വന്ത ദേശം കൈവശമാക്കി, അവിടെ നൂറ്റാണ്ടുകള്‍ താമസിച്ചതിന് ശേഷവും ദേശമില്ലാത്തവരായി അന്യദേശങ്ങളില്‍ താമസിക്കേണ്ടി വന്നു. ചില പലായനങ്ങള്‍ നിര്‍ബന്ധത്താല്‍ സംഭവിച്ചു എങ്കിലും മറ്റ് ചിലത് സ്വയം തിരഞ്ഞെടുത്തത് ആയിരുന്നു. മറ്റ് ചില അവസരങ്ങളില്‍ അവരെ ശത്രു രാജ്യക്കാര്‍ തോല്‍പ്പിക്കുകയും പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. ശത്രുക്കളാല്‍ വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന സാഹചര്യങ്ങളില്‍, അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയിട്ടുണ്ട്. എന്നാല്‍ ഇന്നും യിസ്രായേല്‍ എന്ന രാജ്യവും അവരുടെ ഭാഷയും, സംസ്കാരവും, മതവും, യാതൊരുകേടും കൂടാതെ നിലനില്‍ക്കുന്നു. ഇന്ന് അവര്‍ സ്വന്ത രാജ്യത്തേക്ക് തിരികെ പലായനം ചെയ്യുന്നത് നമ്മള്‍ കാണുന്നു. അവരുടെ സുദീര്‍ഘമായ ചരിത്രത്തില്‍, സ്വയമായോ, നിര്‍ബന്ധത്താലോ അവര്‍ നടത്തിയ പലായനത്തിന്റെയും പ്രവാസ ജീവിതത്തിന്‍റെയും ഒരു ഹൃസ്വ ചരിത്രം ആണ് ഇവിടെ വിവരിക്കപ്പെടുന്നത്.  

മരുഭൂമിയില്‍ മരിച്ചുപോകാതെയിരിക്കുവാന്‍ മിസ്രയീമിനെ ഉപേക്ഷിക്കുക

ജീവിതത്തില്‍ വിജയിക്കേണം എങ്കില്‍, ജയിച്ചവരില്‍ നിന്നും പാഠം പഠിക്കേണം. ഇതാണ് ലോകതത്വം. ജീവിത വിജയം ആഗ്രഹിക്കുന്നവര്‍, പാരാജയപ്പെട്ടവരെ അല്ല മാതൃകയായി സ്വീകരിക്കേണ്ടത്, അത് തീര്‍ച്ചയായും വിജയിച്ചവരെ ആയിരിക്കേണം. ആത്മീയ ജീവിതത്തിലും ഇത് തന്നെ ആയിരിക്കേണം നമ്മളുടെ മാര്‍ഗ്ഗം. വീണുപോയ അനേകരെ നമ്മള്‍ നമ്മളുടെ വഴിയില്‍ കണ്ടേക്കാം. പക്ഷേ ജയിച്ചവരെ നോക്കി വേണം നമ്മള്‍ ആത്മീയ ഓട്ടം ഓടുവാന്‍. സാക്ഷികളുടെ സമൂഹത്തില്‍ നിന്നുവേണം പ്രചോദനം ഉള്‍ക്കൊള്ളുവാന്‍. ജയിച്ചവനായ യേശുവിനെ നോക്കി വേണം ഓടുവാന്‍. എങ്കിലേ നമ്മളും ജയിക്കുക ഉള്ളൂ.

എങ്ങനെ നമ്മളുടെ ആത്മീയ ജീവിതത്തില്‍ ജയിക്കാം എന്നാണ് നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്. അതിനാല്‍ തോറ്റവരെക്കുറിച്ച് നമ്മള്‍ ഇവിടെ ചിന്തിക്കുന്നില്ല. എന്നാല്‍ വിജയിച്ചവര്‍ക്കും തൊറ്റവര്‍ക്കും ഇടയില്‍ ഒരു ചെറിയ വിഭാഗം ഉണ്ട്. അവര്‍ക്ക് അവരുടേതായ ഒരു ഇടം ഇല്ല. അതിനാല്‍ അവര്‍ തൊറ്റവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുക ആണ്. അവര്‍ പരാജയപ്പെട്ടവര്‍ ആണ് എങ്കിലും പരാജയപ്പെട്ട മറ്റുള്ളവരെപ്പോലെ തോറ്റവര്‍ അല്ല. ഇവര്‍, ജയിക്കുവാന്‍ ആവശ്യമായ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിദയനീയമായി പരാജയപ്പെട്ടവര്‍ ആണ്. നമ്മളുടെ ശൈലിയില്‍ പറഞ്ഞാല്‍, ചുണ്ടിനും കപ്പിനുമിടയില്‍ വിജയം നഷ്ടപ്പെട്ടവര്‍ ആണ്. സാഹചര്യങ്ങളുടെ ആഭാവത്താലോ, സഹായിക്കുവാന്‍ കരുത്തര്‍ ഇല്ലാത്തതിനാലോ അല്ല അവര്‍ പരാജയപ്പെട്ടത്. അവരുടെ മാത്രം കുറ്റം കൊണ്ട് വിജയം നഷ്ടമായവര്‍ ആണ്. ശരിയായി പറഞ്ഞാല്‍, ഇവര്‍ പരാജയപ്പെട്ടവര്‍ അല്ല, വിജയം നഷ്ടപ്പെടുത്തിയവര്‍ ആണ്. അതിനാല്‍ ഇവര്‍ക്ക് ചില പ്രത്യേക പാഠങ്ങള്‍ നമുക്ക് പറഞ്ഞുതരുവാന്‍ ഉണ്ട്. ഒരു പക്ഷെ ജയിച്ചവരെക്കാള്‍ കൂടുതല്‍ ഗുണകരമായ പാഠങ്ങള്‍ ഇവര്‍ പറഞ്ഞുതരുന്നത് ആയിരിയ്ക്കും. ഇവര്‍ നല്‍കുന്ന പാഠങ്ങള്‍ മുന്നറിയിപ്പിന്റെ പാഠങ്ങള്‍ ആണ്. ഇന്നത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ ആണ് അവര്‍ നല്‍കുന്നത്.

