പുതിയ നിയമത്തില്‍ പൌരോഹിത്യമുണ്ടോ?

പുതിയനിയമത്തില്‍ പൌരോഹിത്യം ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നും ഉണ്ട് എന്നുമായിരിക്കും ഉത്തരം. കാരണം പൌരോഹിത്യം എന്നതുകൊണ്ടു നമ്മള്‍ എന്ത് അര്‍ഥമാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഉത്തരം.

ഇപ്പോഴത്തെ ചില ക്രിസ്തീയ എപ്പീസ്കോപ്പല്‍ സഭാവിഭാഗങ്ങളില്‍ കാണുന്ന പൌരോഹിത്യം പുതിയനിയമത്തില്‍ ഉണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നതാണ് ഉത്തരം. വേദപുസ്തകത്തില്‍ നമ്മള്‍ ആദ്യം കാണുന്ന “അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതന്‍” മൽക്കീസേദെക്ക് ആണ്. അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ ആദ്യമായി വായിക്കുന്നത് ഉല്‍പ്പത്തി പുസ്തകം 14 ആം അദ്ധ്യത്തില്‍ 18 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ആണ്. അബ്രാഹാമിന്‍റെ സഹോദരപുത്രനായ ലോത്തിനെയും അവന്‍റെ സമ്പത്തും ശത്രുക്കളായ രാജാക്കന്മാര്‍ കൊള്ളയിട്ടു കൊണ്ടുപോയി. ഇത് അറിഞ്ഞ അബ്രഹാം ആ രാജാക്കന്മാരോടു യുദ്ധം ചെയ്ത്, അവരെ തോല്‍പ്പിച്ച്, ലോത്തിനെയും സമ്പത്തിനെയും തിരികെ കൊണ്ടുവന്നു. തിരികെ വരുന്ന വഴിക്ക്, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്ന ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുമായി എതിരേറ്റു വന്നു. അവന്‍ അബ്രാഹാമിനെ അനുഗ്രഹിച്ചു, അബ്രഹാം അവന് സകലത്തിലും ദശാംശം കൊടുത്തു. ഇതാണ് മൽക്കീസേദെക്കിനെ നമ്മള്‍ കാണുന്ന ആദ്യ അവസരം. ഇതിന് ശേഷം, മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൌരോഹിത്യം പഴയനിയമ കാലത്ത് തുടരുന്നതായി നമ്മള്‍ കാണുന്നില്ല.

പുതിയ നിയമ സന്ദേശം

വളരെ ലളിതമായ ഒരു ചിന്ത നിങ്ങളുമായി പങ്കിടാം എന്നാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത്, എന്താണ് പുതിയ നിയമ സന്ദേശം എന്നതാണ്. പുതിയ ഉടമ്പടി എന്താണന്ന് എന്നല്ല നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്, നമ്മളോടുള്ള ഈ ഉടമ്പടിയുടെ മുഖ്യ സന്ദേശം എന്താണ് എന്നാണ് നമ്മള്‍ ചിന്തിക്കുന്നത്.

ഇത് യേശു ക്രിസ്തു തന്നെ മാനവരാശിയോട് പറഞ്ഞ സന്ദേശം ആണ്.

യേശുവിന്‍റെ സന്ദേശങ്ങള്‍ക്ക് ഒരു യഹൂദ പശ്ചാത്തലം ഉണ്ടാകുക സ്വാഭാവികം ആണ്. “വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.” (റോമര്‍ 1:16) എന്നതാണല്ലോ ദൈവീക പദ്ധതി.

നമുക്ക് യഹൂദന്മാര്‍ യിസ്രായേല്‍ എന്ന രാജ്യത്തു താസിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ മാത്രമല്ല, മനുഷ്യരെ പാപത്തില്‍ നിന്നും പിശാചിന്‍റെ അടിമത്തത്തില്‍ നിന്നും വിടുവിക്കുവാനായുള്ള ദൈവീക പദ്ധതിയുടെ നിവര്‍ത്തിക്കായി, ദൈവം തിരഞ്ഞെടുത്ത അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികള്‍ ആണ്. വിടുതലിന്റെ ദൈവീക പദ്ധതിയില്‍ അബ്രഹാം എന്ന ഒരു വ്യക്തി മാത്രം അല്ല ഉണ്ടായിരുന്നത്, അബ്രാഹാമിന്റെ എണ്ണികൂടാത്തവണ്ണം പെരുപ്പമുള്ള ഒരു ജനതയും ഉണ്ടായിരുന്നു എന്നും ഓര്‍ക്കുക. ഇതില്‍ യഹൂദനും പുതിയ നിയമ വിശ്വാസികളും ഉണ്ട്.

ക്രൂശു മരണത്തിന് ശേഷം മൂന്നു ദിവസം യേശു എവിടെ ആയിരുന്നു?

യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തിന് ശേഷം, അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് മുമ്പുള്ള മൂന്ന് ദിവസങ്ങള്‍ അവന്‍ എവിടെ ആയിരുന്നു എന്നതാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. വേദപുസ്തകത്തിലെ ചില വാക്യങ്ങള്‍ മനസ്സിലാക്കുവാന്‍ നമുക്ക് പ്രയാസമായി തോന്നുന്നതിനാല്‍ ആണ് ഇങ്ങനെ ഒരു ചോദ്യം ഉയരുന്നത്. ആ വാക്യങ്ങള്‍ ഓരോന്നായി എന്താണ് പറയുന്നതു എന്നു നമുക്ക് നോക്കാം.

 

1 പത്രൊസ് 3: 18, 19

18   ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

 19  ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.

ഇവിടെ 19 ആം വാക്യത്തില്‍, “ആത്മാവില്‍ അവന്‍ ചെന്നു” എന്നു പറയുന്ന ഇടത്തെ ആത്മാവ് ശരീരം വിട്ട് മരിച്ചുപോയ യേശുവിന്റെ ആത്മാവ് ആണ്. അത് പരിശുദ്ധാത്മാവിനെക്കുറിച്ച് അല്ല. അതായത് യേശു മരിച്ചു, അവന്റെ ശരീരം കല്ലറയില്‍ വച്ചു. മൂന്നാം നാള്‍ അവര്‍ ഉയിര്‍ത്തെഴുന്നേറ്റു. യേശുവിന്റെ മരണത്തിനും ഉയിര്‍പ്പിനും ഇടയിലുള്ള മൂന്ന് ദിവസങ്ങള്‍ അവന്റെ ആത്മാവ് എവിടെ ആയിരുന്നു? ഇതാണ് പത്രൊസ് പറയുന്നത്.

