രണ്ട് യുദ്ധങ്ങള്‍ക്കും മദ്ധ്യേ


മാനവ ചരിത്രത്തില്‍ നമ്മളുടെ തലമുറ എവിടെ നില്‍ക്കുന്നു?

നമ്മള്‍ എങ്ങോട്ടാണ് നീങ്ങുന്നത്‌? മനുഷ്യന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട് ആത്മമണ്ഡലത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എന്തെല്ലാം ആണ്?
ഈ ചോദ്യങ്ങള്‍ക്ക് ഒരു വാചകത്തില്‍ ഉത്തരം പറഞ്ഞാല്‍ അത് ഇതായിരിക്കും.
ഇന്നത്തെ നമ്മളുടെ തലമുറയുടെ സ്ഥാനം രണ്ടു യുദ്ധങ്ങള്‍ക്കും മദ്ധ്യേ ആണ്.
ഇതാണ് ഇന്നത്തെ നമ്മളുടെ ചിന്താവിഷയം.

മനുഷ്യപുത്രനും ദൈവപുത്രനും


യേശു ക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷാ വേളയില്‍ സ്വയം വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ച രണ്ടു പദങ്ങള്‍ ആണ്, മനുഷ്യപുത്രന്‍ എന്നതും ദൈവപുത്രന്‍ എന്നതും.
നൂറ്റാണ്ടുകളുടെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും ഈ പദങ്ങളുടെ യേശുവുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ഈ പദങ്ങള്‍ ഇന്നും വേദപണ്ഡിതന്മാര്‍ക്ക് ഒരു വെല്ലുവിളി ആണ്.

യേശു സ്വയം വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ചതാണ് എങ്കിലും, ഈ രണ്ടു പദങ്ങളും തുല്യമല്ല; അവയുടെ അര്‍ത്ഥങ്ങള്‍ക്ക് സാമ്യം ഇല്ല; അവ തമ്മില്‍ ഗൌരമായ ബന്ധവും ഇല്ല.
അതുകൊണ്ട് ഈ രണ്ടു പദങ്ങളും വ്യത്യസ്തമായി, രണ്ടു വിഭാഗങ്ങളായി ചിന്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.