ദൈവീക രോഗ സൌഖ്യം ഇപ്പൊഴും ഉണ്ടോ?

അത്ഭുത രോഗ സൌഖ്യം ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു ഭാഗമാണ് എങ്കിലും, അതിനെക്കുറിച്ചുള്ള വിവിധ കാഴപ്പാടുകള്‍ വിശ്വാസികളുടെ ഇടയില്‍ നിലവില്‍ ഉണ്ട്. ദൈവം ഇന്നും അത്ഭുതകരമായി രോഗങ്ങളെ സൌഖ്യമാക്കുന്നു എന്നും, ദൈവം ഇന്ന് രോഗങ്ങളെ സൌഖ്യമാക്കും എങ്കിലും രോഗശാന്തി ശുശ്രൂഷ ഇല്ലാ എന്നും, ദൈവ രോഗങ്ങളെ സൌഖ്യമാക്കുന്നുവോ എന്നു തീര്‍ച്ചയില്ല എന്നും കരുതുന്നവര്‍ ഉണ്ട്. ചിലര്‍, ദൈവീക രോഗശാന്തിയില്‍ വിശ്വസിക്കുന്നതിനാല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നില്ല. മറ്റ് ചിലര്‍, ദൈവീക രേഗശാന്തിയില്‍ വിശ്വസിക്കുകയും, അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യും എങ്കിലും, മരുന്നുകളും ഉപയോഗിക്കുന്നു. മറ്റൊരു കൂട്ടര്‍, ദൈവീക രോഗശാന്തിയെ പൂര്‍ണ്ണമായും എതിര്‍ക്കുന്നില്ല എങ്കിലും, അതില്‍ അധികമായി ആശ്രയിക്കാറില്ല. ഈ ആശയക്കുഴപ്പത്തിന് നൂറ്റാണ്ടുകലൂടെ പഴക്കം ഉണ്ട് എങ്കിലും അതിനൊരു ശ്വാശത പരിഹരിഹാരം ഉണ്ടായിട്ടില്ല. കാരണം, ഉപദേശങ്ങള്‍ക്ക് ഉപരിയായി, ദൈവീകമായ അത്ഭുത രോഗശാന്തി, ഇന്നും നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരും അത്ഭുത രോഗസൌഖ്യം പ്രാപിക്കുന്നതും ഇല്ല.

ക്രൈസ്തവസഭ കൊലപ്പെടുത്തിയ വിശുദ്ധന്മാര്‍

ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യനാളുകള്‍ ക്രൂരമായ പീഡനങ്ങളുടെ കാലമായിരുന്നു എന്നു നമുക്ക് അറിയാം. അന്നത്തെ യഹൂദ സമൂഹവും, ജാതീയര്‍ ആയ റോമന്‍ സാമ്രാജ്യവും പുതിയ വിശ്വാസത്തെയും വിശ്വാസികളെയും ഇല്ലാതാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, ആദ്യകാല സഭാ പിതാവായ ഐറേനിയസിന്റെ സുപ്രസിദ്ധ വാക്കുകള്‍ പോലെ, ക്രിസ്തീയ രക്ഷസാക്ഷികളുടെ രക്തം സഭയ്ക്ക് വിത്തായി മാറി. പീഡനങ്ങളില്‍ സഭ ശക്തിപ്രാപിക്കുകയും വളരുകയും ചെയ്തു. ഈ വളര്‍ച്ച, റോമന്‍ സാമ്രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ സ്വാധീനിക്കുവാന്‍ തക്ക നിലയിലേക്ക് ഉയര്‍ന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, രാജാക്കന്മാരെ നിയന്ത്രിക്കുവാന്‍ തക്കവണം സഭ വളര്‍ന്നപ്പോള്‍, സഭയുടെ കാഴ്ചപ്പാടുകളും ഉപദേശവും ദ്രവിക്കുവാന്‍ തുടങ്ങി. സഭ ഒരു സംഘടനയും പ്രസ്ഥാനവും ആയി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. ഏത് ജനകീയ മുന്നേറ്റവും സ്ഥാപനവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞാല്‍, പിന്നീട് അതിന്റെ മുന്നോട്ടുള്ള പോക്ക്, ദ്രവീകരണത്തിലേക്കായിരിക്കും. ഇതിന് ഉദാഹരണമാണ് ക്രൈസ്തവ സഭയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര മുന്നേറ്റവും.

