ഹാനോക് ദൈവത്തോട് കൂടെ നടന്നു

വേദപുസ്തകത്തിലെ പ്രശസ്തമായ ഒരു വാക്യം വായിച്ചുകൊണ്ടു നമുക്ക് ഈ പഠനം ആരംഭിക്കാം. 

ഉൽപ്പത്തി 5:24 ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

 

ഈ വാക്യത്തിലെ “നടന്നു” എന്നതിന്റെ അർത്ഥവും, വ്യാപ്തിയും, പ്രയോഗികതയും, ആത്മീയ മർമ്മങ്ങളും ആണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.

 

നടന്നു” എന്നു പറയുവാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഹലാക് “എന്നാണ് (hāla - haw-lak'). ഈ വാക്കിന് പല അർത്ഥങ്ങൾ ഉണ്ട്. ഇവയിൽ പ്രധാനമായവ ഇതെല്ലാം ആണ്: നടക്കുക, വരുക, ഒരുമിച്ച് നടക്കുക, ദൂരേക്ക് നടന്നു പോകുക, തുടർച്ചയായി അങ്ങോട്ടും ഇങ്ങങ്ങോട്ടും നടക്കുക, അലഞ്ഞുതിരിയുക, ജീവിക്കുക, ജീവിത രീതി. ഈ അർത്ഥങ്ങൾ എല്ലാം ദൈവത്തോട് കൂടെയുള്ള നടത്തത്തിൽ അടങ്ങിയിട്ടുണ്ട്.

 

എങ്കിലും “ഹലാക്” എന്ന വാക്കിൽ അടങ്ങിയിരിക്കുന്ന പ്രധാന ആശയം ഇതാണ്: ഒരുവനുമായോ, ഒരു ആദർശവുമായോ, ആശയവുമായോ, നിരന്തരമായ ബന്ധത്തിലും, യോജിപ്പിലും, തുടർച്ചയായും, ക്രമമായും, പതിവായും, അവസാനമില്ലാതെയും ചേർന്ന് നടക്കുക.

മരണത്തിന്നുള്ള പാപം (1 യോഹന്നാൻ 5:16–17)

മരണത്തിനുള്ള പാപം, മരണത്തിന്നല്ലാത്ത പാപം എന്നിങ്ങനെ രണ്ട് തരം പാപങ്ങൾ ഉണ്ടോ? ഇതാണ് നമ്മൾ ഇവിടെ ചിന്തിക്കുന്നത്. യോഹന്നാൻ അദ്ദേഹത്തിന്റെ ഒന്നാമത്തെ ലേഖനം 5 ആം അദ്ധ്യായം 16, 17 വാക്യങ്ങളിൽ ആണ് ഇപ്രകാരമൊരു പരാമർശം നടത്തുന്നത്.

യോഹന്നാൻ 20:31 ആം വാക്യത്തിൽ അദ്ദേഹം സുവിശേഷം എഴുതിയത്തിന്റെ ഉദ്ദേശ്യം പറയുന്നത് ഇങ്ങനെയാണ്:

 

യോഹന്നാൻ 20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

 

അദ്ദേഹം ഒന്നാമത്തെ ലേഖനം എഴുതിയത്തിന്റെ ഉദ്ദേശ്യം 5:13 ൽ പറയുന്നത് ഇങ്ങനെയാണ്:

 

1 യോഹന്നാൻ 5:13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.

 

ലേഖനത്തിന്റെ വായനക്കാരായ ക്രിസ്തീയ വിശ്വാസികൾ, ക്രിസ്തുവിലുള്ള അവരുടെ സ്ഥാനം എന്താണ് എന്നു മനസ്സിലാക്കുകയും, ക്രിസ്തുവിൽ വിശ്വസിച്ച് അവർ പ്രാപിച്ച രക്ഷയെക്കുറിച്ചും നിത്യജീവനെക്കുറിച്ചും ഉറപ്പ് പ്രാപിക്കുകയും വേണം എന്നു യോഹന്നാൻ ആഗ്രഹിച്ചു. അതിനായിട്ടാണ് അദ്ദേഹം ഒന്നാമത്തെ ലേഖനം എഴുതുന്നതു.


ഈ ലേഖനത്തിൽ 5:16 ൽ രണ്ട് തരത്തിലുള്ള പാപങ്ങൾ ഉണ്ട് എന്നു യോഹന്നാൻ പറയുന്നു. ഒന്ന് “മരണത്തിന്നല്ലാത്ത പാപം”, രണ്ടാമത്തേത്, “മരണത്തിന്നുള്ള പാപം”.

എന്താണ് പ്രാർത്ഥന?

മനുഷ്യന്റെ ചരിത്രാതീത കാലം മുതൽ ഉള്ള ഒരു ജീവിതചര്യയാണ് പ്രാർത്ഥിക്കുക എന്നത്. മനുഷ്യർക്ക് അല്ലാതെ, മറ്റൊരു ജീവിക്കും ദൈവത്തോട് പ്രാർത്ഥിക്കുവാൻ ഉള്ള ശേഷിയോ, കഴിവോ ഇല്ല. പക്ഷികളും മൃഗങ്ങളും പ്രാർത്ഥിക്കുന്നു എന്നത് ഒരു കാവ്യ സങ്കൽപ്പം മാത്രമാണ്. പ്രാർത്ഥന മനുഷ്യന് ദൈവം നല്കിയ സവിശേഷമായ അനുഗ്രഹം അന്ന്.