തിരഞ്ഞെടുപ്പിന്റെ മര്‍മ്മം

ഉല്‍പ്പത്തി പുസ്തകം 3 ആം അദ്ധ്യത്തില്‍ വിവരിക്കുന്ന, ഏദന്‍ തോട്ടത്തില്‍ നടന്ന സുപ്രധാനമായ സംഭവത്തെ, തിരഞ്ഞെടുപ്പ്, എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു മനസ്സിലാക്കുവാനാണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.

ഉല്‍പ്പത്തി പുസ്തകത്തിലെ ആദ്യത്തെ 11 പുസ്തകങ്ങളെ, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായുള്ള, ദൈവീക പദ്ധതിയുടെ ആമുഖമായി കണക്കാക്കാം. ദൈവം അബ്രാഹാമിനെ വിളിച്ച് പുറപ്പെടുവിക്കുന്നത് വരെയുള്ള മനുഷ്യ ചരിത്രം ഹൃസ്വമായി ഈ അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതുവരെയുള്ള മാനവ ചരിത്രത്തിലൂടെയുള്ള വളെരെ വേഗത്തിലുള്ള ഒരു യാത്ര ആണ് ഈ അദ്ധ്യായങ്ങളില്‍ നമ്മള്‍ കാണുന്നത്. അതിനാല്‍ തന്നെ അനേക വിഷങ്ങളുടെയും സംഭവങ്ങളുടെയും വിശദാംശങ്ങള്‍ നമുക്ക് ഇവിടെ കാണുവാന്‍ കഴിയുക ഇല്ല. ഈ അദ്ധ്യായങ്ങള്‍ പറയുന്നതു, എങ്ങനെ മനുഷ്യന്‍ പാപത്തില്‍ വീണു, ദൈവരാജ്യം എങ്ങനെ മനുഷ്യനു നഷ്ടമായി, പാപത്തിനുള്ള പരിഹാരം എന്താണ്, ദൈവരാജ്യം പുനസ്ഥാപിക്കുവാനുള്ള ദൈവീക പദ്ധതി എന്താണ്, എന്നിവ ആണ്. എന്നതാണു. എന്നാല്‍, അത് വളരെ ഹൃസ്വമായും സൂചനയായും മാത്രമേ ഇവിടെ പറയുന്നുള്ളൂ.

ഉല്‍പ്പത്തി 6 ലെ ദൈവത്തിന്റെ പുത്രന്മാരും മനുഷ്യരുടെ പുത്രിമാരും

ഒരു വേദഭാഗത്തിന്‍റെ വിശദീകരണം ആണ് ഈ ഹൃസ്വ വീഡിയോയിലെ വിഷയം. ചിലര്‍ എന്നോടു ഈ വാക്യങ്ങള്‍ക്ക് ഒരു വിശദീകരണം നാല്‍കാമോ എന്നു ചോദിച്ചിരുന്നു. അതിനാലാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. നമുക്ക് വാക്യം വായിയ്ക്കാം: 

 

ഉല്‍പ്പത്തി 6: 1-4

    മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ

   ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.

   അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.

   അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.

പൌലൊസിന്‍റെ സുവിശേഷ യാത്രകള്‍

യേശുക്രിസ്തു കഴിഞ്ഞാല്‍, ക്രിസ്തീയ വിശ്വാസത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആണ്, അപ്പൊസ്തലനായ പൌലൊസ്. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിത ചരിത്രമാണ്, വേദപുസ്തകത്തിലെ  അപ്പോസ്തല പ്രവൃത്തികള്‍ എന്ന പുസ്തകത്തില്‍ പകുതിയും. എന്നാല്‍ അദ്ദേഹം യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരുവന്‍ അല്ലായിരുന്നു എന്നതും ശ്രദ്ധേയം ആണ്. 

AD 30 മുതല്‍ 50 വരെയുള്ള കാലയളവില്‍, ഏഷ്യ മൈനര്‍ അല്ലെങ്കില്‍ ആസ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ആയി അന്‍പത് പട്ടണങ്ങളെ എങ്കിലും അദ്ദേഹം സന്ദര്‍ശിക്കുകയും അവിടെ സഭകളെ സ്ഥാപിക്കുകയും ചെയ്തു.

യേശുക്രിസ്തു ജീവിച്ചിരുന്നുവോ? ചരിത്ര തെളിവുകള്‍

 വിശ്വാസവും ചരിത്രവും

ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്നു എന്ന് ലോകത്തിലെ ജനങ്ങളില്‍ മൂന്നിലൊന്ന്പേര്‍ വിശ്വസിക്കുന്നു. അവന്റെ എബ്രായ പേര് “യേഷുഅ” എന്നായിരുന്നു. അവന്റെ ശിഷ്യന്മാര്‍ അവന്‍ യഹൂദന്മാരുടെ മശിഹ ആണ് എന്ന് വിശ്വസിച്ചിരുന്നു. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നത് അവരുടെ വിശ്വാസം ആണ്. അതിന് കൂടുതല്‍ തെളിവുകള്‍ അവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ വിശ്വസം എന്നതിന് ഉപരിയായി, യേശു ജീവിച്ചിരുന്നു എന്നതിന് എന്തെല്ലാം തെളിവുകള്‍ നമുക്ക് ഇന്ന് ലഭ്യമാണ് എന്നതാണ് ഈ ലഘു ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം.

ബഹുഭാര്യാത്വവും ക്രിസ്തീയ വിശ്വാസവും

വേദപുസ്തകം മനുഷ്യരുടെ വീണ്ടെടുപ്പിന്റെ ദൈവീക പദ്ധതി വിവരിക്കുന്ന രേഖ ആണ്. അതായത് ഇത് മനുഷ്യന്റെ ചരിത്രം ആണ്. വേദപുസ്തകം ദൈവത്തിന്റെ ചരിത്രം അല്ല. അതിനാല്‍ തന്നെ, മനുഷ്യന്‍ എങ്ങനെ ജീവിക്കേണം, എങ്ങനെ ജീവിച്ചു, അതിന്റെ അനന്തര ഫലം എന്തായിരിക്കും എന്നെല്ലാം ആണ് ഇതിലെ പ്രതിപാദ്യ വിഷയം. യാതൊന്നും മറച്ചുവെക്കാതെ മനുഷ്യന്റെ ജീവിതം പറയുന്നു എന്നതാണ് വേദപുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.