യേശുക്രിസ്തു പറഞ്ഞ അന്ത്യകാല ലക്ഷണങ്ങള്‍

വേദപുസ്തകം ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തെക്കുറിച്ചുള്ള വെളിപ്പാടുകളുടെ രേഖ ആണ്. അതിനാല്‍ ഭാവിയില്‍ മനുഷ്യര്‍ക്കും ലോകത്തിനും എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അനേകം പ്രവചനങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവചനങ്ങള്‍ പല സ്ഥലങ്ങളില്‍ ജീവിച്ചിരുന്ന ഒന്നിലധികം എഴുത്തുകാര്‍ വിവിധ കാലഘത്തില്‍ എഴുതിയതാണ്. ഇവ മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ അന്തിമമായ പദ്ധതിയെ വെളിവാക്കുന്നു.

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെകുറിച്ചുള്ള മുന്നറിയിപ്പുകള്‍ ആണ് വേദപുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവചനങ്ങള്‍. ഇതിനെ നമ്മള്‍ക്ക് അന്ത്യകാല സംഭവങ്ങള്‍ എന്നോ അന്ത്യകാല അടയാളങ്ങള്‍ എന്നോ വിളിക്കാം. ഈ പ്രവചനങ്ങള്‍ വേദപുസ്തകത്തിലെ പല പുസ്തകങ്ങളിലും കാണാം. ഇവയുടെ അടിസ്ഥാനത്തില്‍ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന്റെ കാലം അടുത്തിരിക്കുന്നു എന്നു അനേകം വേദപുസ്തക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അവന്റെ വരവിന്റെ കൃത്യമായ ദിവസമോ സമയമോ പ്രവചിക്കുവാന്‍ മനുഷ്യനു അനുവാദമില്ല എന്നു നമ്മള്‍ ഓര്‍ക്കേണം. കാരണം, “ആ നാളും നാഴികയും സംബന്ധിച്ചോ എന്‍റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (മത്തായി 24:36). എന്നാല്‍ നമ്മള്‍ ആ കാലത്തെക്കുറിച്ച് തികച്ചും അജ്ഞര്‍ അല്ലാ താനും. അവന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഈ ഭൂമിയില്‍ സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പട്ടിക യേശുക്രിസ്തു പറയുന്നുണ്ട്. ഇവ സംഭവിക്കുന്നത് കാണുമ്പോള്‍, “അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ” എന്നും (മത്തായി 24: 33), “നിങ്ങളുടെ വീണ്ടെടുപ്പു അടുത്തു വരുന്നതു കൊണ്ടു നിവിർന്നു തല പൊക്കുവിൻ” എന്നും  (ലൂക്കോസ് 21: 28), “ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.” (ലൂക്കോസ് 21: 31) എന്നുമാണ് അവന്‍ പറഞ്ഞത്.

നിഗൂഢ സിദ്ധാന്തങ്ങളും ക്രിസ്തീയ വിശ്വാസികളും

എന്താണ് നിഗൂഢ സിദ്ധാന്തങ്ങള്‍, അവയില്‍ വല്ല സത്യവും ഉണ്ടോ; ക്രിസ്തീയ വിശ്വാസികള്‍ ഇവയെ എങ്ങനെ കാണേണം. ഇതാണ് ഈ വീഡിയോയിലെ ചര്‍ച്ചാ വിഷയം. അതിനായി നമ്മള്‍ ആദ്യം നിഗൂഢ സിദ്ധാന്തങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കുകയും, അതിനു ശേഷം, വേദപുസ്തകത്തില്‍ ഇതിനുള്ള ഉദാഹരങ്ങള്‍ ഉണ്ടോ എന്ന് നോക്കുകയും ചെയ്യും. ലോകത്ത് പ്രചരിച്ച ചില നിഗൂഡ സിദ്ധാന്തങ്ങളെ ഉദാഹരണമായി പഠിച്ചതിന് ശേഷം, ക്രിസ്തീയ വിശ്വാസികള്‍ ഇതിനെ എങ്ങനെ കാണേണം എന്ന് ചിന്തിക്കും.

ആദ്യനൂറ്റാണ്ടിലെ നിഗൂഢ സിദ്ധാന്തങ്ങള്‍

 

ക്രിസ്തീയ സഭയുടെ ആദ്യനൂറ്റാണ്ടില്‍ അന്നത്തെ ക്രിസ്ത്യാനികളെക്കുറിച്ച് റോമന്‍ സാമ്രാജ്യത്തില്‍ ഉടനീളം പരന്നിരുന്ന ഒരു നിഗൂഢ സിദ്ധാന്തം ഉണ്ടായിരുന്നു. റോമന്‍ സാമ്രാജ്യം എന്നതായിരുന്നു അന്നത്തെ ലോകം. അതിനാല്‍ ലോകം മുഴുവന്‍ ക്രിസ്തീയ വിശ്വാസികളെ വെറുക്കുവാന്‍ ഈ നിഗൂഡ സിദ്ധാന്തം കാരണമായി. സത്യം അല്‍പ്പം പോലും ഇല്ലായിരുന്നു എങ്കിലും, എങ്കിലും, ഈ സിദ്ധാന്തത്തില്‍ ജനങ്ങളും ഭണകൂടവും വിശ്വസിച്ചു. അതിനാല്‍ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മയ്ക്കായി ക്രിസ്ത്യാനികളെ കൊല്ലേണം എന്ന് തന്നെ അവര്‍ കരുതി.    