പ്രാർത്ഥന ക്രിസ്തീയ വിശ്വാസികൾ മാത്രം അനുവർത്തിക്കുന്ന ഒരു രീതി അല്ല. പുരാതന കാലം മുതൽ, സകല മനുഷ്യരും അവർ ദൈവം എന്നു വിശ്വസിക്കുന്നതിനോട് പ്രാർത്ഥിക്കാറുണ്ട്.

 

മാനവ ചരിത്രത്തിൽ എന്നുമുതലാണ് മനുഷ്യർ ദൈവത്തോട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചത് എന്നു നമുക്ക് കൃത്യമായി അറിഞ്ഞുകൂടാ. എന്നാൽ വേദപുസ്തകം വിവരിക്കുന്ന ചരിത്രത്തിൽ മനുഷ്യൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഉൽപ്പത്തി 4 ആം അദ്ധ്യയത്തിൽ ആണ്. ഇവിടെ, ആദ്യ മനുഷ്യർ ആയിരുന്ന ആദാമിന്റെയും ഹവ്വായുടെയും മക്കൾ, കയീനും, ഹാബെലും യഹോവയ്ക്ക് വഴിപാട് കഴിക്കുന്നതായി പറയുന്നു.

ഫലപ്രദമായ പ്രാർത്ഥന (effective prayer)

പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന എന്നൊന്നില്ല (effective prayer). നമ്മളുടെ എല്ലാ പ്രാർത്ഥനകളും ദൈവം കേൾക്കുന്നു. എല്ലാ പ്രാർത്ഥനകൾക്കും ദൈവം മറുപടി നല്കുന്നു. ഈ മറുപടികൾ, ഉവ്വ്, ഇല്ല (അല്ല), കാത്തിരിക്കുക, അല്ലെങ്കിൽ ദൈവത്തിന് മറ്റൊരു പദ്ധതി ഉണ്ട്, എന്നിങ്ങനെ ആയിരിക്കും. ദൈവം പ്രാർത്ഥന കേൾക്കാതിരിക്കുകയോ, അതിന് മറുപടി നല്കാതിരിക്കുകയോ ചെയ്യില്ല. ദൈവം കേൾക്കുന്ന എല്ലാ പ്രാർത്ഥനകളും പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന (effective prayer) ആണ്. അതിനാൽ പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന (effective prayer) എന്നൊരു പ്രത്യേക പ്രാർത്ഥന ഇല്ല.

 

സങ്കീർത്തനങ്ങൾ 34:17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.  

 

1 യോഹന്നാൻ 5:14, 15

14   അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.

15   നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.

ആരാണ് എതിർ ക്രിസ്തു?

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഈ ഭൂമിയിൽ പ്രത്യക്ഷനാകുന്ന ഒരു വ്യക്തിയെയാണ് എതിർക്രിസ്തു എന്നു വേദപുസ്തകം വിളിക്കുന്നത്. ഈ വ്യക്തി സാത്താൻ അല്ല, അവൻ സാത്താന്റെ ശക്തിയോടെയും അധികാര്യത്തോടെയും പ്രവർത്തിക്കുന്നവൻ ആണ്.

 

യോഹന്നാൻ ഈ വ്യക്തിയെ “എതിർക്രിസ്തു” എന്നും അപ്പൊസ്തലനായ പൌലൊസ് ഈ വ്യക്തിയെ “നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ” എന്നും വിളിക്കുന്നു (1 യോഹന്നാൻ 2:18, 2 തെസ്സലൊനീക്യർ 2:3). “ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ” എഴുന്നേറ്റിരിക്കുന്നു എന്നും യോഹന്നാൻ പറയുന്നുണ്ട് (1 യോഹന്നാൻ 2:18). അതിനാൽ എതിർ ക്രിസ്തു എന്ന വാക്ക്, പൊതുവേ അവന്റെ ആത്മാവ് ഉള്ള ഒരു വ്യക്തിയെയും, അന്ത്യ നാളുകളിൽ വരുവാനിരിക്കുന്ന ഒരു വ്യക്തിയെയും സൂചിപ്പിക്കുന്നു എന്നു അനുമാനിക്കാം.

 

അന്ത്യ കാലത്ത് യേശുക്രിസ്തു എന്ന ഏക രാജാവിനാൽ ഈ ലോകം ഭരിക്കപ്പെടുന്നതിന് മുമ്പ്, എതിർ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന, സാത്താന്റെ ആത്മാവു ഉള്ള ഒരുവൻ അൽപ്പകാലത്തേക്ക് ലോകത്തെ ഭരിക്കും എന്നാണ് വേദപുസ്തകം പ്രവചിക്കുന്നത്.