വേദപുസ്തകത്തില്‍ അനേകം മനുഷ്യരുടെ ചരിത്രമുണ്ട്. അവരുടെ ചരിത്രം ദൈവത്തിന്റെ ചരിത്രം അല്ല. ദൈവത്തിന്റെ കാഴ്ചപ്പാടിന് ഒത്തു ജീവിച്ചവരും, ഭാഗികമായി തെറ്റിപ്പോയവരും, ദൈവത്തോട് അകന്നുപോയവരും, മല്‍സരിച്ചവരും എല്ലാം ഇതില്‍ ഉണ്ട്. അതില്‍ ദൈവം തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും തള്ളിക്കളയുകയും ചെയ്തവര്‍ ഉണ്ട്. ദൈവം പറഞ്ഞത് അന്ധമായി വിശ്വസിച്ചവരും, ദൈവത്തില്‍ നിന്നും ഓടിപ്പോകുവാന്‍ ശ്രമിച്ചവരും, ദൈവത്തോട് വാദിച്ചവരും, കലാപം ഉണ്ടാക്കിയവരും ഉണ്ട്. ഇവരുടെ എല്ലാം ജീവിതത്തിലെ നന്മകള്‍ മാത്രമല്ല, തിന്‍മകളും വേദപുസ്തകത്തില്‍ തുറന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം എന്തു ആഗ്രഹിക്കുന്നു, മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് നമ്മള്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

പൌലൊസും കൂടാരപ്പണിയും

പൌലൊസും കൂടാരപ്പണിയും എന്നതാണു നമ്മളുടെ ഈ ഹൃസ്വമായ വീഡിയോയിലെ ചര്‍ച്ചാ വിഷയം. സുവിശേഷ പ്രവര്‍ത്തകര്‍ മതേതര തൊഴില്‍ ചെയ്ത് ജീവിക്കേണം എന്ന് പൌലൊസ് ഉപദേശിക്കുന്നുണ്ടോ? അത് വേദപുസ്തകത്തിലെ ഉപദേശം ആണോ? ഇന്നത്തെ നമ്മളുടെ സഭാ ശുശ്രൂഷകന്‍മാര്‍ തൊഴില്‍ ചെയ്തതിന് ശേഷമുള്ള സമയം സുവിശേഷ വേല ചെയ്താല്‍ മതിയോ? അതോ സഭാ വിശ്വാസികള്‍ ശുശ്രൂഷകന്മാരെ, അവരുടെ ആവശ്യങ്ങളില്‍ പിന്താങ്ങണമോ? ഇതാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. 

 അപ്പോസ്തല പ്രവൃത്തികള്‍ പുതിയ നിയമത്തിലെ ഏക ചരിത്ര പുസ്തകം ആണ്. ഇത് ആദ്യ കാലത്തെ അപ്പൊസ്തലന്മാരുടെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെയും സഭാ വളര്‍ച്ചയുടെയും ചരിത്രമാണ്. അന്ന് സംഭവിച്ച പ്രധാന സംഭവങ്ങള്‍ ആണ് നമ്മള്‍ ഇവിടെ വായിക്കുന്നത്.

അത്തിവൃക്ഷവും യഹൂദനും

അത്തിവൃക്ഷം യിസ്രയേല്യരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിക്കുന്നുണ്ട്. യിസ്രായേലിലെ മലനിരകളില്‍ ധാരാളമായി അത്തിവൃക്ഷത്തെ കാണാവുന്നതാണ്. മിസ്രയീമില്‍ നിന്നും പുറപ്പെട്ടുവന്ന യിസ്രയേല്യര്‍ കനാന്‍ ദേശം കൈവശമാക്കുന്നതിന് മുംബ് തന്നെ, ആ ദേശത്ത് അത്തിവൃക്ഷങ്ങള്‍ ഉണ്ടായിരുന്നു എന്നു സംഖ്യാപുസ്തകം 13: 23 വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

യഹൂദന്മാരുടെ പൂര്‍വ്വകാല സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള കൃതികളില്‍ അത്തിവൃക്ഷത്തെ കുറിച്ചുള്ള അനേകം പരാമര്‍ശങ്ങള്‍ വായിക്കാവുന്നതാണ്.

വേദപുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ആദ്യത്തെ വൃക്ഷം ജീവവൃക്ഷം ആണ്. രണ്ടാമത്തെ വൃക്ഷം നന്മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം ആണ്. ഇവ രണ്ടും ഏത് വൃക്ഷങ്ങള്‍ ആയിരുന്നു എന്നു നമുക്ക് അറിഞ്ഞുകൂടാ എന്നതിനാല്‍ അവ രണ്ടും പ്രത്യേക വൃക്ഷങ്ങള്‍ ആയിരിക്കാം എന്നു അനുമാനിക്കാം.

വെസ്റ്റ് ബാങ്കിന്റെ ചരിത്രം

മദ്ധ്യപൂര്‍വ്വ ദേശത്ത്, യിസ്രായേലുമായും യോര്‍ദ്ദാന്‍ നദിയുമായും അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ബാങ്ക് എന്ന പ്രദേശത്തിന്‍റെ പഴയനിയമ കാലം മുതല്‍ ഉള്ള ചരിത്രത്തിന്‍റെ വസ്തുനിഷ്ഠമായ ഒരു പഠനമാണിത്. ഏകദേശം 2180 ചതുരശ്ര മൈല്‍ (5650 ചതുരശ്ര കിലോമീറ്റര്‍) ചുറ്റളവുള്ള വെസ്റ്റ് ബാങ്ക് എന്ന പ്രദേശമാണ്, പലസ്തീന്‍, അറബ് രാജ്യങ്ങള്‍, യിസ്രായേല്‍ എന്നിവര്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ ഇടം എന്നതാണു ഇത്തരമൊരു പഠനത്തിന് കാരണം.

വെസ്റ്റ് ബാങ്കിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നതിന്, മറ്റൊരു കാരണം കൂടി ഉണ്ട്. യിസ്രായേല്‍ എന്ന രാജ്യവും യു‌എ‌ഇ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഗള്‍ഫ് പ്രവിശ്യയിലെ യുണൈറ്റെഡ് അറാബ് എമിറേറ്റ്സ് എന്ന രാജ്യവും തമ്മില്‍ ഒരു സമാധാന കരാറില്‍ എത്തിചേര്‍ന്നിരിക്കുന്നു. ഈ കരാര്‍, 2020 ആഗസ്ത് മാസം 13 ആം തീയതി, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൌസില്‍ വച്ച് പ്രഖ്യാപിച്ചു.