യോഹന്നാന്‍ 4: 52 ല്‍ " ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി” എന്നു പറഞ്ഞതിന്റെ കാരണം എന്താണ്?

വേദപുസ്തകത്തില്‍ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നു തോന്നിക്കുന്ന ഒരു വാക്യമാണ്, യോഹന്നാന്‍ 4: 52. വാക്യം ഇങ്ങനെ ആണ്: "അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു." ഇതിന്റെ പശ്ചാത്തലം കൂടി മനസ്സിലാക്കിയാലേ ഈ വാക്യം എന്താണ് പറയുന്നതു എന്നു മനസ്സിലാകൂ.

മത്തായി 18: 20 ലെ രണ്ടോ മൂന്നോ പേര്‍ ആരാണ്?

 മത്തായി 18:20 ല്‍ യേശു പറയുന്ന രണ്ടോ മൂന്നോ പേര്‍ ആരാണ്, അവരുടെ കൂടിവരവിന്റെ പ്രത്യേകത എന്താണ് എന്നീ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരമാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്.

ആദ്യം നമുക്ക് ആരാണ് യേശു പറഞ്ഞ രണ്ടോ മൂന്നോ പേര്‍ എന്നു മനസ്സിലാക്കാം. മത്തായി 18 ആം അദ്ധ്യായത്തില്‍, ഒരു ചെറിയവന്‍ പോലും നശിച്ചുപോകുന്നത് സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന് ഇഷ്ടമല്ല എന്നും അതിനാല്‍ അവനെ കുറ്റബോധം വരുത്തി തിരികെ സഭയിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കേണം എന്നും യേശു ക്രിസ്തു ഉപദേശിക്കുന്നതാണ് പശ്ചാത്തലം. വ്യക്തിപരമായ ഉപദേശത്തില്‍ അവന്‍ മാനസാന്തരപ്പെടുന്നില്ല എങ്കില്‍, രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു” അവന്റെ അടുക്കല്‍ ചെല്ലേണം. എന്നിട്ടും അവന്‍ തെറ്റുകള്‍ വിട്ടുകളയുവാന്‍ തയ്യാറായില്ല എങ്കില്‍, ആ വിവരം സഭയെ അറിയിക്കേണം. ഇതുകൊണ്ടു, സഭയിലെ മൂപ്പന്മാരെ അറിയിക്കേണം എന്നായിരിക്കാം യേശു ഉദ്ദേശിച്ചത്. അവന്‍ “സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” അതായത്, അവനെ വിശ്വാസികളുടെ സഭയില്‍ നിന്നും പുറത്താക്കാം.

ക്രൂശിലെ കള്ളന്‍റെ ആത്മാവ് മരണശേഷം എവിടെ പോയി?

ക്രൂശില്‍ മാനസാന്തരപ്പെട്ട കള്ളന്‍റെ ആത്മാവ്, അവന്റെ മരണശേഷം എവിടെക്ക് പോയി എന്ന ചോദ്യവും അതിനുള്ള ഉത്തരവും ആണ് ഇനി നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.

ക്രൂശിലെ കള്ളന്മാരുടെ ചരിത്രം നമുക്ക് സുപരിചിതമാണ്. യേശുവിന്‍റെ ക്രൂശീകരണ വേളയില്‍, അവന്‍റെ വലത്തും ഇടത്തും ആയി രണ്ട് കള്ളന്മാരെ ക്രൂശിച്ചു എന്നു സുവിശേഷ ഗ്രന്ഥങ്ങള്‍ പറയുന്നു. അതില്‍ ഒരുവന്‍ യേശുവിനോടു രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു, യേശു ഉടന്‍ തന്നെ അവന് പറുദീസ വാഗ്ദത്തം ചെയ്തു. ഇങ്ങനെ മാനസാന്തരപ്പെട്ട കള്ളനെ നമ്മള്‍, നല്ല കള്ളന്‍ എന്നു വിളിക്കാറുണ്ട്. ഈ സംഭവത്തെ ആസ്പദമാക്കി കത്തോലിക്ക സഭ ഈ നല്ല കള്ളനെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. അവന്റെ പേര് ദിസ്മാസ് എന്നായിരുന്നു എന്നും മാനസാന്തരപ്പെടാതിരുന്ന കള്ളന്‍റെ പേര് ഗെസ്റ്റാസ് എന്നായിരുന്നു എന്നും പാരമ്പര്യ കഥകള്‍ പറയുന്നു.

ക്രിസ്തീയ വിശ്വാസികളും അബ്രാഹാമിന്റെ വാഗ്ദത്തവും

വേദപുസ്തകത്തിലെ, ഗലാത്യര്‍ 3 ആം അദ്ധ്യായം 6 മുതല്‍ 9 വരെയുള്ള വാക്യത്തിന്റെ ആത്മീയ മര്‍മ്മം ആണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം. വാക്യം ഇങ്ങനെ ആണ്:

 

ഗലാത്യര്‍ 3: 6-9  

   അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.

   അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.

   എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

 9   അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.

ഹാനോക്കിന്റെ പുസ്തകം ആധികാരികം ആണോ?

