ഭൂലോകത്തെ കലഹിപ്പിച്ചവർ


ഇന്നത്തെ ഭൌതീക ആത്മീയ അന്തരീക്ഷത്തില്‍ നമ്മള്‍ എങ്ങനെ, എന്ത് ചെയ്യേണം എന്ന ചോദ്യം നമ്മള്‍ എല്ലാവരുടെയും ഹൃദയത്തില്‍ ഉയര്‍ന്ന് വരാറുണ്ട്.
കര്‍ത്താവേ, എന്നെ കുറിച്ചുള്ള നിന്‍റെ ഉദ്ദേശ്യം എന്താണ് എന്ന് നമ്മള്‍ ചോദിക്കാറുണ്ട്.
നമ്മള്‍ ഓരോരുത്തരെക്കുറിച്ചും പൊപോതുവായതും വ്യക്തിപരമായതുമായ ഒരു ഉദ്ദേശ്യം ദൈവത്തിന് ഉണ്ട്.
വ്യക്തിപരമായ ദൈവീക പദ്ധതി, നമ്മള്‍ തന്നെ മനസ്സിലാക്കി എടുക്കേണ്ടതാണ്. ദൈവം നമ്മളെ ഏതു മണ്ഡലത്തില്‍ ദൈവരാജ്യത്തിന് അനുഗ്രഹമായി ഉപയോഗിക്കുന്നുവോ അതാണ്‌ നമ്മളുടെ ദൈവീക നിയോഗം.
അത് തികച്ചും വ്യക്തിപരവും ഓരോ വ്യക്തികളില്‍ വ്യത്യസ്തവും ആയതിനാല്‍ പൊതുവായ ഒരു സന്ദേശത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക സാദ്ധ്യമല്ല.
എന്നാല്‍ പൊതുവായി നമ്മള്‍ എല്ലാവരെക്കുറിച്ചുമുള്ള ഒരു ദൈവീക ഉദ്ദേശ്യം ഉണ്ട്. അതില്‍ ആരും തന്നെ മാറിനില്‍ക്കുന്നില്ല; ആരും ഒഴിവാക്കപ്പെട്ടിട്ടില്ല.

യേശുവിന്‍റെ ക്രൂശീകരണവും റോമന്‍ ജയോത്സവവും

മര്‍ക്കോസ് 4: 11 ല്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്:
ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.”

തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗ്രഹിക്കുവാനും പുറത്തുള്ളവര്‍ ഗ്രഹിക്കാതെയിരിക്കുവാനുമായി ദൈവരാജ്യത്തിന്റെ ചില മര്‍മ്മങ്ങള്‍ ഉപമകളില്‍ മറഞ്ഞിരിക്കുന്നു.
അത്തരത്തിലുള്ള ഒരു മര്‍മ്മം മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ക്രൂശീകരണത്തിന്‍റെ വിവരണത്തില്‍ മറച്ചുവെച്ചിട്ടുണ്ട്.
ഈ മര്‍മ്മത്തെ മനസ്സിലാക്കുക എന്ന ഉദ്ദേശ്യമാണ് ഈ പഠനത്തിനുള്ളത്.