യേശുക്രിസ്തുവിന്റെ കാലത്തെ യഹൂദ മത വിഭാഗങ്ങൾ

 ആമുഖം

യേശുവിന്റെ കാലത്ത് യഹൂദന്മാരുടെ ഇടയില്‍ പ്രധാനമായും നാല്  മത വിഭാഗങ്ങള്‍ ഉണ്ടായിരുന്നു – സദൂക്യർ, പരീശന്മാർ, ശാസ്ത്രിമാർ, എസ്സെൻസ്. ഇവരെ കൂടാതെ രണ്ട് രാക്ഷ്ട്രീയ വിഭാഗങ്ങൾ കൂടി ഉണ്ടായിരുന്നു. ഇവരെ എരിവുകാർ എന്നും സിക്കാരി എന്നും വിളിച്ചിരുന്നു.  

 

വിവധ യഹൂദ മത വിഭാഗങ്ങളിൽ, സദൂക്യർ, ശാസ്ത്രിമാർ, പരീശന്മാർ എന്നിവരുമായി യേശു ഭിന്ന അഭിപ്രായത്തിൽ ആയിരുന്നു എന്ന് സുവിശേഷങ്ങള്‍ സാക്ഷിക്കുന്നു. യേശുവുമായി വാദപ്രതിവാദത്തിന് എസ്സെൻസ് വിഭാഗക്കാർ വന്നിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. യോഹന്നാൻ സ്നാപകൻ എസ്സെൻസ് എന്ന വിഭാഗത്തിലെ അംഗമായിരുന്നു എന്നു വേദ പണ്ഡിതന്മാർ പറയുന്നു. സദൂക്യർ, പരീശന്മാർ, എസ്സെൻസ് എന്നിവർ പ്രബലമായ മത വിഭാഗങ്ങൾ ആയി ഉദയം ചെയ്തത് ഹാസ്മോണിയൻ ഭരണകാലത്ത് ആണ്. ബി. സി. 142 മുതൽ 63 വരെ യഹൂദ്യയെ ഭരിച്ചിരുന്ന രാജവംശം ആണ് ഹാസ്മോണിയൻ വംശം. ഇവര്‍ നല് കൂട്ടർക്കും ഇടയിൽ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. സദൂക്യരും പരീശന്മാരും ഹാസ്മോനിയൻ രാജവംശത്തെ അനുകൂലിച്ചിരുന്നില്ല എന്ന് കരുതപ്പെടുന്നു. അക്കാലത്ത് അവർ എണ്ണത്തിൽ വളരെ ചുരുക്കം ആയിരുന്നു. എന്നാൽ സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു.

വിവാഹം – പൌലൊസിന്റെ കാഴ്ചപ്പാടുകൾ

 നമ്മളുടെ കർത്താവായ യേശുക്രിസ്തുവും, വേദപുസ്തകത്തിലെ വിവിധ പുസ്തകങ്ങളുടെ എഴുത്തുകാരും വിവാഹത്തെക്കുറിച്ച് ധാരാളം സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനായി മനുഷ്യർക്ക് ഇടയിലുള്ള വിവാഹത്തെ ഒരു സാദൃശ്യമായി ഉപയോഗിക്കാറുണ്ട്. പഴയ നിയമത്തിലെ പ്രവാചകന്മാർ ദൈവത്തെ ഭർത്താവായും, യിസ്രായേലിനെ അവിശ്വസ്തതയായ ഭാര്യയായും ചിത്രീകരിക്കാറുണ്ടായിരുന്നു. പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിന്റെ മണവാട്ടിയായി അവതരിപ്പിക്കുന്നു.

വിവാഹത്തെ ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനായി ഒരു സാദൃശ്യമായി പൌലൊസ് ഉപയോഗിച്ചു എന്നതിനാൽ, അദ്ദേഹം അതിനെ വിശുദ്ധവും, ബഹുമാന്യവും ആയി കണ്ടു എന്നു അനുമാനിക്കാം.

