ജയത്തിന്‍റെ ഘോഷം

ഭീരുവല്ലാത്ത ഒരു പട്ടാളക്കാരനെ ഇനിയും നിങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കേണം: താങ്കള്‍ക്ക് യുദ്ധസമയ കാലമാണോ യുദ്ധമില്ലാത്ത സമാധാന കാലമാണോ കൂടുതല്‍  ഇഷ്ടം?
ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്, എനിക്ക് കിട്ടിയ മറുപടി ഞാന്‍ പറയട്ടെ.
തന്റെ ജോലിയെ ഇഷ്ടപ്പെടുന്ന, ഭീരുക്കള്‍ അല്ലാത്ത എല്ലാ പട്ടാളക്കാരനും പറയും: അവര്‍ക്ക് യുദ്ധത്തിന്‍റെ കാലമാണ് കൂടുതല്‍ ഇഷ്ടം.
യുദ്ധത്തില്‍ പോയി മുറിവേല്‍ക്കുവാണോ, യുദ്ധത്തില്‍ കൊല്ലപ്പെടുവാണോ അവര്‍ക്ക് ആഗ്രഹമുള്ളതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്.
യുദ്ധകാലം എന്തെങ്കിലും ഒക്കെ ചെയ്യുവാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുടെ കാലമാണ്; യുദ്ധമില്ലാത്ത സമാധാന കാലം നിഷ്ക്രിയര്‍ ആയിരുന്നു മുഷിയുന്ന, ബോറടിക്കുന്ന കാലം ആണ്.
യഥാര്‍ത്ഥ പട്ടാളക്കാരന്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവാന്‍ ആഗ്രഹിക്കുന്നു, അവന് പ്രവര്‍ത്തനരഹിതമായ കാലത്തെ ഇഷ്ടമല്ല.
പടയാളികള്‍ യുദ്ധം ആഗ്രഹിക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്, അവര്‍ യുദ്ധത്തെ ഇഷ്ടപ്പെടുന്നു.

യഥാര്‍ത്ഥ വിശ്വാസികള്‍ ഇതുപോലെ തന്നെ യുദ്ധത്തെ ഇഷ്ടപ്പെടുന്നവര്‍ ആണ്.
കാരണം അവര്‍ യുദ്ധത്തില്‍ ആണ്, യുദ്ധം പോരാടി ജയിച്ചേ മതിയാകൂ.
എന്നാല്‍ നമ്മളുടെ യുദ്ധം ലോകത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ നിന്നും വിഭിന്നം ആണ്.
ശത്രു സാമ്രാജ്യത്തെ കീഴടക്കുക എന്നതാണ് നമ്മളുടെ ലക്ഷ്യം എങ്കിലും അത് ഒരു ഭൌതീക രാജ്യത്തെക്കുറിച്ച് അല്ല.
അതുകൊണ്ട് തന്നെ നമ്മളുടെ ആയുധങ്ങളും ഭൌതീകം അല്ല.

ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല

നമ്മളുടെ വീഡിയോകളില്‍ സാധാരണ നമ്മള്‍ ഓരോ വിഷയങ്ങള്‍ വിശദമായി പഠിക്കുക ആണ് ചെയ്യുന്നത്.
എന്നാല്‍ ഇന്നു നമുക്ക് ദൈവവചനത്തില്‍ നിന്നും ഒരു വാക്യം വിശദമായി പഠിക്കാം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മത്തായി 5 മുതല്‍ 7 വരയുള്ള അദ്ധ്യായങ്ങള്‍ ദൈവരാജ്യത്തിന്‍റെ പ്രമാണങ്ങള്‍ വിശദീകരിക്കുന്ന വേദഭാഗം ആണ്.
മത്തായി എഴുതിയ സുവിശേഷം 7-)0 അദ്ധ്യായത്തില്‍, യേശുവില്‍ വിശ്വസ്തതയോടെ ജീവിക്കുന്ന വിശ്വാസികളും അവിശ്വസ്തതയോടെ പ്രകടനപരമായി മാത്രം ജീവിക്കുന്നവരും തമ്മില്‍, അന്ത്യന്യായവിധി ദിവസത്തില്‍ ഉണ്ടാകുവാന്‍ പോകുന്ന വേര്‍തിരിവിനെക്കുറിച്ച് പറയുന്നുണ്ട്.

മത്തായി 7: 22, 23  (ലൂക്കോസ് 13: 23 - 30)
22  കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.
23  അന്നു ഞാന്‍ അവരോടു: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തുപറയും.