യിസ്രയേലിന്റെ പ്രധാനമന്ത്രിയായ ബന്യാമിൻ നെതന്യാഹുവും യു‌എ‌ഇ യുടെ നിയുക്ത ഭരണാധികാരിയായ, മൊഹമ്മദ് ബിന്‍ സായെദ് ഉം തമ്മില്‍ എത്തിച്ചേര്‍ന്ന സാമാധാന ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇനിമുതല്‍ ക്രമാനുസരണമാകും, അഥവാ സാധാരണ നിലയില്‍ ആകും. യിസ്രായേല്‍ അതിനു പകരമായി, ഇപ്പോള്‍ പലസ്തീന്‍റെ ഭാഗവും, തര്‍ക്ക ഭൂമിയും, യിസ്രയേല്യരുടെ കുടിയേറ്റ പ്രദേശവുമായ, വെസ്റ്റ് ബാങ്ക് യിസ്രായേല്‍ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുവാനുള്ള പദ്ധതി നിറുത്തിവെക്കും.

വെസ്റ്റ് ബാങ്കിന്‍റെ പ്രാധാന്യം, യിസ്രായേല്‍ ജനതയുടെ സവിശേഷത എന്നിവ ഹൃസ്വമായി ചിന്തിച്ചുകൊണ്ടു നമുക്ക് ഈ പഠനം ആരംഭിക്കാം.

എന്താണ് പാപം?

എന്താണ് പാപം? എങ്ങനെ ആണ് പാപം മനുഷ്യരുടെ ഇടയില്‍ വന്നത്? പാപത്തോട് നമ്മള്‍ക്കുള്ള ഉത്തരവാദിത്തം എന്താണ്? എന്താണ് അതിനുള്ള പരിഹാര മാര്‍ഗ്ഗം. ഇതെല്ലാം ആണ് വേദപുസ്തക സത്യങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.  

 നിര്‍വചനം

 പാപത്തെക്കുറിച്ചുള്ള പഠന ശാഖയെ ഹമെര്‍ഷിയോളജി (Hamartiology) എന്നാണ് വിളിക്കുന്നത്.  പുരാതനവും ആധുനികവുമായ എല്ലാ സംസ്കാരങ്ങളിലും പാപത്തെക്കുറിച്ചുള്ള വ്യത്യസ്തങ്ങള്‍ ആയ ചിന്തകള്‍ ഉണ്ട്.

എന്നാല്‍, പാപത്തെക്കുറിച്ചുള്ള ഉപദേശം ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കാരണം, യേശുക്രിസ്തുവിലൂടെ ഉള്ള വീണ്ടെടുപ്പ്, മനുഷ്യന്റെ പാപവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യര്‍ വീണ്ടെടുക്കപ്പെടുന്നത് തന്നെ പാപത്തില്‍ നിന്നും, അതുമൂലം ഉണ്ടായ പിശാചിന്‍റെ അടിമത്തത്തില്‍ നിന്നും, പാപത്തിന്റെ ശിക്ഷയില്‍ നിന്നുമാണ്. അത് ദൈവരാജ്യം പുനസ്ഥാപിക്കുവാനുള്ള മര്‍മ്മ പ്രധാനമായ പ്രക്രിയ ആണ്.

യിസ്രായേല്‍ - യുഎ ഇ കരാര്‍ 2020

2020 ആഗസ്ത് മാസം 13 ആം തീയതി, വ്യാഴാഴ്ച, ലോകചരിത്രത്തിലെ ഒരു സുപ്രധാന ദിവസം ആണ്. അന്നാണ്, യിസ്രായേല്‍ എന്ന രാജ്യവും യു‌എ‌ഇ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഗള്‍ഫ് പ്രവിശ്യയിലെ യുണൈറ്റെഡ് ആറാബ് എമിറേറ്റ്സ് എന്ന രാജ്യവും തമ്മില്‍ ഒരു കരാറില്‍ എത്തിചേര്‍ന്നിരിക്കുന്നതായി, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

ഈ കരാറിനെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ വിശകലനമാണ് ഈ വീഡിയോ. അന്താരാഷ്ട്ര രാക്ഷ്ട്രീയത്തില്‍ സാധാരണക്കാര്‍ ശ്രദ്ധിക്കാത്തതും കാണാത്തതുമായ പല അടിഒഴുക്കുകളും ഉണ്ടായിരിക്കും. ഇതിലേക്കുള്ള ഒരു എത്തിനോട്ടം കൂടി ആണ് ഈ വിശകലനം.

ഇതില്‍ ക്രിസ്തീയ വീക്ഷണം കാണുന്നുണ്ട് എങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.  

രക്ഷയുടെ മൂന്ന് ഘട്ടങ്ങള്‍

 രക്ഷയും വിശുദ്ധിയും

 രക്ഷ എന്നത് ദൈവത്തിന്റെ വിശുദ്ധിയെ തിരഞ്ഞെടുക്കുന്നതാണ്. പാപത്തിന്റെ മല്‍സര മനോഭാവത്തില്‍ നിന്നും ദൈവത്തിങ്കലേക്കു തിരിയുന്നതാണ് രക്ഷ. ദൈവത്തിന്റെ വിശുദ്ധിയെ എതിര്‍ക്കുന്നത് അവസാനിപ്പിക്കുന്നതാണ് രക്ഷ. അവന്റെ വിശുദ്ധിയിലേക്ക് തിരികെ ചെല്ലുന്നതാണ് രക്ഷ.

രക്ഷ എന്നത്, ദൈവത്തില്‍ നിന്നും, പാപത്താല്‍ അകന്നുപോയി, നരകത്തിലേക്ക് പോയിക്കൊണ്ടിരുന്ന  ഒരു മനുഷ്യനെ, അവിടെ നിന്നും വീണ്ടെടുത്ത്, ദൈവത്തോട് നിരപ്പ് പ്രാപിച്ച്, ദൈവരാജ്യത്തില്‍ ആക്കുന്ന പ്രക്രിയ ആണ്. 

ഇത് എങ്ങനെ സംഭവിക്കും? നമുക്ക് എങ്ങനെ ദൈവത്തിന്റെ വിശുദ്ധിയിലേക്ക് തിരികെ ചെല്ലുവാന്‍ കഴിയും?

തീര്‍ച്ചയായും, രക്ഷ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയ അല്ല. രക്ഷ ഒരു തുടര്‍ പ്രക്രിയ ആണ്. അത് ജീവിതകാലം മുഴുവന്‍ തുടരുന്ന, പാപത്തിന്റെ മേലുള്ള ജയം ആണ്.

ഏദനില്‍ ഒരു മൃഗം കൊല്ലപ്പെട്ടോ?

