വേദപുസ്തകത്തിലെ ദൈവം ക്രൂരനും, മൃഗീയനുമായ ഒരു ദൈവമാണോ? ഈ ചോദ്യത്തിനുള്ള ഒരു വിശദീകരണമാണ് ഈ വീഡിയോയിലെ വിഷയം. ഈ ചോദ്യം പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവത്തെക്കുറിച്ചാണ് എങ്കിലും, ക്രിസ്തീയ വിശ്വാസത്തെ വിമർശിക്കുന്നവർ കൂടുതലായി ചൂണ്ടിക്കാണിക്കുന്നത്, പഴയനിയമ ചരിത്രമാണ്. അവർ എടുത്തു പറയുന്ന വേദപുസ്തകത്തിലെ സംഭവങ്ങളിൽ ചിലത് മാത്രം ഇവിടെ പഠനവിഷയമാക്കുകയാണ്.
അന്യഭാഷ - എന്ത്? എന്തിന്?
പഴയനിയമകാലം മുതല്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ പകര്‍ച്ച ഉണ്ടായിട്ടുണ്ട്. അതിന്റെ മുഖ്യ അടയാളം പ്രവചനം ആയിരുന്നു. എന്നാല്‍ അവര്‍ അന്യഭാഷാ ഭാഷണം നടത്തിയിരുന്നില്ല. അന്യഭാഷ പഴയനിയമത്തില്‍ ഒരു അടയാളം ആയിരുന്നില്ല. ആത്മനിറവ് പ്രാപിച്ചവര്‍ ആദ്യമായി അന്യഭാഷ സംസാരിക്കുന്നതു പുതിയനിയമ സഭയുടെ ആരംഭത്തില്‍ ആണ്. യേശുക്രിസ്തുവിന്റെ ഉയിര്പ്പിന് ശേഷം പരിശുദ്ധാത്മാവിന്റെ ശക്തമായ പകര്‍ച്ച, യേശുവില്‍ വിശ്വസിച്ചിരുന്ന 120 പേരുടെമേല്‍ വന്നപ്പോള്‍, അവര്‍ എല്ലാവരും അന്യഭാഷയില്‍ സംസാരിച്ചു. അന്നുമുതല്‍ പരിശുദ്ധാത്മ സ്നാനത്തിന്റെ അടയാളമായി അന്യഭാഷ മാറി.
ഭാഷാ വരത്തെക്കുറിച്ച് നമ്മള് ആദ്യമായി വായിക്കുന്നത്, സ്വര്‍ഗ്ഗാരോഹരണം ചെയ്യുന്നതിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്മാരോടു അത് വാഗ്ദത്തം ചെയ്യുമ്പോള്‍ ആണ്.
മര്‍ക്കോസ് 16: 17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
ആസ്ബറിയിലെ ഉണർവ് 2023
മെത്തോഡിസ്റ്റ് സഭാ സ്ഥാപകനായിരുന്ന ജോൺ വെസ്ലിയുടെ ചിന്തകളിൽ അടിസ്ഥാനമായി, 19 ആം നൂറ്റാണ്ടിൽ അമേരിക്കയിൽ രൂപപ്പെട്ട ഹോളിനെസ്സ് മുന്നേറ്റത്തോട് ചേർന്ന് നിലക്കുന്ന, ഒരു താരതമ്യേന ചെറിയ സ്വകാര്യ സർവ്വകലാശാലയാണ്, ആസ്ബറി യൂണിവേഴ്സിറ്റി (Asbury University). ഇത് അമേരിക്കയിൽ, കെൻറ്റുക്കി എന്ന സംസ്ഥാനത്തെ, വിൽമോർ എന്ന ഒരു ചെറിയ പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത് (Kentucky, Wilmore). ഈ യൂണിവേർസീറ്റിയിൽ, എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി നടക്കറുണ്ടായിരുന്ന ആരാധന, അന്ന് അവസാനിക്കാതെ, ഏകദേശം രണ്ട് ആഴ്ചയോളം തുടർന്നു. ഇതിനെയാണ് ആസ്ബറി ഉണർവ് 2023 എന്നു വിളിക്കുന്നത്. ഇവിടെ കഴിഞ്ഞകാലങ്ങളിലും സമാനമായ ഉണർവ് സംഭവിച്ചിട്ടുണ്ട് എന്നതിനാൽ ആണ് അതിനെ 2023 എന്ന വർഷം കൂടി ചേർത്ത് വിളിക്കുന്നത്.
തിന്മ ആര് സൃഷ്ടിച്ചു?
എന്താണ് തിന്മ?
