ഗലാത്യർ - അദ്ധ്യായം 4

ദൈവമുമ്പാകെ നീതീകരിക്കപ്പെടുവാൻ മോശെയുടെ ന്യായപ്രമാണ പാലനം ഫലവത്തല്ല എന്ന വാദം ഗലാത്യർ 4 ആം അദ്ധ്യായത്തിലും പൌലൊസ് തുടരുകയാണ്. നീതീകരണം വിശ്വാസത്താൽ മാത്രമേ ഉണ്ടാകുകയുള്ളൂ. ക്രിസ്തുവിന്റെ വരവോടെ, അവനിൽ വിശ്വസിക്കുന്ന എല്ലാവരും ദൈവത്തിന്റെ മക്കൾ ആയിത്തീർന്നിരിക്കുന്നു. ഇതെല്ലാം പൌലൊസ് വ്യക്തമായി പഠിപ്പിച്ചിട്ടും എന്തുകൊണ്ടാണ് ഗലാത്യയിലെ വിശ്വാസികൾ, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളെ ഉപേക്ഷിച്ചു, യഹൂദ പരിച്ഛേദനാവാദികളോട് ഒപ്പം ചേർന്നത്? അടിമത്തത്തിൽ ജനിക്കുക, ക്രിസ്തുവിലുള്ള വിശ്വാസത്താൽ വാഗ്ദത്തിന്റെ അവകാശികൾ ആയി ജനിക്കുക, എന്നിവയുടെ വ്യത്യാസം എന്താണ്? ഇതെല്ലാം ആണ് ഗലാത്യർ 4 ആം അദ്ധ്യായത്തിലെ വിഷയങ്ങൾ.

 

ഗലാത്യർ മൂന്നാം അദ്ധ്യായത്തിന്റെ അവസാന വാചകം ഇങ്ങനെ ആയിരുന്നു, “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.” (ഗലാത്യർ 3:29). 4 ആം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അവകാശികൾ എന്ന ആശയത്തെ ന്യായപ്രമാണവുമായുള്ള ബന്ധം വിശദീകരിക്കുവാൻ പൌലൊസ് ഉപയോഗിക്കുന്നു.

ഗലാത്യർ - അദ്ധ്യായം -3

“ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ” എന്ന വളരെ പരുഷമായ അഭിസംബോധനത്തോടെ ആണ് ഗലാത്യർ 3 ആം അദ്ധ്യായം ആരംഭിക്കുന്നത്. ദൈവ മുമ്പാകെ നീതീകരിക്കപ്പെടുവാൻ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന് ഉപരിയായി മോശെയുടെ ന്യായപ്രമാണത്തിന്റെ അനുസരണം കൂടി വേണം എന്ന യഹൂദ പരിച്ഛേദനക്കാരുടെ ഉപദേശം ഗലാത്യയിലെ വിശ്വാസികൾ സ്വീകരിച്ചു. ഗലാത്യ പ്രദേശത്തെ എല്ലാ സഭകളും, എല്ലാ വിശ്വാസികളും ഇത് സ്വീകരിച്ചു പരിച്ഛേദന ഏറ്റുവോ, അതോ ചിലർ മാത്രം ഇതിനെ സ്വീകരിച്ചുവോ എന്നതിൽ നമുക്ക് തീർച്ചയില്ല. യഹൂദന്മാരുടെ വിരുദ്ധ ഉപദേശം ഗലാത്യയിൽ സ്വീകരിക്കപ്പെട്ടു എന്നത് തീർച്ചയാണ്. അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് പൌലൊസ് ഒരു ലേഖനം എഴുതുന്നതു.

ഗലാത്യർ - അദ്ധ്യായം 2

ഗലാത്യർ രണ്ടാം അദ്ധ്യായത്തിൽ അപ്പൊസ്തലനായ പൌലൊസിന്റെ ജീവിതത്തിലെ രണ്ടു സംഭവങ്ങൾ ആണ് അദ്ദേഹം വിവരിക്കുന്നത്. ഒന്ന് യെരൂശലേം ആലോചനയോഗത്തിൽ (Jerusalem council) പങ്കെടുത്തതും, രണ്ടാമത്തേത്, പത്രോസിന്റെ അന്ത്യോക്യ സന്ദർശനവും ആണ്. ഈ വിവരണങ്ങളുടെ മദ്ധ്യേ കടന്നുവരുന്നതല്ലാതെ മറ്റ് ദൈവശാസ്ത്ര വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.   