ഏദന്‍ തോട്ടത്തില്‍ ഒരു മൃഗം കൊല്ലപ്പെട്ടോ? കൊല്ലപ്പെട്ടു എങ്കില്‍ ആരാണ് മൃഗത്തെ കൊന്നത്? മൃഗം കൊല്ലപ്പെട്ടു എന്നു പറയുന്ന വാക്യം ഉണ്ടോ? മൃഗത്തിന്‍റെ തോല്‍ ദൈവം ഒന്നുമില്ലായ്മയില്‍ നിന്നും സൃഷ്ടിച്ചതാണോ? അതോ അതൊരു തോല്‍ പോലെ ഉള്ള മറ്റൊരു വസ്തു ആയിരുന്നുവോ?

ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു, സോഷ്യല്‍ മീഡിയകളില്‍ കാണുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. ഇപ്പോള്‍ ഈ ചോദ്യം, യൂട്യൂബ് ല്‍ എന്നോടു തന്നെ ഒരു സഹോദരന്‍ ചോദിച്ചിരിക്കുന്നു. അതിനാല്‍ അതിനൊരു ഹൃസ്വമായ മറുപടി നല്കുവാന്‍ ആഗ്രഹിക്കുന്നു. 

എന്താണ് രക്ഷ?

എന്താണ് രക്ഷ? എന്തില്‍നിന്നുമാണ് നമ്മള്‍ രക്ഷ പ്രാപിക്കേണ്ടത്? യേശു ക്രിസ്തു എന്ന ഒരുവന്റെ മരണം സകല മാനവര്‍ക്കും രക്ഷയ്ക്ക് കാരണമാകുന്നത് എങ്ങനെ ആണ്? എങ്ങനെ നമ്മള്‍ക്കു രക്ഷിക്കപ്പെടുവാന്‍ കഴിയും? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് നമ്മള്‍ ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്.

സാധാരണ അര്‍ത്ഥത്തില്‍, രക്ഷ എന്നത് അപകടങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള വിടുതല്‍ ആണ്. രക്ഷ എന്ന വാക്കിന്, ജയം, ആരോഗ്യം, സംരക്ഷണം എന്നീ അര്‍ത്ഥങ്ങളും ഉണ്ട്.

വേദപുസ്തകത്തില്‍ രക്ഷ എന്ന വാക്ക്, പാപത്തില്‍ നിന്നുമുള്ള ആത്മീയ രക്ഷയെകുറിച്ചും, ഒപ്പം ഭൌതീകമായ വിടുതലിനെ കുറിച്ചും പറയുവാന്‍ ഉപയോഗിക്കുന്നുണ്ട്. 

പഴയ നിയമത്തില്‍ രക്ഷ എന്നു പറയുവാന്‍ ഒന്നിലധികം എബ്രായ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കൂടുതലായി കാണുന്ന എബ്രായ പദം, “യാസാ” (yasa) എന്ന വാക്ക് ആണ്. ഈ വാക്കിന്റെ അര്‍ത്ഥം രക്ഷിക്കുക, പ്രതിസന്ധികളില്‍ സഹായിക്കുക, വിടുവിക്കുക, സ്വതന്ത്രമാക്കുക എന്നിവയാണ്.

രക്ഷയുടെ ഘടന

ക്രിസ്തുയേശുവിന്റെ പരമ യാഗത്താലുള്ള മാനവ രക്ഷയുടെ ഘടനയെ കുറിച്ചാണ്  നമ്മള്‍ ഈ സന്ദേശത്തില്‍ ചിന്തിക്കുവാന്‍ പോകുന്നത്. അതിനായി, ആദം മുതല്‍ യിസ്രായേല്‍ ജനത്തിന്റെ പുറപ്പാട് വരെയുള്ള പ്രധാനപ്പെട്ട സംഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന ആത്മീയ മര്‍മ്മങ്ങള്‍ ആണ് നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.

മനുഷ്യന്റെ വീഴ്ച പാപത്താല്‍ ഏദന്‍ തോട്ടത്തില്‍ ഉണ്ടായി എന്നു നമുക്ക് അറിയാമല്ലോ. എന്നാല്‍, പാപം ചെയ്ത മനുഷ്യരെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കുന്നതിന് മുമ്പ്, ദൈവം അവര്‍ക്ക് ഒരു വാഗ്ദത്തം നല്കി. മനുഷ്യരെ പാപത്തില്‍ നിന്നും രക്ഷിച്ച്, ദൈവരാജ്യം പുനസ്ഥാപിക്കും എന്നതായിരുന്നു ആ വാഗ്ദത്തം. ഇതിനെ നമുക്ക് ആദാമിന്റെ ഉടമ്പടി എന്നു വിളിക്കാം.

സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം

വേദപുസ്തകത്തിലെ ഒരു വാക്യം വായിച്ചുകൊണ്ടു ഇന്നത്തെ സന്ദേശം ആരംഭിക്കാം.

             എബ്രായര്‍ 12: 1, 2(a)

    ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.

   വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; ....

എബ്രായര്‍ക്ക് എഴുതിയ ലേഖനം പൌലൊസ് എഴുതിയതാണ് എന്നു ഭൂരിപക്ഷം വേദപണ്ഡിതന്മാരും വിശ്വസിക്കുന്നു. എന്നാല്‍ അത് പൌലൊസ് എഴുതിയതല്ല എന്നു ചിന്തിക്കുന്നവരും ഉണ്ട്.

പൌലൊസിന് മുന്തൂക്കം ഉണ്ടെങ്കിലും, ബര്‍ണബാസ്, ലൂക്കോസ്, അപ്പല്ലോസ്, റോമിലെ ക്ലെമെന്‍റ് എന്നിവരും സാധ്യതാ പട്ടികയില്‍ ഉണ്ട്.

മദ്ധ്യകാലഘട്ടത്തില്‍ പൌലൊസ് ആണ് ഈ ലേഖനം എഴുതിയത് എന്നു ഉറച്ചു വിശ്വസിച്ചിരുന്നു.  എന്നാല്‍ നവീകരണ കാലത്ത് മര്‍ട്ടിന്‍ ലൂഥര്‍ ഇതിനെ ചോദ്യം ചെയ്തു മുന്നോട്ട് വന്നു. അപ്പല്ലോസ് ആണ് എബ്രായ ലേഖന കര്‍ത്താവ് എന്നു അദ്ദേഹം വിശ്വസിച്ചു. ജോണ്‍ കാല്‍വിനും ഇതിന്റെ എഴുത്തുകാരന്‍ പൌലൊസ് ആയിരിക്കില്ല എന്നു അഭിപ്രായപ്പെട്ടു. 

നമ്മള്‍ എന്തില്‍ നിന്നും രക്ഷിക്കപ്പെട്ടു?