നമ്മളുടെ വീഡിയോ കാണുന്നവരും കേള്‍ക്കുന്നവരും ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണ് ഇവിടെ പറയുന്നത്. ഇന്നത്തെ ചോദ്യം ഇതാണ്: എന്താണ് ഹാനോക്കിന്റെ പുസ്തകം? ഇതിനെ തിരുവെഴുത്തായോ, അതിനു തുല്യമായോ ആധികാരികമായി അംഗീകരിച്ചിട്ടുണ്ടോ? ഇതിനെ ക്രിസ്തീയ വിശ്വാസികള്‍ എങ്ങനെ കാണണം? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

ഹാനോക്കിന്റെ പുസ്തകം എന്നു അറിയപ്പെടുന്ന രചന, ഒരു സ്യൂഡ് എപ്പിഗ്രാഫിക്കല്‍ (pseudepigraphical) കൃതി ആണ്. എന്നു പറഞ്ഞാല്‍, ഒരു കൃതിയുടെ യഥാര്‍ത്ഥ എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ മറച്ചു വെക്കുന്നു. അതിനു കൂടുതല്‍ പ്രശസ്തിയും സ്വീകാര്യതയും ലഭിക്കുവാനായി, അദ്ദേഹത്തിന് മുമ്പ് ജീവിച്ചിരുന്ന ഏതെങ്കിലും, ബഹുമാന്യനും പ്രശസ്തനും ആയ വ്യക്തിയുടെ രചനയായി അതിനെ അവതരിപ്പിക്കുന്നു. ഇങ്ങനെ ഉള്ള എല്ലാ കൃതികളെയും സ്യൂഡ് എപ്പിഗ്രാഫിക്കല്‍ രചനകള്‍ എന്നോ, സ്യൂഡ് എപ്പിഗ്രാഫാ (pseudepigrapha)  എന്നോ,  സ്യൂഡ് എപ്പിഗ്രാഫ് (pseudepigraph) എന്നോ ആണ് അറിയപ്പെടുന്നത്. ഹാനോക്കിന്റെ പുസ്തകം എന്ന് അറിയപ്പെടുന്ന രചനയും ഇത്തരമൊരു സ്യൂഡ് എപ്പിഗ്രാഫ് ആണ്. ഈ പുസ്തകം, വേദപുസ്തകത്തിലെ ഹാനോക്ക് എഴുതിയതാണ് എന്നു പണ്ഡിതന്മാര്‍ ആരും വിശ്വസിക്കുന്നില്ല. വേദപുസ്തകത്തിലെ ഹാനോക്ക് ആണ് ഇത് എഴുതിയത് എങ്കില്‍, അത് നോഹയുടെ കാലത്തെ മഹാ പ്രളയത്തെ എങ്ങനെ അതിജീവിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.  

യഹൂദാ ദൈവാലയത്തിന്‍റെ ചരിത്രം

 മോശയുടെ സാക്ഷ്യകൂടാരം

 യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമി യാത്രയോളം പഴക്കമുള്ള ചരിത്രം അവരുടെ ദൈവാലയത്തിനും ഉണ്ട്. യിസ്രായേല്‍, ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും മോചനം പ്രാപിച്ച്, ദൈവം വാഗ്ദത്തം ചെയ്ത കനാന്‍ ദേശത്തേക്ക് മരുഭൂമിയിലൂടെ, 40 വര്‍ഷങ്ങള്‍ യാത്ര ചെയ്തു. വഴിമദ്ധ്യേ, സീനായ് പര്‍വ്വതത്തില്‍ ദൈവത്തെ കണ്ടുമുട്ടുവാന്‍ മോശെ കയറിപ്പോയി. അദ്ദേഹത്തിന് അവിടെ വച്ച് ദൈവം പത്തു കല്‍പ്പനകളെ നല്കി. ഒപ്പം,ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.” എന്നൊരു കല്‍പ്പനയും ദൈവത്തിങ്കല്‍ നിന്നും കിട്ടി. ഈ സംഭവം പുറപ്പാടു 25 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട്, പുറപ്പാടു 35 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ വിവരിക്കപ്പെടുന്നത് പോലെ, മോശെയും യിസ്രായേല്‍ ജനവും ദൈവത്തിന് ഒരു ആലയം ഉണ്ടാക്കി. ഇതിനെ നമുക്ക് മനസ്സിലാക്കുവാനുള്ള എളുപ്പത്തിനായി, മോശെയുടെ സാക്ഷ്യകൂടാരം എന്നു വിളിക്കാം.

യേശു ആരാണ് എന്നാണ് ശിഷ്യന്മാര്‍ മനസ്സിലാക്കിയത് ?

യേശുക്രിസ്തു ഒരു യഹൂദനായി ജനിച്ച്, യഹൂദ റബ്ബി ആയി പ്രവര്‍ത്തിച്ച്, അവരുടെ ഭാഷയില്‍ സംസാരിച്ച്, അവരുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിവരിച്ചുകൊണ്ടു ഈ ഭൂമിയില്‍ ജീവിച്ച ഒരു വ്യക്തി ആയിരുന്നു. അവന്റെ ശിഷ്യന്മാര്‍, യേശുവിനോടൊപ്പം ജീവിച്ചപ്പോഴും, യേശുവിന്റെ മരണ ശേഷവും, യേശുവിന്‍റെ ഉയര്‍പ്പിനും, പരിശുദ്ധാത്മ സ്നാനത്തിനും ശേഷവും, യഹൂദന്മാര്‍ ആയിരുന്നു. അവര്‍ അവരുടെ യഹൂദ പശ്ചാത്തലം ഒരിക്കലും ഉപേക്ഷിച്ചു കളഞ്ഞിരുന്നില്ല.