ഈ പ്രപഞ്ചത്തിലെ തിന്മയുടെ അസ്തിത്വത്തെക്കുറിച്ച് പഠിക്കുവാന്‍ ആദിമകാലം മുതല്‍ മനുഷ്യര്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിലെ രഹസ്യത്തിന്റെ ചുരുള്‍ പൂര്‍ണ്ണമായും അഴിക്കുവാന്‍ മനുഷ്യമനസ്സുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നമ്മള് നന്മയുള്ളവരായി ജീവിക്കുവാന്‍ ശ്രമിക്കുന്നു, നന്മ മാത്രം പരത്തുവാന്‍ ശ്രമിക്കുന്നു, നന്മ പ്രവര്‍ത്തിക്കേണം എന്നു മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നു, തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുന്നു, തിന്മയെ തുടച്ചു നീക്കുവാന്‍ നമുക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എന്നിട്ടും തിന്മ ഇല്ലാതാകുന്നില്ല എന്നു മാത്രമല്ല, അത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. മതങ്ങളും, രാക്ഷ്ട്രീയ സിന്ധാന്തങ്ങളും മനുഷ്യ നന്മയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നു അവകാശപ്പെടുമ്പോഴും, അതിന്റെ അനുയായികൾ നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്നു. ലോകമഹായുദ്ധങ്ങള്‍, പ്രാദേശിക യുദ്ധങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, വംശീയ കലാപങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അതിക്രൂരമായ അക്രമങ്ങളാണ് മനുഷ്യരുടെമേല്‍ അഴിച്ചുവിടുന്നത്. ഇവിടെയെല്ലാം നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെടുന്നത്. തിന്മ ഇല്ലാതാകുന്നില്ല എന്നു മാത്രമല്ല, കുറയുന്നതുപോലും ഇല്ല. അതിന്റെ വ്യാപ്തിയും ക്രൂരതയും വര്‍ദ്ധിച്ചുവരുന്നതെ ഉള്ളൂ.
പരിശുദ്ധാത്മ സ്നാനം
യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റത്തിന്റെ അന്‍പതാം ദിവസമായ, പെന്തക്കോസ്ത് ഉല്‍സവത്തിന്റെ ദിവസം, ശിഷ്യന്മാരുടെമേല് ഉണ്ടായ ആത്മപകര്‍ച്ചയെയാണ് പരിശുദ്ധാത്മ സ്നാനം എന്ന് വിളിക്കുന്നത്. ഈ അനുഭവം, വ്യത്യസ്ഥമായ രീതിയിലും അളവിലും, ക്രിസ്തുവില്‍ വിശ്വസിക്കുന്നവരില്‍ ഇന്നും ഉണ്ടാകുന്നു എന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.
പഴയനിയമത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍
മാത്രമാണ് ആത്മപകര്‍ച്ച ഉണ്ടായത്. അന്ന് ന്യായാധിപന്മാരിലും പ്രവാചകന്മാരിലും
പുരോഹിതന്മാരിലും ആത്മാവ് പകരപ്പെട്ടു. ഈ ആത്മപകര്‍ച്ചയെ യഹൂദ റബ്ബിമാരുടെ
കൃതികളില്‍ “പ്രവാചനാത്മാവ്” എന്നാണ് വിളിക്കുന്നത്. അന്ന്,
പരിശുദ്ധാത്മാവിന്റെ പകര്‍ച്ചയുടെ അടയാളം പ്രവചനം ആയിരുന്നു.
പെന്തെക്കോസ്ത് വിശ്വാസികള്‍ അന്യാഭാഷാ ഭാഷണം ആത്മ
സ്നാനത്തിന്റെ പ്രത്യക്ഷമായ അടയാളമായി കരുതുന്നു. ഇത് ഒരുവന്
രക്ഷിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആത്മ പകര്ച്ചയില് നിന്നും വ്യത്യസ്തമായ
അനുഭവമാണ് എന്നും അവര്‍ വിശ്വസിക്കുന്നു. പെന്തെക്കോസ്ത് വിശ്വാസമനുസരിച്ച്,
പരിശുദ്ധാത്മ സ്നാനം രക്ഷിക്കപ്പെട്ടതിന് ശേഷം പ്രാപിക്കുന്നതാണ്.
ആദ്യകാല സഭയില്‍, പരിശുദ്ധാത്മ സ്നാനത്തിനായി, രക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെമേല്‍, അപ്പോസ്തലന്മാര് കൈവച്ച് പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ അപ്പോസ്തലന്മാര്ക്ക് ശേഷം ഈ പതിവ് നമ്മള് ചരിത്രത്തില്‍ കാണുന്നില്ല.