നമ്മള്‍ എന്തില്‍ നിന്നുമാണ് രക്ഷ പ്രാപിച്ചതു? ഇതാണ് നമ്മളുടെ ചിന്താവിഷയം.

യേശുക്രിസ്തു നമ്മളുടെ രക്ഷകന്‍ ആണ് എന്ന് നമ്മള്‍ പറയുമ്പോള്‍, അവന്‍ നമ്മളെ, നമ്മളുടെ ജീവന് ഭീഷണി ആയിരുന്ന, ഗുരുതരമായ ഒരു ആപത്തില്‍നിന്ന് രക്ഷിച്ചവന്‍ ആണ് എന്ന് നമ്മള്‍ ഏറ്റുപറയുക ആണ്. എന്തായിരുന്നു നമ്മളുടെ ജീവനെ അപകടത്തിലാക്കിയിരുന്ന അവസ്ഥ? എന്തില്‍ നിന്നുമാണ് നമ്മള്‍ രക്ഷ പ്രാപിച്ചത്? 

വിതക്കുന്നവന്റെ ഉപമ

യേശുക്രിസ്തുവിന്റെ ഉപമകള്‍ എല്ലാം തന്നെ വളരെ പ്രസിദ്ധം ആണ്. വിശ്വാസികളും അവിശ്വാസികളും മനപ്പൂര്‍വ്വമായും അല്ലാതെയും യേശുവിന്‍റെ ഉപമകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ, അവരുടെ സംഭാഷണങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

എല്ലാ ഉപമകളും ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയതാണ്. എന്നാല്‍ എല്ലാത്തിനും യേശു വിശദീകരണം നല്‍കിയിട്ടില്ല. അതിനാല്‍ വേദപണ്ഡിതന്മാര്‍ ഉപമകളെ വ്യത്യസ്തങ്ങള്‍ ആയ തലങ്ങളില്‍ നോക്കിക്കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്.

എന്നാല്‍ വിതയ്ക്കുന്നവന്റെ ഉപമ ആദ്യം യേശു പറയുകയും പിന്നീട് ശിഷ്യന്മാര്‍ക്കായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. യേശു തന്നെ ഈ ഉപമയുടെ പൊരുള്‍ വിശദീകരിക്കുന്നതിനാല്‍, അതിനു മറ്റൊരു അര്‍ത്ഥം ഉണ്ടാകുക സാധ്യമല്ല.

എന്താണ് ദൈവരാജ്യം?

എന്താണ് ദൈവരാജ്യം? നമുക്ക് എങ്ങനെ ദൈവരാജ്യം എന്ന ആശയത്തെ പഴയനിയമത്തില്‍ കാണുവാന്‍ കഴിയും? എങ്ങനെ ആണ് യേശുവിന്റെ സുവിശേഷത്തിന്റെ അടിത്തറ ദൈവരാജ്യമായി മാറുന്നത്? എന്നിങ്ങനെ ഉള്ള വിഷയങ്ങള്‍ ദൈവശാസ്ത്രപരമായി വിശകലനം ചെയ്യുക ആണ് ഈ സന്ദേശത്തിന്റെ ഉദ്ദേശ്യം.

താലന്തുകളുടെ ഉപമ


യേശുക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷാ കാലത്ത് പറഞ്ഞ ഒരു ഉപമ ആണ് ഇന്നത്തെ പഠന വിഷയം.
ഉപമകള്‍ യേശുവിന്റെ പ്രഭാഷണങ്ങളിലെ പ്രധാനപ്പെട്ട ഭാഗം ആയിരുന്നു. ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിശദീകരിക്കുവാന്‍ അവന്‍ അധികവും ഉപയോഗിച്ചത് ഉപമകളെ ആണ്.
ചിലര്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ ഗ്രഹിക്കുവാനും മറ്റ് ചിലര്‍ ഗ്രഹിക്കാതെ ഇരിക്കുവാനും,മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും” വേണ്ടി ആണ് യേശു ഉപമകളിലൂടെ സംസാരിച്ചത്. (മര്‍ക്കോസ് 4: 11, 12)

ലാസറിന്റെയും ധനവാന്റെയും ഉപമ

യേശുവിന്റെ ഉപമകള്‍ ഗൌരവമേറിയ ആത്മീയ സത്യങ്ങള്‍ നിറഞ്ഞവ ആണ്. അതിനു ഒരു പ്രധാന കേന്ദ്ര സന്ദേശം ഉള്ളപ്പോള്‍ തന്നെ, അവയുടെ വിശദാംശങ്ങളും കേന്ദ്ര സന്ദേശത്തോട് ചേര്‍ന്ന് പോകുന്നത് ആയിരുന്നു.
അന്ന് യഹൂദ സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന കഥകള്‍ ആണ് യേശു ഉപമകള്‍ ആയി ഉപയോഗിച്ചത്. എന്നാല്‍ യേശുവിന്റെ ഉപമകള്‍ വെറും സാങ്കല്‍പ്പിക കഥകള്‍ ആയിരുന്നില്ല. യേശു അവയ്ക്ക് തന്റെ മുഖ്യ സന്ദേശത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി.
ഉപമകളുടെ ഒരു വിശദാംശം പോലും വ്യാഖ്യാനിച്ചു യേശു ഉദ്ദേശിക്കാത്ത ഒരു അര്‍ത്ഥത്തിലേക്ക് പോകുക സാധ്യമല്ല. അത്രമാത്രം സൂക്ഷ്മതയോടെ ആണ് അവ ഓരോന്നും യേശു പറഞ്ഞത്. അതിനാല്‍ ഒരു ഉപമയിലെ ചില കാര്യങ്ങള്‍ ഗൌരവമുള്ളതാണ്, അതിലെ ചില വിശദാംശങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണ് എന്ന് പറഞ്ഞു അവയെ വ്യാഖ്യാനിക്കുവാന്‍ സാധ്യമല്ല.
എല്ലാ ഉപമകളും ഒരു സമ്പൂര്‍ണ്ണ ചിത്രം ആണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത സങ്കല്‍പ്പങ്ങള്‍ക്ക് യേശുവിന്റെ ഉപമകളില്‍ ഇടം ഇല്ല.
ലാസറിന്റെയും ധനവാന്റെയും ഉപമയും ഇതെ ഗണത്തില്‍ തന്നെ ഉള്ളതാണ്.

