ചുവന്ന പശുക്കിടാവിന്റെ യാഗം

പ്രസംഗവേദികളില്‍ അധികം കേള്‍ക്കാത്ത, എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, ചുവന്ന പശുക്കിടാവിന്റെ യാഗം. ഈ യാഗത്തിന്റെ നാനാ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല എങ്കിലും, അന്ത്യനാളുകള്‍ അടുത്തിരിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ്‌ സോഷ്യല്‍ മീഡിയകളില്‍ ചുവന്ന പശുക്കിടാവിനെ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ചുവന്ന പശുക്കിടാവിന്റെ യാഗം, യഹൂദ മത വിശ്വാസത്തിലെ അപൂര്‍വ്വമായി മാത്രം നടന്നിരുന്ന, എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു യാഗം ആണ്. അതിലുപരി, ഈ യാഗത്തിന് യേശുക്രിസ്തുവുമായും ബന്ധം ഉണ്ട്.

പത്തു കന്യകമാരുടെ ഉപമ

യെഹൂദ റബ്ബിമാര്‍ വായ്മൊഴിയാലാണ് അവരുടെ ശിഷ്യന്മാരെ ന്യായപ്രമാണങ്ങളും വ്യാഖ്യാനങ്ങളും പഠിപ്പിച്ചിരുന്നത്. അതിനായി അവര്‍ അക്കാലത്ത് പ്രചാരത്തിലിരുന്ന ചെറിയ കഥകള്‍ ഉപമകളായി ഉപയോഗിക്കുക പതിവായിരുന്നു. യേശുക്രിസ്തുവും ഇതുപോലെ ഉപമകളിലൂടെ ആശയ വിനിമയം നടത്തിയിട്ടുണ്ട്.

ഉപമകള്‍ എല്ലാം, അതതു സമൂഹത്തില്‍ പ്രചാരത്തിലിരിക്കുന്ന ചെറിയ കഥകള്‍ ആണ്. ഇവയ്ക്ക് എല്ലാം ഒരു സാന്‍മാര്‍ഗ്ഗിക പാഠം ഉണ്ടായിരിക്കും. ഇത് പറഞ്ഞുകൊണ്ടായിരിക്കും ഉപമകള്‍ അവസാനിക്കുന്നത്. ഈ പാഠമാണ് ഉപമയുടെ സന്ദേശം. ഉപമയെ മനസ്സിലാക്കുവാന്‍, കഥയിലെ ഓരോ അംശത്തെയും വിശദമായി പരിശോധിക്കാറില്ല, അതിന്റെ സ്വഭാവികതയോ, പ്രയോഗികതയോ നോക്കാറില്ല. അത് വഹിക്കുന്ന മുഖ്യ സന്ദേശം കേള്‍വിക്കാരില്‍ കൃത്യമായി എത്തിക്കുവാന്‍ കഴിയുന്നുവെങ്കില്‍ അതൊരു വിജയകരമായ ഉപമായാണ്. ഉപമകളുടെ അവസാനത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവം ആണ് അതിന്റെ സന്ദേശത്തെ വെളിവാക്കുന്നത്.

യോബേൽ സംവത്സരം

യോബേല്‍ എന്ന എബ്രായ വാക്കിന്റെ അര്‍ത്ഥം “ആട്ടുകൊറ്റന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയ കാഹളം” എന്നാണ്. (yowbel,  yo-bale; ram’s horn trumpet). സാധാരണ കേള്‍ക്കാറുള്ള കാഹള ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായി തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു കാഹള ശബ്ദത്തെ ആണ് ഈ പദം സൂചിപ്പിക്കുന്നത്. യോബേല്‍ സംവത്സരത്തിന്റെ ആഗമനത്തെ വിളിച്ചറിയിക്കുന്ന കാഹള ശബ്ദം ആണിത്.