അന്ത്യ ന്യായവിധി

അന്ത്യ ന്യായവിധി എന്നത്, ഒരു മനുഷ്യന്റെ ഭൌതീക ജീവിതത്തിന് ശേഷം, അവൻ എവിടെ അവന്റെ നിത്യമായ ജീവിതം ചിലവഴിക്കേണം എന്നു ദൈവം കൽപ്പിക്കുന്ന പ്രക്രിയ ആണ്. ഓരോ മനുഷ്യനും ദൈവ മുമ്പാകെ തുറന്ന ഒരു വിചാരണ ലഭിക്കും. അതിന് ശേഷം നീതിപൂർവ്വമായ ഒരു അന്തിമ വിധി ദൈവത്തിൽ നിന്നും ഉണ്ടാകും. ഇത് സംഭവിക്കുന്നത് ഈ ലോകത്തിന്റെ അവസാനത്തിൽ ആയിരിക്കും എന്നതിനാലും, ഇത് അന്തിമവും, പിന്നീട് പുനർചിന്തനത്തിന് വിധേയം അല്ലാത്തതും ആയതിനാൽ, ഇതിനെ അന്തിമ ന്യായവിധി എന്നു വിളിക്കുന്നു.   

ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് വേദപുസ്തകം പഠിപ്പിക്കുന്ന മൂന്ന് കാര്യങ്ങൾ ഉണ്ട്.

 

ഒന്ന്: മനുഷ്യരുടെ ഭൌതീക ജീവിതം താൽക്കാലികം ആണ്.

രണ്ട്: ഭൌതീക ജീവിതം മരണത്തോടെ അവസാനിക്കും.

മൂന്ന്: മരണത്തിന് ശേഷവും മനുഷ്യർക്ക് ഒരു നിത്യജീവിതം ഉണ്ട്. 

മരിച്ചവരുടെ പുനരുത്ഥാനം (രണ്ടാം ഭാഗം)

 തേജസ്സ്കരിക്കപ്പെട്ട ആത്മീയ ശരീരം

 

പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവിന്റെ ശരീരത്തിന് സമാനമായ ഒരു ശരീരത്തോടെ ആയിരിക്കും ക്രിസ്തുവിൽ മരിക്കുന്ന വിശുദ്ധന്മാരും ഉയിർത്തെഴുന്നേൽക്കുന്നത്. ഈ വിശ്വാസം അപ്പൊസ്തലനായ പൌലൊസും, ശേഷം പല വേദപണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്. 13 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ കത്തോലിക്ക പുരോഹിതനും വേദപണ്ഡിതനും, ദാർശനികനും ആയിരുന്ന തോമസ് അക്വിനാസ്, ഇതിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട് (Thomas Aquinas, ജനനം - 1224/25, മരണം - March 7, 1274). അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് “സുമ്മ തിയൊലൊജിഏ” (, Summa Theologiae). ഇത് “സുമ്മ തിയോലോജിക” എന്നും അറിയപ്പെടുന്നു (Summa Theologica). ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഉയിർത്തെഴുന്നേറ്റ്, തേജസ്കരിക്കപ്പെട്ട ശരീരത്തിന് നാല് സവിശേഷതകൾ ഉണ്ടായിരിക്കും.

മരിച്ചവരുടെ പുനരുത്ഥാനം (ഒന്നാം ഭാഗം)

മരണത്തെക്കുറിച്ചുള്ള ലോകത്തിന്റെയും, വേദപുസ്തകത്തിന്റെയും കാഴ്ചപ്പടുകളുടെ പ്രധാന വ്യത്യാസം മനുഷ്യന്റെ ജീവന്റെ നിത്യതയാണ്. ഭൌതീക തലത്തിലെ മരണം മനുഷ്യ ജീവിതത്തിന്റെ അവസാനമായി ലോകത്തിന്റെ ചിന്താധാരകൾ വിവരിക്കുന്നു. എന്നാൽ,  മരണം മനുഷ്യന്റെ ഭൌതീക ജീവിതത്തിന്റെ അവസാനമാണ് എങ്കിലും അത് അവന്റെ അസ്തിത്വത്തിന്റെ അവസാനം അല്ല എന്നും മരണത്തിന് ശേഷവും നിത്യമായ ഒരു ജീവിതം ഉണ്ട് എന്നും ആണ് തിരുവെഴുത്ത് പഠിപ്പിക്കുന്നത്. ഭൌതീക തലത്തിൽ മരണം സംഭവിക്കുമ്പോൾ, നമ്മളുടെ ശരീരം മരിക്കുന്നു എങ്കിലും ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. ശരീരം പ്രവർത്തനരഹിതവും ബോധമില്ലാത്തതുമായി ഉറക്കത്തിൽ ആകുന്നു എങ്കിലും ആത്മാവു ഉറക്കത്തിൽ ആകുകയോ, ബോധരഹിതമാകുകയോ ഇല്ല. മരണം നിത്യതയിലേക്കുള്ള യാത്രയുടെ ഒരു പടി മാത്രം ആണ്. ഇതാണ് മരണത്തെക്കുറിച്ചുള്ള വേദപുസ്തക കാഴ്ചപ്പാട്.