അബ്രാഹാമിന്‍റെ ജീവിത ചരിത്രം

അബ്രാഹാമിന്റെ ജീവിത ചരിത്രത്തിലൂടെ ഒരു ദ്രുതയാത്ര ആണ് ഇന്നത്തെ സന്ദേശം.
സംഭവ ബഹുലമായ ജീവിതം ആയിരുന്നു അബ്രാഹാമിന്‍റേത്. അതിനാല്‍ സംഭവങ്ങളുടെ ഒരു ക്രമമായ വിവരണം അല്ലാതെ അതിന്റെ ആത്മീയ മര്‍മ്മങ്ങളിലേക്ക് അധികമായി നമ്മള്‍ പോകുന്നില്ല. എന്നാല്‍ അല്‍പ്പമായി ഇടയ്ക്കിടെ വിശകലനം ചെയ്യുന്നുമുണ്ട്.

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്

പ്രത്യാശയുടെ ഒരു സന്ദേശമാണ് നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുവാന്‍ പോകുന്നത്. പ്രത്യാശയ്ക്ക് യാതൊരു സാധ്യതയും ഇല്ലാത്ത ഒരു ലോകത്ത്, പ്രത്യാശ നല്‍കുന്ന നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ചില വാക്കുകള്‍ നമ്മള്‍ ഒരിക്കല്‍ കൂടി ധ്യാനിക്കുവാന്‍ പോകുക ആണ്.

മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ കടന്നുപോകുക ആണ്. അവയ്ക്കു ഒന്നിന്നുപോലും ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ അവന് കഴിയുന്നില്ല. പഴയ രോഗങ്ങള്‍ പുതിയ മാറ്റങ്ങളോടെ വന്നു അവനെ തുടച്ചു നീക്കുവാന്‍ ശ്രമിക്കുന്നു. സമൃദ്ധിയുടെ നിറവില്‍ ജീവിക്കുന്ന ചില സമൂഹങ്ങള്‍ ഉള്ളപ്പോള്‍ തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനയും വെള്ളത്തിനായും കേഴുന്ന അനേകം മനുഷ്യര്‍ ജീവിക്കുന്നു. ചിലര്‍ ആര്‍ഭാടമായ ജീവിതം നയിക്കുമ്പോള്‍, മറ്റ് ചിലര്‍ വസ്ത്രത്തിനായും പാര്‍പ്പിടത്തിനായും യാചിക്കുക ആണ്. യുദ്ധങ്ങളും പ്രകൃതിക്ഷോഭവും പെരുകുന്നു.

ചുവന്ന പശുക്കിടാവിന്റെ യാഗം

പ്രസംഗവേദികളില്‍ അധികം കേള്‍ക്കാത്ത, എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, ചുവന്ന പശുക്കിടാവിന്റെ യാഗം.
ഈ യാഗത്തിന്റെ നാനാ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല എങ്കിലും, അന്ത്യനാളുകള്‍ അടുത്തിരിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ്‌ സോഷ്യല്‍ മീഡിയകളില്‍ ചുവന്ന പശുക്കിടാവിനെ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ചുവന്ന പശുക്കിടാവിന്റെ യാഗം, യഹൂദ മത വിശ്വാസത്തിലെ അപൂര്‍വ്വമായി മാത്രം നടന്നിരുന്ന, എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു യാഗം ആണ്. അതിലുപരി, ഈ യാഗത്തിന് യേശുക്രിസ്തുവുമായും ബന്ധം ഉണ്ട്.
ദൈവം, മൊശെ മുഖാന്തിരം യിസ്രായേല്‍ ജനത്തിന് യാഗങ്ങളുടെ പ്രമാണങ്ങള്‍ നല്‍കിയപ്പോള്‍, അതില്‍ ഉള്‍പ്പെടുത്തിയിരുന്ന വളരെ സവിശേഷതകള്‍ ഉള്ള ഒരു യാഗം ആണ്.
മരിച്ചവരുടെ ശവശരീരം സ്പര്‍ശിച്ചതിനാല്‍ ഉണ്ടാകുന്ന അശുദ്ധിയുടെ പരിഹാരം എന്നതായിരുന്നു പ്രഥമ ഉദ്ദേശ്യം.
എന്നാല്‍ ചുവന്ന പശുക്കിടാവിന്റെ യാഗത്തിന് ഇന്ന് ഇതില്‍ അധികമായി അര്‍ത്ഥവും പ്രാധാന്യവും ഉണ്ട്.

യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവ ആഴ്ച

യേശുവിന്‍റെ ക്രൂശീകരണം ഒരു ചരിത്രസംഭവം ആയിരുന്നു. യേശുവിന്‍റെ ജനനം, ശുശ്രൂഷാ കാലം, മരണം, ഉയിര്‍പ്പ് എന്നിവയെക്കുറിച്ചുള്ള  ചരിത്ര രേഖകളും പുരാവസ്തു തെളിവുകളും നമ്മുക്ക് ലഭ്യമാണ്.
സുവിശേഷങ്ങള്‍ യേശുവിന്‍റെ ജീവിതത്തിന്‍റെ രേഖകള്‍ ആണ്. അതുകൂടാതെ, യഹൂദ പുരോഹിതനും ചരിത്രകാരനുമായ യൊസെഫെസ്, റോമന്‍ സെനറ്ററും  ചരിത്രകാരനും ആയ റ്റാസിറ്റസ് എന്നിവരുടെ ചരിത്ര പുസ്തകങ്ങളില്‍ യേശുവിന്‍റെ ക്രൂശീകരണത്തെ കുറിച്ച് പറയുന്നുണ്ട്.

ക്രൂശിലെ കള്ളന്റെ മൊഴി

ക്രൂശിലെ കള്ളന്മാരുടെ കഥ നമുക്ക് എല്ലാവര്‍ക്കും സുപരിചിതമാണല്ലോ.
രണ്ട് കള്ളന്മാരില്‍ ഒരുവന്‍റെ മാനസാന്തരത്തിന്റെ കഥ തീര്‍ച്ചയായും ആകര്‍ഷണീയം തന്നെ ആണ്.
ഒരു മനുഷ്യന്‍റെ മാനസാന്തരം അവന്‍റെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നും, അത് അവന്‍റെ ജീവിതത്തിന്‍റെ അവസാന നിമിഷത്തില്‍ ആയാല്‍ പോലും ദൈവം സ്വീകരിക്കുന്നു എന്നും, എത്ര വലിയ പാപിക്കും രക്ഷ കൃപയാല്‍ വിശ്വസം മൂലം ലഭ്യമാണ് എന്നും, രക്ഷയ്ക് യേശുവിലുള്ള വിശ്വാസവും മാനസാന്തരവും മാത്രം മതിയാകും എന്നും ഈ സംഭവം നമ്മളെ പഠിപ്പിക്കുന്നു.