യെരൂശലേം യാത്ര

 

ഗലാത്യർ രണ്ടാം അദ്ധ്യായം, ഒന്നാം അദ്ധ്യത്തിന്റെ തുടർച്ചയാണ്. ഒന്നാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് അപ്പൊസ്തലനായ പൌലൊസ് വിവരിച്ചുകൊണ്ടിരുന്ന സാക്ഷ്യം, 2 ആം അദ്ധ്യായത്തിലും തുടരുകയാണ്. ഗലാത്യർ 1:18 ൽ പറഞ്ഞ യെരൂശലേം സന്ദർശനത്തിന് 14 വർഷങ്ങൾക്ക് ശേഷം, പൌലൊസ് വീണ്ടും യെരൂശലേമിലേക്ക് പോയി. അദ്ദേഹത്തിന്റെ ഒന്നാമത്തെ സന്ദർശന വേളയിൽ, പൌലൊസ് യെരൂശലേമിൽ ഉള്ളവർക്ക് മുഖപരിചയം ഇല്ലാത്തവനും, അധികം കേട്ടിട്ടില്ലാത്തവനും ആയ ഒരു വ്യക്തി ആയിരുന്നു. എന്നാൽ ഇപ്പോൾ അവർ പൌലൊസിനെക്കുറിച്ച് വളരെയധികം കേട്ടിരിക്കുന്നു. അദ്ദേഹം യഹൂദ ഇതര ജനസമൂഹങ്ങളിൽ പല സ്ഥലത്തും ക്രിസ്തുവിന്റെ സഭ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ശക്തനായ ഒരു അപ്പൊസ്തലൻ ആയിരിക്കുന്നു. അദ്ദേഹത്തിന്റെ ഒന്നാമത്തെ സന്ദർശനത്തിൽ ആരെങ്കിലും കൂടെ ഉണ്ടായിരുന്നതായി പറയുന്നില്ല. എന്നാൽ രണ്ടാമത്തെ യെരൂശലേം സന്ദർശന വേളയിൽ ബർന്നബാസും, തീതൊസും കൂടെ ഉണ്ടായിരുന്നു (Barnabas, Titus).