ദൈവം യിസ്രായേലിന് നല്കിയ കല്പ്പന പ്രകാരം, എല്ലാ ഏഴാമത്തെ ദിവസവും ശബത്ത് ദിവസമാണ്. അന്ന് സാമാന്യ വേലകള്‍ യാതൊന്നും ചെയ്യുവാന്‍ പാടില്ല. ദേശത്തു വിതയും കൊയ്ത്തും പാടില്ല. അത് വിശ്രമത്തിന്റെ ദിവസം ആണ്.

എല്ലാ ഏഴാമത്തെ വര്‍ഷവും ശബത്ത് വര്‍ഷമാണ്. ആ വര്‍ഷം മുഴുവന്‍ ശബത്ത് ദിവസത്തെ പോലെ വിതയും കൊയ്ത്തും ഇല്ല. അത് ദേശത്തിന് വിശ്രമം ആണ്. 

ഏഴു ശബത്തു വര്‍ഷങ്ങള്‍ 49 വര്‍ഷങ്ങള്‍ ആണ്. അടുത്ത വര്‍ഷം 50 ആമത്തെ വര്‍ഷം ആണ്. ഈ വര്‍ഷമാണ് യോബേല്‍ സംവല്‍സരമായി ആഘോഷിക്കപ്പെടുക. ഏഴാമത്തെ വര്‍ഷത്തെ ശബത്ത് പോലെ യോബേല്‍ സംവല്‍സരത്തിലും വിതയും കൊയ്ത്തും ഇല്ല. യോബേല്‍ സംവല്‍സരം വിടുതലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും വീണ്ടെടുപ്പിന്റെയും, പുനസ്ഥാപനത്തിന്റെയും വര്‍ഷം കൂടിയാണ്.

സ്ത്രീകളും മൂടുപടവും

സംസ്കാരമോ ഉപദേശമോ?

സ്ത്രീകള്‍ മൂടുപടം ധരിക്കുന്നതിനെക്കുറിച്ച്, അപ്പൊസ്തലനായ പൌലൊസ് എഴുതുന്നതു 1 കൊരിന്ത്യര്‍ 11: 2 മുതല്‍ 16 വരെയുള്ള വാക്യങ്ങളില്‍ ആണ്. ഇതിന്റെ വ്യാഖ്യാനത്തില്‍ വേദപണ്ഡിതന്മാര്‍ വ്യത്യസ്തങ്ങള്‍ ആയ ചേരിയില്‍ നില്ക്കുന്നു. പൌലൊസ് പറയുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാദേശികമായി അന്നത്തെ കൊരിന്തിലേയും, അതേ സംസ്കാരം പങ്കുവെക്കുന്ന സമീപ പ്രദേശങ്ങളിലേയും സഭകള്‍ക്ക് മാത്രം ഉള്ളതായിരു എന്നു ഒരു കൂട്ടര്‍ വാദിക്കുന്നു. മറ്റൊരു കൂട്ടര്‍, പൌലൊസിന്റെ നിര്‍ദ്ദേശങ്ങള്‍ എക്കാലത്തെയും, എല്ലായിടത്തെയും ക്രൈസ്തവ സഭകള്‍ക്ക് ബാധകമായ ഉപദേശം ആയിരുന്നു എന്നു വിശ്വസിക്കുന്നു.

 

ഈ വിഷയത്തിന് രണ്ടു തലങ്ങള്‍ ഉണ്ട്. ഒന്നു പ്രദേശികമായ സംസ്കാരമാണ്. രണ്ടാമത് ആത്മീയ കാഴ്ചപ്പാട് ആണ്. പ്രദേശികമായ സംസ്കാരം ശിരോവസ്ത്രം ധരിക്കേണമോ എന്ന ചോദ്യവും ആത്മീയ കാഴ്ചപ്പാട്, സ്ത്രീ-പുരുഷ അധികാര ക്രമത്തിന്റെ പാലനവും അതിന്റെ ബാഹ്യമായ അടയാളവുമാണ്.