മോശെ, വിമുഖനായ ദാസന്‍

നമ്മളുടെ ദൈവം ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത് മനുഷ്യരുമായി ചേര്‍ന്നാണ്. ഒരു തരം പങ്കാളിത്ത പ്രവര്‍ത്തന രീതിയാണ് ദൈവം തുടരുന്നത്. ഇതു നമ്മള്‍ക്ക് വേദപുസ്തകത്തില്‍ ഉടനീളം കാണാം.
ദൈവത്തിനു ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുവാന്‍ ആരുടേയും അനുവാദമോ സഹായമോ ആവശ്യമില്ല. എങ്കിലും ദൈവം മനുഷ്യനുമായി പങ്ക് ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തിക്കാറുള്ളൂ.
എന്നാല്‍ നമ്മള്‍ സാധാരണ പറയുന്നതുപോലെ, ഞാന്‍ പാതി, ദൈവം പാതി, എന്ന രീതിയല്ല ദൈവത്തിന്റെത്.
ഇതു നമ്മള്‍ വ്യക്തമായി മനസ്സിലാക്കേണം.
നമ്മള്‍ ചെയ്തതിന്‍റെ ബാക്കി ചെയ്യുക ദൈവത്തിന്റെ രീതി അല്ല. കാരണം ദൈവം എന്തെങ്കിലും ചെയ്യുമ്പോള്‍, അത് എന്തായിരിക്കേണം, എവിടെ, എപ്പോള്‍ ചെയ്യേണം, എങ്ങനെ ആയിരിക്കേണം എന്നെല്ലാം തീരുമാനിക്കുന്നത് ദൈവം തന്നെ ആണ്.

പരിച്ഛേദനയും ക്രിസ്തീയ സ്നാനവും

പഴയ നിയമത്തിലെ പരിച്ഛേദനയും ക്രിസ്തീയ സ്നാനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണു ഇന്നത്തെ നമ്മളുടെ ചിന്താവിഷയം.  ശിശുസ്നാനത്തെ പിന്താങ്ങുന്നവരും കേരളത്തിലെ സുവിശേഷ വിഹിത വേര്‍പെട്ട സഭകളിലെ ചില ദൈവദാസന്മാരും, പഴയ നിയമത്തിലെ പരിച്ഛേദനയുടെ നിവര്‍ത്തിയും പൊരുളും തുടര്‍ച്ചയും  ആണ് ക്രിസ്തീയ സ്നാനം എന്ന് തെറ്റായി പഠിപ്പിക്കാറുണ്ട്. ഇതാണ് നമ്മള്‍ ഇവിടെ പരിശോധിച്ചു നോക്കുന്നത്.

ആരംഭമായി, പരിച്ഛേദനയുടെ വേദപുസ്തക ചരിത്രം ചുരുക്കമായി നമുക്ക് നോക്കാം.
യഹൂദ പ്രമാണമായ പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്ന ഒരു മതപരമായ ചടങ്ങ് ആണ് പരിച്ഛേദന. ഇതിനെകുറിച്ചു വേദപുസ്തകത്തില്‍ നൂറോളം സ്ഥലങ്ങളില്‍ പരമാര്‍ശമുണ്ട്.
ഇത് യഹൂദന്മാരെ സംബന്ധിച്ചിടത്തോളം, അബ്രഹാമിന്റെ ഉടമ്പടിയുടെ ഒഴിച്ചുകൂടാനാവാത്ത അടയാളമാണ്.
അബ്രാഹാമും അബ്രാഹാമിന്‍റെ സന്തതികളില്‍ പുരുഷപ്രജ എല്ലാവരും, അവന്റെ വീട്ടിൽ ജനിച്ച ദാസനും അവന്‍ വിലകൊടുത്തു വാങ്ങിയ അടിമയും പരിച്ഛേദന ഏല്ക്കണമായിരുന്നു. (ഉല്‍പ്പത്തി 17:11)
ഈ ആചാരം അബ്രാഹാമില്‍ നിന്നും ഉല്‍ഭവിച്ച ഇസ്ലാം മതവിശ്വാസികളും യഹൂദന്മാരും പിന്തുടര്‍ന്നു പോരുന്നു.

സങ്കേത നഗരം

സംഖ്യാപുസ്തകം 35 ആം അദ്ധ്യായത്തില്‍ വിവരിക്കപ്പെടുന്ന സങ്കേത നഗരങ്ങളെ കുറിച്ചും അതിന്റെ ക്രിസ്തുവിലുള്ള മാര്‍മ്മികമായ നിവര്‍ത്തിയെ കുറിച്ചും ആണ് നമ്മള്‍ ഇന്നു ചിന്തിക്കുന്നത്.
പഴയനിയമത്തില്‍, മോശെയുടെ ഉടമ്പടിയില്‍ ഉടനീളം, ക്രിസ്തുവിലൂടെ ലഭ്യമാകുവാനിരിക്കുന്ന രക്ഷയെകുറിച്ചുള്ള മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ദൈവവും, മോശെ മുഖാന്തിരം യിസ്രായേല്‍ ജനവും, തമ്മില്‍ ഉണ്ടായ ഉടമ്പടിയെ ആണ് നമ്മള്‍ പഴയ നിയപ്രമാണം എന്ന് പറയുമ്പോള്‍ സാധാരണയായി ഉദ്ദേശിക്കാറുള്ളത്.
മറ്റ് രാജ്യങ്ങളുടെയും ജനതയുടെയും ദൃഷ്ടിയില്‍, യിസ്രായേല്‍ ജനം അബ്രഹാമിന്റെ കാലം മുതല്‍ നാടോടികള്‍ ആയി, സ്വന്ത രാജ്യമോ രാജാവോ ഇല്ലാതെ, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൂടാരം മാറ്റി അടിച്ചു ജീവിക്കുന്നവര്‍ ആയിരുന്നു.
അബ്രഹാമിന് യഹോവയായ ദൈവം നല്‍കിയ വാഗ്ദത്തങ്ങള്‍, മറ്റു രാജ്യങ്ങളിലെ ജനതയ്ക്ക് അറിയേണ്ടവ ആയിരുന്നില്ല.
അതിനാല്‍ തന്നെ യഹോവയായ ദൈവം നാടോടികളുടെ മാത്രം ദൈവം ആയിരുന്നു.
മറ്റെല്ലാ രാജ്യവും ജനതയും ബഹു ദൈവ വിശ്വാസം ഉള്ളവര്‍ ആയിരുന്നപ്പോള്‍, യിസ്രായേല്‍ ജനങ്ങള്‍ മാത്രം ഏക ദൈവ വിശ്വാസികള്‍ ആയി വേറിട്ടു നിന്നു.