യോഹന്നാൻ സ്നാപകനെ ആരാണ് സ്നാനപ്പെടുത്തിയത്?

യോഹന്നാൻ സ്നാപകൻ സ്നാനപ്പെട്ടിരുന്നു എന്നോ, അവനെ ആരാണ് സ്നാനപ്പെടുത്തിയത് എന്നോ വേദപുസ്തകം പറയുന്നില്ല. എന്നാൽ, അന്നത്തെ മത, സാമൂഹിക പശ്ചാത്തലം പഠിച്ചാൽ, അദ്ദേഹം മാനസാന്തര സ്നാനം സ്വീകരിച്ചിരുന്നു എന്നു അനുമാനിക്കുവാൻ കഴിയും.

യോഹന്നാൻ യേശുക്രിസ്തുവിന്റെ വഴി ഒരുക്കുവാനായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ ആയിരുന്നു. (മർക്കോസ് 1:2,3). യെശയ്യാവ്, മലാഖി എന്നീ പ്രവാചകന്മാർ യോഹന്നാന്റെ ശുശ്രൂഷയെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്.

 

മർക്കോസ് 1:2-3

"ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു" എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു.

യേശുക്രിസ്തു ആരെയെങ്കിലും സ്നാനപ്പെടുത്തിയിരുന്നുവോ?

 യേശുക്രിസ്തു, അവന്റെ പരസ്യ ശുശ്രൂഷ വേളയിൽ, ആരെയെങ്കിലും ജലത്തിൽ സ്നാനപ്പെടുത്തിയിരുന്നോ എന്നതിന് വ്യക്തമായി ഉത്തരം നല്കുവാൻ നമുക്ക് കഴിയുക ഇല്ല. ഒരു വാക്യം യേശു സ്നാനപ്പെടുത്തിയിരുന്നു എന്ന ധ്വനി നല്കുമ്പോൾ, മറ്റൊരു വാക്യം ആ ആശയത്തെ നിഷേധിക്കുന്നു. യേശുക്രിസ്തു ആരെയെങ്കിലും സ്നാനപ്പെടുത്തിയതായിട്ട് വ്യക്തമായി, നേരിട്ട്, പറയുന്ന വാക്യം വേദപുസ്തകത്തിൽ ഇല്ല. യേശുക്രിസ്തു സ്നാനപ്പെടുത്തിയതായി വ്യാഖ്യാനിക്കുവാൻ കഴിയുന്ന ചില വാക്യങ്ങൾ ഉണ്ട്. എന്നാൽ, വാക്യങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, വ്യാഖ്യാനിക്കുമ്പോൾ, യേശു ആരെയും സ്നാനപ്പെടുത്തിയതായി തീർച്ച പറയുവാൻ സാദ്ധ്യമല്ല. എങ്കിലും, ഒറ്റപ്പെട്ട വാക്യങ്ങളിൽ ആശ്രയിക്കാതെ, തിരുവെഴുത്തുകളെ മൊത്തമായി എടുത്തു, ഈ വിഷയം പഠിച്ചാൽ, ഇതിന് ഒരു വ്യക്ത ഉണ്ടാകും.

ഇതു എന്റെ ശരീരം എന്റെ രക്തം

 “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല”

 

കർത്താവിന്റെ അത്താഴത്തിന്റെ ആത്മീയ അർത്ഥം വ്യക്തമായി മനസ്സിലാക്കുക ക്രിസ്തീയ ജീവിതത്തിൽ വളരെ പ്രധാനമാണ്. അതിൽ ആഴിയെക്കാൾ അഗാധമായ മർമ്മങ്ങൾ അടങ്ങിയിട്ടുണ്ട്. വിവിധ വീക്ഷണ കോണുകളിൽ നിന്നും നമുക്ക് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. എങ്കിലും, അതിന്റെയെല്ലാം സാരം യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗം ആണ്.  

 

യഹൂദന്മാരുടെ പെസഹ അത്താഴത്തിന്റെ ആചരണം ആരംഭിച്ചിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കർത്താവിന്റെ മേശയുടെ ആചരണം സ്ഥാപിക്കപ്പെടുന്നത്. യേശുക്രിസ്തു അവന്റെ ശുശ്രൂഷ കാലത്ത് മൂന്നോ, നാലോ പ്രാവശ്യം ശിഷ്യന്മാരുമൊത്ത് പെസഹ ആചരിച്ചിട്ടുണ്ട്. അതിലെ അവസാനത്തെ പെസഹ ആചരിച്ചുകൊണ്ടിരിക്കെ, അതിലെ രണ്ട് ഘടങ്ങളെ എടുത്തു, അതിനെ പുനർ നിർവചനം ചെയ്താണ്, യേശു കർത്താവിന്റെ അത്താഴം സ്ഥാപിച്ചത്.

