ഗലാത്യർ - അദ്ധ്യായം 6

ഗലാത്യർക്ക് എഴുതിയ ലേഖനം 5 ആം അദ്ധ്യായം “ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.” എന്നു പ്രബോധിപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. 6 ആം അദ്ധ്യായത്തിൽ, ആത്മാവിനെ അനുസരിച്ചു നടക്കുക എന്ന ആശയത്തെ പൌലൊസ് കൂടുതൽ വിശദീകരിക്കുന്നു. ആത്മാവിനെ അനുസരിച്ചു നടക്കുന്നവരുടെ, മറ്റുള്ളവരോടുള്ള സമീപനം എന്തായിരിക്കേണം എന്നാണ് ഇവിടെ പറയുന്നത്.

ഒരുവൻ വല്ലതെറ്റിലും അകപെട്ടുപോയാൽ അവനെ സൌമ്യതയോടെ യഥാസ്ഥാനപ്പെടുത്തുവിൻ എന്നു പറഞ്ഞുകൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്. തുടർന്നു, “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ” എന്നും “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നും അദ്ദേഹം എഴുതി. മനുഷ്യർ വിതയ്ക്കുന്നത് തന്നെ കൊയ്യും എന്നുള്ളത് ഒരു സാർവ്വലൌകീക പ്രമാണം ആണ്. അതിനാൽ നന്മ ചെയ്യുന്നതിൽ നമ്മൾ മടുത്തു പോകരുതു, തക്ക സമയത്ത് നല്ല വിളവു കൊയ്യും. തുടർന്നു പൌലൊസ്, യഹൂദ പരിച്ഛേദനാവാദികളുടെ വിരുദ്ധ ഉപദേശത്തെക്കുറിച്ച് ശക്തമായ ഒരു പ്രഖ്യാപനം നടത്തി. “പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.” “ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.” എന്നു പറഞ്ഞുകൊണ്ടു ഗലാത്യർക്ക് ഉള്ള എഴുത്ത് പൌലൊസ് അവസാനിപ്പിക്കുന്നു.  

ഗലാത്യർ - അദ്ധ്യായം 5

ഗലാത്യർ 4 ആം അദ്ധ്യയത്തിൽ, നീതീകരണം ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്നു, അത് പ്രവൃത്തികളിലൂടെ നേടിയെടുക്കുവാൻ കഴിയുന്നതല്ല, എന്ന ദൈവശാസ്ത്ര വിഷയമാണ് പൌലൊസ് അവതരിപ്പിച്ചത്. ഈ സത്യത്തിന്റെ പ്രായോഗികതയാണ് അദ്ദേഹം ഗലാത്യർ 5-6 അദ്ധ്യായങ്ങളിൽ ചർച്ച ചെയ്യുന്നത്. നമ്മൾ സാക്ഷാൽ സ്വതന്ത്രർ ആകേണ്ടതിനായിട്ടാണ് ക്രിസ്തു നമ്മളെ സ്വതന്ത്രർ ആക്കിയത്. എന്നാൽ, സ്വതന്ത്ര്യത്തിൽ നിലനിൽക്കേണം എങ്കിൽ നമ്മൾ അടിമത്തത്തോട് സദാ പോരാടിക്കൊണ്ടിരിക്കേണം. കാരണം ക്രിസ്തുവിന്റെ കൃപയാൽ രക്ഷിക്കപ്പെട്ടവരെ പ്രമാണങ്ങളുടെ അടിമത്തത്തിലേക്ക് തിരികെ കൊണ്ടുപോകുവാനുള്ള ഒരു പോരാട്ടം എപ്പോഴും ഉണ്ടാകും. ന്യായപ്രമാണത്തെ അനുസരിച്ചു ജീവിക്കുക എന്നാൽ, ക്രിസ്തുവിന്റെ കൃപയിൽ നിന്നും വേർപെടുക എന്നാണ് അർത്ഥം. ഗലാത്യയിലെ വിശ്വാസികൾ യഹൂദ പരിച്ഛേദനാവാദികളുടെ വ്യാജ ഉപദേശങ്ങളെ തള്ളിക്കളയും എന്നു പൌലൊസ് പ്രത്യാശിക്കുന്നു.

ഗലാത്യർ - അദ്ധ്യായം 4

ദൈവമുമ്പാകെ നീതീകരിക്കപ്പെടുവാൻ മോശെയുടെ ന്യായപ്രമാണ പാലനം ഫലവത്തല്ല എന്ന വാദം ഗലാത്യർ 4 ആം അദ്ധ്യായത്തിലും പൌലൊസ് തുടരുകയാണ്. നീതീകരണം വിശ്വാസത്താൽ മാത്രമേ ഉണ്ടാകുകയുള്ളൂ. ക്രിസ്തുവിന്റെ വരവോടെ, അവനിൽ വിശ്വസിക്കുന്ന എല്ലാവരും ദൈവത്തിന്റെ മക്കൾ ആയിത്തീർന്നിരിക്കുന്നു. ഇതെല്ലാം പൌലൊസ് വ്യക്തമായി പഠിപ്പിച്ചിട്ടും എന്തുകൊണ്ടാണ് ഗലാത്യയിലെ വിശ്വാസികൾ, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളെ ഉപേക്ഷിച്ചു, യഹൂദ പരിച്ഛേദനാവാദികളോട് ഒപ്പം ചേർന്നത്? അടിമത്തത്തിൽ ജനിക്കുക, ക്രിസ്തുവിലുള്ള വിശ്വാസത്താൽ വാഗ്ദത്തിന്റെ അവകാശികൾ ആയി ജനിക്കുക, എന്നിവയുടെ വ്യത്യാസം എന്താണ്? ഇതെല്ലാം ആണ് ഗലാത്യർ 4 ആം അദ്ധ്യായത്തിലെ വിഷയങ്ങൾ.