ലിലിത്ത് ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നുവോ?

പുരാതന മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ നാടോടി കഥകളിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രമായിരുന്ന ലിലിത്ത്, ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നുവോ, എന്ന ചോദ്യത്തിനുള്ള ഉത്തരം ആണ് ഇന്നത്തെ പഠന വിഷയം.

പ്രശസ്തമായ ബ്രിട്ടനിക്കാ സര്‍വ്വ വിജ്ഞാനകോശം (Britannica Encyclopedia) പറയുന്നത് അനുസരിച്ച്, യഹൂദ പഴങ്കഥകളിലെ സ്ത്രീയുടെ സത്വമുള്ള ഒരു ഭൂതാത്മാവിന്‍റെ പേരാണ് ലിലിത്ത്. ഈ ഭൂതാത്മാവിനെ ലിലിത്ത് എന്നോ ലില്ലിത്ത് എന്നോ വിളിക്കാം. ആദമിന് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നും ആദ്യത്തെ ഭാര്യ ആയിരുന്നു ലിലിത്ത് എന്നും കഥകള്‍ ഉണ്ട്. ആധുനിക കാലത്തെ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍, അവരുടെ മാതൃകാ സ്ത്രീയായി ലിലിത്തിനെ കാണുന്നു. ലിലിത്തിനെക്കുറിച്ച്, അനേകം സാഹിത്യ രചനകളില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. ഇതെല്ലാം ഇന്നത്തെ ക്രിസ്തീയ വിശ്വാസികളുടെ ഇടയില്‍ ചെറുതല്ലാത്ത ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍, ഈ ഐതീഹ, പഴങ്കഥകളെ ക്രിസ്തീയ വിശ്വാസികള്‍ എങ്ങനെ മനസ്സിലാക്കേണം എന്നാണ് ഈ വീഡിയോയില്‍ പറയുന്നത്.

വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടോ?

വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം, തിരുവെഴുത്തില്‍, അതിന്റെ മൂല ഘടനയിലും, രൂപത്തിലും, ഭാഷയിലും, കൃതിയിലും തെറ്റുകള്‍ ഇല്ല എന്നു തന്നെ ആണ്. അതായത്, തിരുവെഴുത്തുകള്‍ എല്ലാം ദൈവശ്വാസിയമാണ്, (2 തിമൊഥെയൊസ് 3: 16), അതിനാല്‍ അത് എഴുതപ്പെട്ട അര്‍ത്ഥത്തില്‍ അതില്‍ തെറ്റുകള്‍ ഇല്ല.  

ആദാം പാപം ചെയ്യുമെന്നു ദൈവത്തിന് അറിയാമായിരുന്നുവോ?

ആദാം പാപം ചെയുമെന്ന് ദൈവത്തിന് മുന്‍ കൂട്ടി അറിയാമായിരുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടി ആണ് നമ്മള്‍ ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്. ചോദ്യത്തിന്റെ ഉത്തരം: ആദാമും ഹവ്വയും പാപം ചെയ്യും എന്ന് ദൈവത്തിന് മുന്‍ കൂട്ടി അറിയാമായിരുന്നു. എന്നാല്‍, നമ്മള്‍, മനുഷ്യര്‍ക്ക് ഒരു കാര്യം മുന്‍ കൂട്ടി അറിയാം എന്ന് പറയുമ്പോള്‍ നമ്മള്‍ അര്‍ഥമാക്കുന്നതും, ദൈവത്തിന് സകലതും മുന്‍ കൂട്ടി അറിയാം എന്ന് പറയുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. നമുക്ക് ഒരു കാര്യം അത് സംഭവിക്കുന്നതിന് മുമ്പ് അറിയാം എന്ന് പറയുമ്പോള്‍, നമ്മളുടെ ഇശ്ചാ ശക്തി ഉപയോഗിച്ച് അതിനെ മാറ്റുവാനോ, അനുവദിക്കുവാനോ കഴിയുമായിരുന്നു എന്ന അര്‍ത്ഥം ഉണ്ട്. എന്നാല്‍, ദൈവത്തിന് ഒരു കാര്യം മുന്‍ കൂട്ടി അറിയാം എന്ന് പറയുമ്പോള്‍, അത് സംഭവിച്ചതില്‍ ദൈവീക ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് അര്‍ത്ഥമില്ല. ഇത് ഗ്രഹിക്കുവാന്‍ അല്പ്പം പ്രയാസമുള്ള കാര്യം ആണ്, എങ്കിലും നമുക്ക് അല്‍പ്പമായിട്ടെങ്കിലും മനസ്സിലാക്കുവാന്‍ ശ്രമിക്കാം. 

മൽക്കീസേദെക്ക് യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത ആയിരുന്നുവോ?