യേശുക്രിസ്തുവിന്റെ കാലത്തെ യഹൂദ മത വിഭാഗങ്ങൾ

 ആമുഖം

യേശുവിന്റെ കാലത്ത് യഹൂദന്മാരുടെ ഇടയില്‍ പ്രധാനമായും നാല്  മത വിഭാഗങ്ങള്‍ ഉണ്ടായിരുന്നു – സദൂക്യർ, പരീശന്മാർ, ശാസ്ത്രിമാർ, എസ്സെൻസ്. ഇവരെ കൂടാതെ രണ്ട് രാക്ഷ്ട്രീയ വിഭാഗങ്ങൾ കൂടി ഉണ്ടായിരുന്നു. ഇവരെ എരിവുകാർ എന്നും സിക്കാരി എന്നും വിളിച്ചിരുന്നു.  

 

വിവധ യഹൂദ മത വിഭാഗങ്ങളിൽ, സദൂക്യർ, ശാസ്ത്രിമാർ, പരീശന്മാർ എന്നിവരുമായി യേശു ഭിന്ന അഭിപ്രായത്തിൽ ആയിരുന്നു എന്ന് സുവിശേഷങ്ങള്‍ സാക്ഷിക്കുന്നു. യേശുവുമായി വാദപ്രതിവാദത്തിന് എസ്സെൻസ് വിഭാഗക്കാർ വന്നിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. യോഹന്നാൻ സ്നാപകൻ എസ്സെൻസ് എന്ന വിഭാഗത്തിലെ അംഗമായിരുന്നു എന്നു വേദ പണ്ഡിതന്മാർ പറയുന്നു. സദൂക്യർ, പരീശന്മാർ, എസ്സെൻസ് എന്നിവർ പ്രബലമായ മത വിഭാഗങ്ങൾ ആയി ഉദയം ചെയ്തത് ഹാസ്മോണിയൻ ഭരണകാലത്ത് ആണ്. ബി. സി. 142 മുതൽ 63 വരെ യഹൂദ്യയെ ഭരിച്ചിരുന്ന രാജവംശം ആണ് ഹാസ്മോണിയൻ വംശം. ഇവര്‍ നല് കൂട്ടർക്കും ഇടയിൽ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. സദൂക്യരും പരീശന്മാരും ഹാസ്മോനിയൻ രാജവംശത്തെ അനുകൂലിച്ചിരുന്നില്ല എന്ന് കരുതപ്പെടുന്നു. അക്കാലത്ത് അവർ എണ്ണത്തിൽ വളരെ ചുരുക്കം ആയിരുന്നു. എന്നാൽ സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു.

വിവാഹം – പൌലൊസിന്റെ കാഴ്ചപ്പാടുകൾ

നമ്മളുടെ കർത്താവായ യേശുക്രിസ്തുവും, വേദപുസ്തകത്തിലെ വിവിധ പുസ്തകങ്ങളുടെ എഴുത്തുകാരും വിവാഹത്തെക്കുറിച്ച് ധാരാളം സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനായി മനുഷ്യർക്ക് ഇടയിലുള്ള വിവാഹത്തെ ഒരു സാദൃശ്യമായി ഉപയോഗിക്കാറുണ്ട്. പഴയ നിയമത്തിലെ പ്രവാചകന്മാർ ദൈവത്തെ ഭർത്താവായും, യിസ്രായേലിനെ അവിശ്വസ്തതയായ ഭാര്യയായും ചിത്രീകരിക്കാറുണ്ടായിരുന്നു. പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിന്റെ മണവാട്ടിയായി അവതരിപ്പിക്കുന്നു.

വിവാഹത്തെ ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനായി ഒരു സാദൃശ്യമായി പൌലൊസ് ഉപയോഗിച്ചു എന്നതിനാൽ, അദ്ദേഹം അതിനെ വിശുദ്ധവും, ബഹുമാന്യവും ആയി കണ്ടു എന്നു അനുമാനിക്കാം.