 

ഗലാത്യർ മൂന്നാം അദ്ധ്യായത്തിന്റെ അവസാന വാചകം ഇങ്ങനെ ആയിരുന്നു, “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.” (ഗലാത്യർ 3:29). 4 ആം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അവകാശികൾ എന്ന ആശയത്തെ ന്യായപ്രമാണവുമായുള്ള ബന്ധം വിശദീകരിക്കുവാൻ പൌലൊസ് ഉപയോഗിക്കുന്നു.

ഗലാത്യർ - അദ്ധ്യായം -3

“ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ” എന്ന വളരെ പരുഷമായ അഭിസംബോധനത്തോടെ ആണ് ഗലാത്യർ 3 ആം അദ്ധ്യായം ആരംഭിക്കുന്നത്. ദൈവ മുമ്പാകെ നീതീകരിക്കപ്പെടുവാൻ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന് ഉപരിയായി മോശെയുടെ ന്യായപ്രമാണത്തിന്റെ അനുസരണം കൂടി വേണം എന്ന യഹൂദ പരിച്ഛേദനക്കാരുടെ ഉപദേശം ഗലാത്യയിലെ വിശ്വാസികൾ സ്വീകരിച്ചു. ഗലാത്യ പ്രദേശത്തെ എല്ലാ സഭകളും, എല്ലാ വിശ്വാസികളും ഇത് സ്വീകരിച്ചു പരിച്ഛേദന ഏറ്റുവോ, അതോ ചിലർ മാത്രം ഇതിനെ സ്വീകരിച്ചുവോ എന്നതിൽ നമുക്ക് തീർച്ചയില്ല. യഹൂദന്മാരുടെ വിരുദ്ധ ഉപദേശം ഗലാത്യയിൽ സ്വീകരിക്കപ്പെട്ടു എന്നത് തീർച്ചയാണ്. അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് പൌലൊസ് ഒരു ലേഖനം എഴുതുന്നതു.

ഗലാത്യർ - അദ്ധ്യായം 2

ഗലാത്യർ രണ്ടാം അദ്ധ്യായത്തിൽ അപ്പൊസ്തലനായ പൌലൊസിന്റെ ജീവിതത്തിലെ രണ്ടു സംഭവങ്ങൾ ആണ് അദ്ദേഹം വിവരിക്കുന്നത്. ഒന്ന് യെരൂശലേം ആലോചനയോഗത്തിൽ (Jerusalem council) പങ്കെടുത്തതും, രണ്ടാമത്തേത്, പത്രോസിന്റെ അന്ത്യോക്യ സന്ദർശനവും ആണ്. ഈ വിവരണങ്ങളുടെ മദ്ധ്യേ കടന്നുവരുന്നതല്ലാതെ മറ്റ് ദൈവശാസ്ത്ര വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.   

യെരൂശലേം യാത്ര

 

ഗലാത്യർ രണ്ടാം അദ്ധ്യായം, ഒന്നാം അദ്ധ്യത്തിന്റെ തുടർച്ചയാണ്. ഒന്നാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് അപ്പൊസ്തലനായ പൌലൊസ് വിവരിച്ചുകൊണ്ടിരുന്ന സാക്ഷ്യം, 2 ആം അദ്ധ്യായത്തിലും തുടരുകയാണ്. ഗലാത്യർ 1:18 ൽ പറഞ്ഞ യെരൂശലേം സന്ദർശനത്തിന് 14 വർഷങ്ങൾക്ക് ശേഷം, പൌലൊസ് വീണ്ടും യെരൂശലേമിലേക്ക് പോയി. അദ്ദേഹത്തിന്റെ ഒന്നാമത്തെ സന്ദർശന വേളയിൽ, പൌലൊസ് യെരൂശലേമിൽ ഉള്ളവർക്ക് മുഖപരിചയം ഇല്ലാത്തവനും, അധികം കേട്ടിട്ടില്ലാത്തവനും ആയ ഒരു വ്യക്തി ആയിരുന്നു. എന്നാൽ ഇപ്പോൾ അവർ പൌലൊസിനെക്കുറിച്ച് വളരെയധികം കേട്ടിരിക്കുന്നു. അദ്ദേഹം യഹൂദ ഇതര ജനസമൂഹങ്ങളിൽ പല സ്ഥലത്തും ക്രിസ്തുവിന്റെ സഭ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ശക്തനായ ഒരു അപ്പൊസ്തലൻ ആയിരിക്കുന്നു. അദ്ദേഹത്തിന്റെ ഒന്നാമത്തെ സന്ദർശനത്തിൽ ആരെങ്കിലും കൂടെ ഉണ്ടായിരുന്നതായി പറയുന്നില്ല. എന്നാൽ രണ്ടാമത്തെ യെരൂശലേം സന്ദർശന വേളയിൽ ബർന്നബാസും, തീതൊസും കൂടെ ഉണ്ടായിരുന്നു (Barnabas, Titus).