വേദപുസ്തകത്തില്‍ ഒരു ആത്മീയ മര്‍മ്മമായി എക്കാലവും നില്‍ക്കുന്ന ഒരു വ്യക്തി ആണ് മൽക്കീസേദെക്ക്. അദ്ദേഹത്തെക്കുറിച്ച് വേദപുസ്തകത്തിലെ മൂന്നു പുസ്തകങ്ങളില്‍ മാത്രമേ പറയുന്നുള്ളൂ. എന്നാല്‍, ആദ്യകാലം മുതല്‍ ഇന്നേവരെ, അനേകം വേദപണ്ഡിതന്മാരും ചിന്തകരും വളരെയധികം അദ്ദേഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ചിലര്‍ മൽക്കീസേദെക്ക് ക്രിസ്തു തന്നെ ആയിരുന്നു എന്നും ചിലര്‍, അദ്ദേഹം ഒരു കനാന്യ രാജാവു ആയിരുന്നു എന്നും, യഹോവയായ ദൈവത്തെ ആരാധിച്ചിരുന്ന യെരൂശലേമിന്റെ രാജാവായിരുന്നു എന്നും, അദ്ദേഹം ക്രിസ്തുവിന്റെ നിഴല്‍ ആയ ഒരു വ്യക്തി മാത്രമാണ് എന്നും അഭിപ്രായപ്പെടുന്നു. മൽക്കീസേദെക്ക് രാജാവും യഹോവയായ ഏക ദൈവത്തിന്റെ  പുരോഹിതനും ആയിരുന്നു എന്നതില്‍ എല്ലാവര്‍ക്കും യോജിപ്പാണ്.

പൂര്‍വ്വന്‍മാരുടെ വിശ്വസം

എബ്രായര്‍ക്ക് എഴുതിയ ലേഖനം, 11 ആം അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്ന വിശ്വാസത്തെക്കുറിച്ചുള്ള ആത്മീയ മര്‍മ്മം മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ സന്ദേശം. ഈ അദ്ധ്യായത്തില്‍, നമ്മള്‍ സാധാരണയായി പറയാറില്ലാത്ത ചില മര്‍മ്മങ്ങള്‍ അടങ്ങിയിരിപ്പുണ്ട്. ഈ മര്‍മ്മങ്ങള്‍ മനസ്സിലാക്കുമ്പോള്‍, പഴയ നിയമ വിശ്വാസവീരന്‍മാരുടെ ആത്മീയ കാഴപ്പാടുകള്‍, പുതിയ നിയമ വിശ്വാസികള്‍ക്കും ഉണ്ടായിരിക്കേണ്ടുന്നതാണ് എന്ന് നമുക്ക് മനസ്സിലാകും. മാത്രവുമല്ല, ഇന്നത്തെ പുതിയ നിയമ വിശ്വാസികള്‍, പഴയ നിയമ വിശ്വാസവീരന്‍മാരുടെ സ്വര്‍ഗ്ഗീയ കാഴ്ചപ്പാടില്‍ നിന്നും എത്രയോ അകലെ ആണ് എന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകും. പലപ്പോഴും, പഴനിയമ വിശ്വാസികള്‍, വിശ്വാസത്തിലും സ്വര്‍ഗീയ കാഴ്ചപ്പാടിലും, നമ്മളെക്കാള്‍ ശ്രേഷ്ഠര്‍ ആയിരുന്നു.

എബ്രായര്‍ക്ക് എഴുതിയ ലേഖനം AD 70 നു മുമ്പ്, AD 65 ലോ അതിനോടടുത്ത വര്‍ഷങ്ങളിലോ ആയിരിക്കേണം എഴുതപ്പെട്ടത്. ഈ ലേഖനം പൌലൊസ് എഴുതിയതാണ് എന്നു ഭൂരിപക്ഷം വേദപണ്ഡിതന്മാരും വിശ്വസിക്കുന്നു. എന്നാല്‍ അത് പൌലൊസ് എഴുതിയതല്ല എന്നു ചിന്തിക്കുന്നവരും ഉണ്ട്. പൌലൊസിന് മുന്തൂക്കം ഉണ്ടെങ്കിലും, ബര്‍ണബാസ്, ലൂക്കോസ്, അപ്പല്ലോസ്, റോമിലെ ക്ലെമെന്‍റ് എന്നിവരും എഴുത്തുകാരുടെ പട്ടികയില്‍ ഉണ്ട്.

ആത്മാവില്‍ ദരിദ്രര്‍ ആയവര്‍ ഭാഗ്യവാന്മാര്‍

യേശുക്രിസ്തു, തന്റെ ഇഹലോക ശുശ്രൂഷയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ ദൈര്‍ഘ്യമേറിയ ഒരു ഭാഷണമാണ്, ഗിരി പ്രഭാഷണം എന്നു അറിയപ്പെടുന്നത്. ഇത് സുവിശേഷ ഗ്രന്ഥകര്‍ത്താവും യേശുവിന്റെ ശിഷ്യനും ആയിരുന്ന  മത്തായി എഴുതിയ സുവിശേഷം 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഗിരി പ്രഭാഷണം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ സത്ത ആണ്. മത്തായി രേഖപ്പെടുത്തിയിരിക്കുന്ന ഗിരി പ്രഭാഷണം, അതേ രീതിയില്‍, മറ്റ് സുവിശേഷങ്ങളില്‍ നമ്മള്‍ കാണുന്നില്ല. ലൂക്കോസ് 6:17-49 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ ഇതിനോട് സാദൃശ്യമുള്ള ഒരു വിവരണം വായിക്കുന്നുണ്ട്. ഇത് സമതലത്തിലെ പ്രഭാഷണം അഥവാ Sermon on the Plain എന്നാണ് അറിയപ്പെടുന്നത്. ഈ രണ്ടു വിവരണവും ഒരേ സംഭവം തന്നെ എന്നും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ പറഞ്ഞതാണ് എന്നുമുള്ള രണ്ടു അഭിപ്രായങ്ങള്‍ ഉണ്ട്.

