ഗലാത്യർ - എഴുത്തുകാരനും പശ്ചാത്തലവും

പുതിയനിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അപ്പൊസ്തലനായ പൌലൊസിന്റെ നാലാമത്തെ ലേഖനം ആണ് ഗലാത്യർക്ക് എഴുതിയ ലേഖനം. ഇത് പുതിയനിയമത്തിലെ ഒൻപതാമത്തെ പുസ്തകവും, വേദപുസ്തകത്തിലെ 48 ആമത്തെ പുസ്തകവും ആണ്.   

 

തീവ്ര വൈകാരികത നിറഞ്ഞുനിൽക്കുന്ന, ഹൃദയ സ്പർശിയും, എന്നാൽ കഠിന ഭാഷയിലും, അപ്പൊസ്തലനായ പൌലൊസ് എഴുതിയ ഒരു കത്ത് ആണ് “ഗലാത്യർക്ക് എഴുതിയ ലേഖനം”. റോമൻ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യ ആയിരുന്ന ഗലാത്യ (Galatia) യിലുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ആണ് പൌലൊസ് ഈ എഴുത്ത് എഴുതിയത്. ഇത് ഏകദേശം എ. ഡി. 48-49 കാലയളവിൽ എഴുതപ്പെട്ടു. ക്രൈസ്തവ വിശ്വാസികളും മോശെയുടെ ന്യായപ്രമാണം അനുസരിച്ചു ജീവിക്കേണം എന്ന വിരുദ്ധ ഉപദേശത്തെ ഘണ്ഡിക്കുവാനാണ് അദ്ദേഹം ഇത് എഴുതിയത്. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രമുള്ള രക്ഷ എന്നതിനെ പൌലൊസ് ശക്തമായി പ്രതിരോധിക്കുന്നു. രക്ഷയ്ക്ക് ന്യായപ്രമാണം പ്രകാരമുള്ള പ്രവർത്തികൾ ആവശ്യമില്ല. ഈ വാദങ്ങൾ ദൈവ കൃപ, വിശ്വാസത്താൽ മാത്രമുള്ള രക്ഷ, ന്യായപ്രമാണത്തിൽ നിന്നുള്ള ക്രിസ്തീയ വിശ്വാസികളുടെ സ്വാതന്ത്ര്യം എന്നിവയെ ഉറപ്പിക്കുന്നു.

ദൈവത്തോടുള്ള സമന്വയം ആണ് വിശ്വാസം

ഭൌതീക തലത്തിൽ എല്ലാ മണ്ഡലങ്ങളിലും ഉപയോഗിക്കുന്ന ഒരു തത്വം ആണ് “സമന്വയം” അഥവാ “സംയോജനം”. ഇതിന്റെ ഇംഗ്ലീഷ് വാക്ക് “സിനെർജി” എന്നാണ് (synergy – noun, synergistic - adjective). ബിസിനസ്സ്, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, സംഗീതം, കായികരംഗം, എന്നിവിടങ്ങളിൽ എല്ലാം ഈ തത്വം ഉപയോഗിക്കുന്നു. ഈ തത്വത്തെ നമുക്ക് ഇങ്ങനെ നിർവചിക്കാം, “ഓരോ ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് മൊത്തം.” (the whole is greater than the sum of its parts). അതായത്, രണ്ടോ അതിൽ കൂടുതലോ വ്യക്തികളോ, വസ്തുക്കളോ, പ്രത്യേകം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഫലത്തിന്റെ ആകെ തുകയെക്കാൾ അധികം ആയിരിക്കും, അവർ സമന്വയപ്പെട്ട്, അല്ലെങ്കിൽ സംയോജിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഫലം. ഇതിനെ ഗണിതശാസ്ത്രപരമായി ഇങ്ങനെ അവതരിപ്പിക്കാം, 1+1=3.

എന്തുകൊണ്ട് നല്ലവരായി ജീവിക്കുവാൻ കഴിയുന്നില്ല

“നല്ല മനുഷ്യർ” എന്നു നമ്മൾ വിളിക്കുന്ന അനേകർ ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ടുണ്ട്. നല്ല മനുഷ്യർ എന്നു നമ്മൾ വിശേഷിപ്പിക്കുന്ന ചിലർ ഇപ്പോൾ നമ്മളുടെ ഇടയിൽ ജീവിക്കുന്നുണ്ട്. എന്നാൽ ഇവർ ആരും “നല്ല മനുഷ്യർ” എന്ന വിളിക്ക് പൂർണ്ണമായും യോഗ്യർ അല്ല എന്നും നമുക്ക് അറിയാം. നമ്മൾ “നല്ല മനുഷ്യർ” എന്നു വിളിക്കുന്നവർ മറ്റുള്ളവരെക്കാൾ നല്ലവരാണ് എന്നോ, ചില നല്ല വശങ്ങൾ അവരിൽ ഉണ്ട് എന്നോ മാത്രമേ നമ്മൾ അർത്ഥമാക്കുന്നുള്ളൂ. എല്ലാ മനുഷ്യർക്കും ചില കുറവുകൾ ഉണ്ട്, മനുഷ്യർ ആരും എല്ലാം തികഞ്ഞവർ അല്ല, എന്നിങ്ങനെയാണ് ഇതിന് കാരണമായി നമ്മൾ പറയുന്നത്. അതായത് മനുഷ്യർ എന്നത് കുറവുകൾ, വിവിധ അളവുകളിൽ ഉള്ളവർ ആണ് എന്നത് നമ്മൾ അംഗീകരിച്ചിരിക്കുന്ന ഒരു യാഥാർത്ഥ്യം ആണ്.