ഗലാത്യർ - അദ്ധ്യായം 1

പ്രധാന വിഷയം

ഗലാത്യർ 1, 2 അദ്ധ്യായങ്ങൾ പൌലൊസിന്റെ ജീവിത സാക്ഷ്യത്തിന്റെ രേഖയാണ്. മറ്റ് ലേഖനങ്ങളിൽ നിന്നും വ്യത്യസ്തമായി, ദീർഘമായൊരു മുഖവുര കൂടാതെയാണ് പൌലൊസ് ഗലാത്യർക്ക് ഉള്ള ലേഖനം ആരംഭിക്കുന്നത്. അദ്ദേഹം അവരോട് പ്രസംഗിച്ചതും അവർ വിശ്വസിച്ചതുമായ യേശുക്രിസ്തുവിന്റെ സുവിശേഷം അവർ ഉപേക്ഷിച്ച് യഹൂദ ന്യായപ്രമാണത്തിലേക്ക് ചായ്ന്നു എന്നു അദ്ദേഹം അറിഞ്ഞു. യേശുക്രിസ്തു സകല മനുഷ്യരുടെയും പാപത്തിന് സമ്പൂർണ്ണ പരിഹാരമായി ക്രൂശിൽ മരിച്ചു എന്നതാണ് സത്യ സുവിശേഷം. എന്നാൽ ഗലാത്യയിൽ എത്തിയ ചില യഹൂദ ക്രിസ്ത്യാനികൾ, ജാതീയരിൽ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നവർ മോശെയുടെ ന്യായപ്രമാണം അനുസരിക്കേണം എന്നു ഉപദേശിച്ചു. അവർ പൌലൊസിന്റെ അപ്പൊസ്തലികത്വത്തെ നിരാകരിക്കുകയും ചെയ്തു. എന്നാൽ, യേശുക്രിസ്തുവിന്റെ നേരിട്ടുള്ള പ്രത്യക്ഷതയാൽ ആണ് പൌലൊസ് അപ്പൊസ്തലൻ ആയി നിയമിക്കപ്പെട്ടത് എന്നു അദ്ദേഹം വാദിച്ചു. ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയർപ്പിച്ച അതേ ദൈവമാണ് അദ്ദേഹത്തെ അപ്പൊസ്തലൻ ആയി നിയോഗിച്ചതും. അദ്ദേഹം മനുഷ്യരാൽ നിയോഗിക്കപ്പെട്ട ഒരു അപ്പൊസ്തലൻ അല്ല. സ്വയം അപ്പൊസ്തലൻ എന്ന പേര് സ്വീകരിച്ചതുമല്ല. അദ്ദേഹത്തിന്റെ ഈ അവകാശവാദം ആധികാരികം ആണ്. സുവിശേഷ സത്യങ്ങൾ അദ്ദേഹം ക്രിസ്തുവിൽ നിന്നും വെളിപ്പാടിനാൽ പ്രാപിച്ചതാണ്, അത് മറ്റ് അപ്പൊസ്തലന്മാരിൽ നിന്നും ഗ്രഹിച്ചത് അല്ല. അദ്ദേഹം പ്രസംഗിക്കുന്ന ക്രിസ്തുവിന്റെ സുവിശേഷം ചുരുക്കമായി അദ്ദേഹം പ്രസ്താവിക്കുന്നു. ദൈവ ഹിതപ്രകാരം, ഈ ദുഷ്ടലോകത്തിൽനിന്നു മനുഷ്യരെ വിടുവിക്കുവാനായി ഒരു പാപ പരിഹാര യാഗമായി തീരുവാൻ യേശുക്രിസ്തു തന്നെത്താൻ ക്രൂശുമരണത്തിന് ഏൽപ്പിച്ചു കൊടുത്തു. ഈ അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തിന് തെളിവായി അദ്ദേഹത്തിന്റെ സാക്ഷ്യം വിവരിക്കുന്നു. ഇതെല്ലാമാണ് ഗലാത്യർ 1 ആം അദ്ധ്യായത്തിലെ പ്രധാന വിഷയങ്ങൾ.

ഗലാത്യർ - എഴുത്തുകാരനും പശ്ചാത്തലവും

പുതിയനിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അപ്പൊസ്തലനായ പൌലൊസിന്റെ നാലാമത്തെ ലേഖനം ആണ് ഗലാത്യർക്ക് എഴുതിയ ലേഖനം. ഇത് പുതിയനിയമത്തിലെ ഒൻപതാമത്തെ പുസ്തകവും, വേദപുസ്തകത്തിലെ 48 ആമത്തെ പുസ്തകവും ആണ്.   

 

തീവ്ര വൈകാരികത നിറഞ്ഞുനിൽക്കുന്ന, ഹൃദയ സ്പർശിയും, എന്നാൽ കഠിന ഭാഷയിലും, അപ്പൊസ്തലനായ പൌലൊസ് എഴുതിയ ഒരു കത്ത് ആണ് “ഗലാത്യർക്ക് എഴുതിയ ലേഖനം”. റോമൻ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യ ആയിരുന്ന ഗലാത്യ (Galatia) യിലുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ആണ് പൌലൊസ് ഈ എഴുത്ത് എഴുതിയത്. ഇത് ഏകദേശം എ. ഡി. 48-49 കാലയളവിൽ എഴുതപ്പെട്ടു. ക്രൈസ്തവ വിശ്വാസികളും മോശെയുടെ ന്യായപ്രമാണം അനുസരിച്ചു ജീവിക്കേണം എന്ന വിരുദ്ധ ഉപദേശത്തെ ഘണ്ഡിക്കുവാനാണ് അദ്ദേഹം ഇത് എഴുതിയത്. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രമുള്ള രക്ഷ എന്നതിനെ പൌലൊസ് ശക്തമായി പ്രതിരോധിക്കുന്നു. രക്ഷയ്ക്ക് ന്യായപ്രമാണം പ്രകാരമുള്ള പ്രവർത്തികൾ ആവശ്യമില്ല. ഈ വാദങ്ങൾ ദൈവ കൃപ, വിശ്വാസത്താൽ മാത്രമുള്ള രക്ഷ, ന്യായപ്രമാണത്തിൽ നിന്നുള്ള ക്രിസ്തീയ വിശ്വാസികളുടെ സ്വാതന്ത്ര്യം എന്നിവയെ ഉറപ്പിക്കുന്നു.