ക്രിസ്തീയ വിശ്വാസികള്‍ ഹലാല്‍ ഭക്ഷണം കഴിക്കാമോ?

ക്രിസ്തീയ വിശ്വാസികള്‍ ഹലാല്‍ ഭക്ഷണം കഴിക്കാമോ എന്ന ചോദ്യവും ചര്‍ച്ചയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും വിശ്വാസികളുടെ ഇടയിലും സജീവമായി നടന്നുകൊണ്ടിരിക്കുക ആണല്ലോ. അതിനാല്‍ വേദശാസ്ത്രപരമായ ഒരു വിശകലനം ഈ വിഷയത്തില്‍ നല്ലതായിരിക്കും എന്നു കരുത്തുന്നു.

ഈ വീഡിയോ ആരംഭിക്കുന്നത് മുമ്പ് മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നു, ഇതൊരു രാക്ഷ്ട്രീയ ചര്‍ച്ച അല്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ സമാധാനത്തോടെ ജീവിക്കുന്ന ഭാരതത്തില്‍ മത സ്പര്‍ദ്ധ സൃഷ്ടിക്കുവാനും എനിക്കു ഉദ്ദേശ്യമില്ല. രണ്ട്, ഈ വീഡിയോയിലെ മുഴുവന്‍ വിവരങ്ങളും, തികച്ചും ക്രൈസ്തവ ദൈവശാത്രപരമായ ചിന്തകള്‍ ആണ്. ഇത് ക്രൈസ്തവ വിശ്വാസികളെ മാത്രം ബാധിക്കേണ്ടുന്ന കാഴ്ചപ്പാടുകള്‍ ആണ്. മൂന്നാമത്, ഭാരതം പോലെയുള്ള, വിവിധ മത വിശ്വാസികള്‍ ഇടകലര്‍ന്നു താമസിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള ചിന്തകള്‍ ആണിത്. പാശ്ചാത്യ രാജ്യങ്ങളിലും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കാം. അതിനെക്കുറിച്ച് യാതൊന്നും ഞാന്‍ ഇവിടെ പറയുന്നില്ല.

ഇനി കാര്യത്തിലേക്ക് കടക്കാം. ഹലാല്‍ ഭക്ഷണം ക്രൈസ്തവ വിശ്വാസികള്‍ ഭക്ഷിക്കാമോ എന്നു ചോദിച്ചാല്‍, ഭക്ഷിക്കാം എന്നാണ് എന്റെ മറുപടി. അതിനുള്ള വിശദീകരണങ്ങള്‍ ആണ് ഇനി പറയുന്നത്. ഇതൊരു ഹൃസ്വമായ വീഡിയോ ആണ്. അതിനാല്‍ ഇവിടെ വിശദമായ ഒരു ചര്‍ച്ച നടക്കുന്നില്ല.

നയമാൻ എന്തിനാണ് യിസ്രായേലിലെ മണ്ണ് ചോദിച്ചത്?

നയമാന്‍റെ കഥ നമ്മള്‍ വായിക്കുന്നത് 2 രാജാക്കന്മാരുടെ പുസ്തകം 5 ആം അദ്ധ്യായം 1 മുതല്‍ ഉള്ള വാക്യങ്ങളില്‍ ആണ്. നയമാന്‍ അരാം രാജ്യത്തിലെ സേനാപതി ആയിരുന്നു. അവന്‍ യുദ്ധവീരന്‍ ആയിരുന്നു എങ്കിലും, കുഷ്ഠരോഗി ആയിരുന്നു.

അവന്റെ കുഷ്ഠരോഗത്തെ വളരെ ചികില്‍സിച്ചു കാണും എന്നാല്‍ അതിനു സൌഖ്യം വന്നില്ല.  ഈ സാഹചര്യത്തില്‍, അവന്റെ ഭാര്യയുടെ ദാസി ആയി ഒരു യിസ്രയേല്യ പെണ്‍കുട്ടി ഉണ്ടായിരുന്നു. യിസ്രായേലിലെ പ്രവാചകന്‍റെ അടുക്കല്‍ ചെന്നാല്‍ അവന് സൌഖ്യം വരും എന്നു യിസ്രയേല്യ പെണ്‍കുട്ടി അവളുടെ യജമാനത്തിയെ അറിയിച്ചു. അങ്ങനെ നയമാന്‍ എലീശയെ കാണുവാന്‍ ചെന്നു. എലീശാ അവനോടു യോര്‍ദ്ദാന്‍ നദിയില്‍ ഏഴു പ്രാവശ്യം കുളിക്കുക, അപ്പോള്‍ അവന് സൌഖ്യം വരും എന്നു പറഞ്ഞു. ആദ്യം ഇത് അര്‍ത്ഥശൂന്യമായ ഒരു പ്രവര്‍ത്തിയാണ് എന്നു നയമാന് തോന്നി എങ്കിലും അവന്‍ എലീശയുടെ ഉപദേശം അംഗീകരിച്ചു. അങ്ങനെ അവന്‍ ഏഴു പ്രാവശ്യം യോര്‍ദ്ദാന്‍ നദിയില്‍ കുളിക്കുകയും അവന് സൌഖ്യം വരുകുകയും ചെയ്തു.