ആദിയിൽ വചനം ഉണ്ടായിരുന്നു

 നാല് സുവിശേഷങ്ങൾ

വേദപുസ്തകത്തിലെ പുതിയനിയമ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന സുവിശേഷ ഗ്രന്ഥങ്ങൾ, യേശുക്രിസ്തുവിന്റെ ജീവിതം, പ്രവർത്തനങ്ങൾ, പഠിപ്പിക്കലുകൾ, മരണം, അടക്കം, ഉയിർപ്പ് എന്നിവ വിവരിക്കുന്നതാണ്. പുതിയനിയമത്തിൽ 4 വ്യത്യസ്തങ്ങൾ ആയ സുവിശേഷ രചനകൾ ഉണ്ട്. എന്നാൽ അവ ഓരോന്നായി പ്രത്യേകമായി യേശുക്രിസ്തുവിന്റെ ജീവിതം പൂർണ്ണമായി വിവരിക്കുന്നില്ല.

 

4 സുവിശേഷങ്ങളും 4 വ്യക്തികൾ ആണ് രചിച്ചത്. അവർ, മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവർ ആണ്. ഇവരിൽ മത്തായിയും യോഹന്നാനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മർക്കൊസും ലൂക്കൊസും ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. മത്തായി ഒരു നികുതി പിരിവുകാരനും, യോഹന്നാൻ ഒരു മീൻപിടുത്തക്കാരനും ആയിരുന്നു (മത്തായി 9:9, 4:21). അവർ രണ്ടു പേരും യഹൂദന്മാർ ആയിരുന്നു. മർക്കൊസും ഒരു യഹൂദൻ ആയിരുന്നു. അദ്ദേഹം അപ്പൊസ്തലനായ പത്രോസിന്റെ അനുയായി ആയിരുന്നു. ലൂക്കോസ് ഒരു യഹൂദ ഇതര (ജാതീയൻ) വിഭാഗക്കാരൻ ആയിരുന്നു. അദ്ദേഹം ഗ്രീക്ക് പ്രദേശങ്ങളിൽ കുടിയേറി താമസിച്ച ഒരു യഹൂദ കുടുംബത്തിൽപ്പെട്ടവനായിരുന്നു എന്നും ചില പണ്ഡിതന്മാർക്ക് അഭിപ്രായം ഉണ്ട്. ലൂക്കോസ് ഒരു വൈദ്യനും, ചരിത്രകാരനും ആയിരുന്നു. അദ്ദേഹം അപ്പൊസ്തലനായ പൌലൊസിന്റെ അനുയായി ആയിരുന്നു. യേശുക്രിസ്തുവിൽ നിന്നും നേരിട്ടു കാണുകയും, കേൾക്കുകയും, ഗ്രഹിക്കുകയും ചെയ്തതിന്റെ വിവരണം ആണ് മത്തായിയും, യോഹന്നാനും രേഖപ്പെടുത്തിയത്. എന്നാൽ മർക്കൊസും ലൂക്കൊസും, യേശുക്രിസ്തുവിനെ നേരിൽ കാണുകയും, കേൾക്കുകയും ചെയ്തവരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ആണ് എഴുതിയത്. 

റോമർ, അദ്ധ്യായം 16

റോമർക്ക് എഴുതിയ ലേഖനം 16 ആം അദ്ധ്യായം ഈ ലേഖനത്തിന്റെ അവസാന ഭാഗം ആണ്. പൌലൊസിന്റെ ലേഖനം റോമിലേക്ക് കൊണ്ട്പോകുന്ന ഫേബ എന്ന സഹോദരിയെ അദ്ദേഹം ആദ്യം പരിചയപ്പെടുത്തുന്നു. അതിന് ശേഷം റോമിൽ അദ്ദേഹത്തിന് പരിചയമുള്ളവർക്ക് വന്ദനം ചെയ്യുന്നു. ഇതിനോടൊപ്പം വ്യാജ ഉപദേശകർക്ക് എതിരെ മുന്നറിയിപ്പും നല്കുന്നു. കൊരിന്തിലുള്ള വിശ്വാസികളുടെ വന്ദനവും, പ്രത്യേകിച്ച് തിമൊഥെയൊസിന്റെ വന്ദനവും, പൌലൊസ് റോമിലെ വിശ്വാസികളെ അറിയിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ലഭിക്കുന്ന രക്ഷയുടെ സുവിശേഷം ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും വെളിപ്പെടുത്തികൊടുത്ത ദൈവത്തിന് സ്തുതി കരേറ്റിക്കൊണ്ട് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നു.