മൊബൈല്‍ ഫോണും വേദപുസ്തകവും

വേദപുസ്തകം വായിക്കുവാനും ധ്യനിക്കുവാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ എന്ന ചോദ്യമാണ് നമ്മളുടെ ഇന്നത്തെ ചര്‍ച്ചാവിഷയം.
കേരളത്തിലെയും വിദേശങ്ങളിലെയും ചില ദൈവദാസന്മാര്‍ മൊബൈലില്‍ ദൈവവചനം വായിക്കുന്നതിനെതിരെ രംഗത്തുണ്ട്. അവരുടെ വിമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധവും ആണ്.
എന്നാല്‍ പ്രായംകൊണ്ടു മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ എതിര്‍ക്കേണ്ട ആളാണ്‌ എങ്കിലും, മൊബൈലില്‍ വേദപുസ്തകം വായിക്കുന്നതിനെയോ, ധ്യാനിക്കുന്നതിനെയോ ഞാന്‍ എതിര്‍ക്കുന്നില്ല.
അതിനാല്‍ ഈ ഭാഗം കൂടി കേള്‍ക്കുവാന്‍ ഞാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.

വചനം ജഡമായി തീർന്നു

നമ്മളുടെ ഇന്നത്തെ പഠനം സുവിശേഷങ്ങളെ കുറിച്ചുള്ള ഒരു ആമുഖത്തോടെ ആരംഭിക്കാം എന്ന് ഞാന്‍ കരുതുന്നു..
നാല് സുവിശേഷങ്ങള്‍, AD 66 നും 110 നും ഇടയില്‍ നാല് വ്യക്തികളാല്‍ രചിക്കപ്പെട്ടതാണ്.
അവയുടെ രചയിതാക്കളുടെ പേര് ആദ്യം വ്യക്തമായിരുന്നില്ല എങ്കിലും 2 )o നൂറ്റാണ്ടോടെ അവര്‍ മത്തായിയും, മര്‍ക്കോസും, ലൂക്കോസും, യോഹന്നാനും ആണ് എന്ന് തീരുമാനിക്കുക ആയിരുന്നു.
ആദ്യം എഴുതപ്പെട്ടത് മര്‍ക്കോസിന്റെ സുവിശേഷം ആയിരിക്കേണം. അത് AD 66 നും 70 നും മദ്ധ്യേ എഴുതപെട്ടതായിരിക്കാം.
മത്തായിയും ലൂക്കോസും സുവിശേഷങ്ങള്‍ എഴുതിയത് AD 85 നും 90 നും മദ്ധ്യേ ആയിരിക്കേണം.
യോഹന്നാന്‍ സുവിശേഷം എഴുതിയത് AD 90 നും 110 നും മദ്ധ്യേ ആയിരിക്കേണം.

മത്തായിയും യോഹന്നാനും യേശുവിന്‍റെ ഭൌതീക ശുശ്രൂഷ ആദ്യംമുതല്‍ തന്നെ കാണുകയും യേശുവിന്‍റെ മരണത്തിനും പുനരുദ്ധാനത്തിനും സാക്ഷികള്‍ ആയിരുന്നവരും ആണ്.
മാര്‍ക്കോസ് പ്രായം കൊണ്ട് അവരെക്കാള്‍ ചെറുപ്പമായിരുന്നതിനാല്‍, യേശുവിന്‍റെ ശുശ്രൂഷയുടെ അവസാന നാളുകളില്‍ സാക്ഷിയാകുകയും സകലത്തിനും ദൃക്സാക്ഷി ആയ പത്രോസില്‍ നിന്നും പഠിക്കുകയും ചെയ്തു.
ലൂക്കാസിന്റെ സുവിശേഷം, ആദിമുതല്‍ സകലതും ശ്രദ്ധയോടെയും, ദൃക്സാക്ഷികളുടെ അടുക്കല്‍ അന്വേഷിച്ച് പഠിച്ചും, സൂക്ഷ്മമായി ക്രമീകരിച്ച് എഴുതിയ ഒരു ചരിത്രകാരന്‍റെ പുസ്തകം ആണ്.

തോമസ്‌ യേശുവിനെ ദൈവം എന്ന് വിളിച്ചുവോ?

തോമസ്‌ യേശുവിനെ ദൈവം എന്ന് വിളിച്ചുവോ, എന്ന ചോദ്യമാണ് നമ്മള്‍ ഈ ചെറിയ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്.
ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ കണ്ടപ്പോള്‍ തോമസ്‌ അവനോടു ഇങ്ങനെ പറഞ്ഞു എന്ന് നമ്മള്‍ യോഹന്നാന്‍ 20: 28 ല്‍ വായിക്കുന്നു:

“തോമാസ് അവനോടു: എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.”

ചില പണ്ഡിതന്മാര്‍ തോമസ്‌ ഇവിടെ സന്തോഷത്താലോ, അപ്രതീക്ഷിതമായി എന്തോ കേട്ടതുകൊണ്ടോ കണ്ടതുകൊണ്ടോ അത്ഭുതം തോന്നിയതിനാലോ ഉച്ചരിച്ച ഒരു ആശ്ചര്യപ്രകടനം മാത്രമാണിത് എന്ന് വാദിക്കുന്നു.
ആശ്ചര്യകരമായ കാര്യങ്ങള്‍ കാണുമ്പോഴോ കേള്‍ക്കുമ്പോഴോ നമ്മള്‍ “എന്‍റെ ദൈവമേ” എന്ന് ഉച്ചരിക്കാറുണ്ടല്ലോ.
അതുപോലെ തോമസ് പറഞ്ഞ ചില വാക്കുകള്‍ ആണ്, “എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ” എന്നത് എന്നാണു അവര്‍ പറയുന്നത്.
ഇതു ശരി തന്നെയോ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

ഉപ്പും വെളിച്ചവും

നമ്മളുടെ കര്‍ത്താവ് നമ്മളെ ഉപ്പിനോടും വെളിച്ചത്തോടും തുല്യം ചെയ്ത് സംസാരിച്ചിട്ടുണ്ട്.
ഉപ്പിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും പറയുന്നതിലൂടെ, ഈ ലോകവും നമ്മളും തമ്മിലുള്ള ബന്ധമാണ് കര്‍ത്താവ് വിശദീകരിക്കുന്നത്.
നമ്മള്‍ ഈ ലോകത്തിന്‍റെ ഉപ്പും വെളിച്ചവും ആയിരിക്കേണം.
ഈ പുതിയവര്‍ഷം നമുക്ക് ഈ ചിന്തകളോടെ ആരംഭിക്കുകയും ലോകത്തിന്‍റെ ഉപ്പും വെളിച്ചവും ആയിരിക്കുവാന്‍ നമുക്ക് ശ്രമിക്കുകയും ചെയ്യാം.

മത്തായി 5: 13 – 16
13  നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
14  നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
15  വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
16  അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.