ദാവീദ് ഒരു മോവാബ്യന്‍ ആയിരുന്നുവോ?

യിസ്രയേലിന്റെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന ദാവീദ്, ഒരു മോവാബ്യ വംശജന്‍ ആയിരുന്നുവോ എന്നതാണു നമ്മള്‍ ചര്‍ച്ച ചെയ്യുവാന്‍ പോകുന്ന ചോദ്യം. ദാവീദിന്റെ വംശാവലിയില്‍ ആണ് യേശു ക്രിസ്തു ജനിച്ചത്. സുവിശേഷങ്ങളില്‍, യേശുവിനെ ദാവീദിന്റെ പുത്രന്‍ എന്നു വിളിക്കുന്നുമുണ്ട്. അതിനാല്‍ ദാവീദിന്റെ മോവാബ്യ ബന്ധം എന്താണ് എന്നു മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

ഈ വിഷയത്തിന് മറ്റൊരു പ്രാധാന്യം കൂടി ഉണ്ട്. പഴയനിയമത്തില്‍, മോവാബ്യരുടെ തലമുറ യഹോവയുടെ സഭയില്‍ പ്രവേശിക്കരുത് എന്നൊരു പ്രമാണം ഉണ്ടായിരുന്നു. അതിങ്ങനെ ആയിരുന്നു:


ആവര്‍ത്തന പുസ്തകം 23: 3 ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

1054 ലെ വലിയ പിളര്‍പ്പ്

ക്രിസ്തീയ സഭാചരിത്രത്തിലെ വലിയ പിളര്‍പ്പ് സംഭവിച്ചത് 1054 ജൂലൈ 16 ആം തീയതി ആണ്. അന്ന്, ഏകശിലയായിരുന്ന ക്രിസ്തീയ സഭ, പടിഞ്ഞാറന്‍ റോമന്‍ സഭയായും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയായും രണ്ടായി പിളര്‍ന്നു. ഈ സംഭവത്തെ 1054 ലെ വലിയ പിളര്‍പ്പ് എന്നും 1054 ലെ പടിഞ്ഞാറന്‍-കിഴക്കന്‍ പിളര്‍പ്പ് എന്നും ചരിത്രത്തില്‍ അറിയപ്പെടുന്നു. ഈ പിളര്‍പ്പിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ നീണ്ട അഭിപ്രായ വ്യത്യാസങ്ങളുടേതാണ്. അനേകം സംഭവങ്ങളുടെ അവസാന ചിത്രമാണ് 1054 ഉണ്ടായ പിളര്‍പ്പ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ എല്ലാം വിശദീകരിക്കുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല. പ്രധാനപ്പെട്ട സംഭവങ്ങളിലോടെ മാത്രം ദ്രുതഗതിയില്‍ സഞ്ചരിച്ചുകൊണ്ട്, ഈ വലിയ പിളര്‍പ്പിന്‍റെ ചരിത്രം ലഘുവായി മനസ്സിലാക്കുവാന്‍ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.

റോമന്‍ സഭാ അദ്ധ്യക്ഷന്‍ ആയിരുന്ന വിശുദ്ധനായ ലിയോ ഒന്‍പതാമന്‍ (Pope St. Leo IX), കിഴക്കന്‍ റോമിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് മൈക്കിള്‍ ഒന്നാമന്‍ സെറുലേറിയസ് നെ (Michael I Cerularius) സഭയില്‍ നിന്നും പുറത്താക്കുകയും, അതിനു മറുപടിയായി, സെറുലേറിയസ് മാര്‍പ്പാപ്പയുടെ പ്രതിനിധികളെ സഭയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സംഭവം ആണ് വലിയ പിളര്‍പ്പായി അറിയപ്പെടുന്നത്. ഇത് ഒരു പിളര്‍പ്പിന്റെ ആരംഭമോ അവസാനമോ ആയിരുന്നില്ല. ഈ പിളര്‍പ്പോടെ ക്രിസ്തീയ സഭ രണ്ടായി വിഭജിക്കപ്പെട്ട്, പടിഞ്ഞാറന്‍ റോമന്‍ കത്തോലിക്ക സഭയും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയും ഉണ്ടായി.

സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ

 യേശുക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷയുടെ ആരംഭത്തില്‍, തന്റെ ഉപദേശങ്ങളെ കേള്‍ക്കുവാന്‍ കൂടിവന്ന യഹൂദ പുരുഷാരോത്തോട് പറഞ്ഞ സുദീര്‍ഘമായ പ്രഭാഷണം ആണ് ഗിരി പ്രഭാഷണം എന്നും മലമുകളിലെ പ്രഭാഷണം എന്നും അറിയപ്പെടുന്നത്. ഇതാണ് മത്തായി 5 ആം അദ്ധ്യായം മുതല്‍ 7 ആം അദ്ധ്യായം വരെ രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങള്‍. ഇത്  യേശു മലമുകളില്‍ നിന്നുകൊണ്ടു പ്രഖ്യാപിക്കുന്ന, ദൈവരാജ്യത്തിന്റെ പ്രമാണങ്ങളും മൂല്യ വ്യവസ്ഥകളും ആണ്. ഇവിടെ ദൈവരാജ്യത്തിന്റെ സ്വഭാവവും, അതിനെ കൈവശമാക്കുന്നവരുടെ പ്രത്യേകതകളും ആണ് വിവരിക്കപ്പെടുന്നത്. ഈ വേദഭാഗത്തിന്റെ വിഷയം തന്നെ ദൈവരാജ്യമാണ്. ഈ അദ്ധ്യായങ്ങളില്‍ പറയുന്നതെല്ലാം ദൈവരാജ്യത്തെക്കുറിച്ചാണ്. ദൈവരാജ്യം ഒരു ഭൌതീക രാജ്യമല്ല, അതൊരു ആത്മീയ രാജ്യമാണ്. അതിനാല്‍ തന്നെ, യേശു സംസാരിക്കുന്നത്, അപ്പോള്‍ ഭൌതീക തലത്തില്‍ നിവൃത്തിയാകുന്ന ഒരു രാജ്യത്തെക്കുറിച്ചല്ല. അവന്‍ പറഞ്ഞത് ഭാവിയില്‍, കാല സമ്പൂര്‍ണ്ണതയില്‍ നിവൃത്തിക്കപ്പെടുവാന്‍ ഇരിക്കുന്ന ആത്മീയമായ ഒരു രാജ്യത്തെക്കുറിച്ചാണ്. ഇത് ഈ വേദഭാഗം മനസ്സിലാക്കുവാന്‍ പ്രധാനമാണ്.

ഗിരി പ്രഭാഷണം, എങ്ങനെ രക്ഷിക്കപ്പെടാം എന്നതിന്റെ വിശദീകരണം അല്ല. അത് രക്ഷിക്കപ്പെട്ട്, ദൈവവുമായി ഒരു ആത്മ ബന്ധത്തില്‍ ആയിക്കഴിഞ്ഞ ദൈവജനം എങ്ങനെ ഒരു വിശുദ്ധ ജീവിതം നയിക്കേണം എന്നതിന്റെ മാര്‍ഗ്ഗ രേഖ ആണ്. ഗിരി പ്രഭാഷണം ദൈവരാജ്യത്തിന്റെ മൂല്യങ്ങളുടെ വിവരണം ആണ്. അത് വെറുതെ കേള്‍ക്കുവാന്‍ ഉള്ളതല്ല, അനുസരിക്കുവാന്‍ ഉള്ളതാണ്.