യെരൂശലേമിന്‍റെ പതനം

ദൈവം സ്വന്തജനമായി തിരഞ്ഞെടുത്ത തിരഞ്ഞെടുത്ത പ്രത്യേക ജനമാണ് യിസ്രായേല്‍ എങ്കിലും, അവരുടെ ചരിത്രം എക്കാലവും സമാധാനത്തിന്റേത് ആയിരുന്നില്ല. ഇതൊരു വൈരുധ്യമായി തോന്നിയേക്കാം. ദൈവം, ഒന്നുമില്ലായ്മയില്‍ നിന്നും, അബ്രഹാം എന്ന 100 വയസ്സുള്ള ഒരു വൃദ്ധനില്‍ നിന്നുമാണ് യിസ്രായേല്‍ ജനത്തെ ഉല്‍ഭവിപ്പിച്ചത്. എന്നാല്‍ അബ്രാഹാമിന്റെ എല്ലാ സന്തതികളും യിസ്രായേല്‍ ആയില്ല. അവന്റെ കൊച്ചുമകനായ യാക്കോബിന്റെ 12 മക്കളുടെ സന്തതി പരമ്പരകല്‍ ആണ് പിന്നീട് യിസ്രായേല്‍ ആയിത്തീര്‍ന്നത്. ദൈവം വാഗ്ദത്തം ചെയ്ത ദേശം കൈവശമാക്കി താമസിക്കുവാനുള്ള അബ്രാഹാമിന്റെ യാത്ര മെസപ്പൊട്ടേമിയ എന്ന സ്ഥലത്തുനിന്നുമാണ് ആരംഭിച്ചത്. അവന്‍ കനാന്‍ എന്ന വാഗ്ദത്ത ദേശത്തു എത്തി, അവിടെ താമസിച്ചു എങ്കിലും പിന്നീട്, അവന്റെ കൊച്ചുമകനായ യാക്കോബും സന്തതികളും 400 ല്‍ അധികം വര്‍ഷങ്ങള്‍ ഈജിപ്തില്‍ അടിമകളായി താമസിച്ചു. അവിടെ നിന്നും മോചനം പ്രാപിച്ച യിസ്രയേല്യര്‍, വീണ്ടും കനാന്‍ ദേശത്ത് വന്നു. അവര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്ന രാജ്യങ്ങളോട് യുദ്ധം ചെയ്തു ദേശം വീണ്ടും കൈവശമാക്കി. പിന്നീട് ഉള്ള അവരുടെ ചരിത്രം, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും, യുദ്ധങ്ങളുടെയും, പ്രവാസ ജീവിതത്തിന്‍റെയും, വിദേശ ആധിപത്യത്തിന്‍റെതും ആയിരുന്നു. 1948 ല്‍ ഇന്നത്തെ ആധുനിക യിസ്രായേല്‍ രാജ്യം നിലവില്‍ വന്നു എങ്കിലും, അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ല. 

യിസ്രയേലിന്‍റെ ചരിത്രത്തിലെ മറക്കാനാവാത്ത സംഭവം, യെരൂശലേം പട്ടണത്തിന്റെയും, രണ്ടാമത്തെ ദൈവാലയത്തിന്‍റെയും തകര്‍ച്ച ആണ്. ഇത് AD 70 ല്‍ ആണ് സംഭവിക്കുന്നത്. അന്ന് യഹൂദ ദേശം ഭരിച്ചിരുന്ന റോമന്‍ സാമ്രാജ്യത്വത്തിനെതിരെ AD 66 ല്‍ ആരംഭിച്ച് AD 73 വരെ നീണ്ടുനിന്ന കലാപമാണ് യെരൂശലേം പട്ടണത്തിന്റെ പതനത്തിന് കാരണം.

ദൈവരാജ്യത്തിന്‍റെ സ്വഭാവ വിശേഷതകള്‍

യേശുക്രിസ്തു നമുക്ക് പരിചയപ്പെടുത്തി തന്ന ദൈവരാജ്യത്തിന്‍റെ സവിശേഷതകള്‍ എന്താല്ലാം ആണ് എന്നാണ് നമ്മള്‍ ഇന്ന് ചിന്തിക്കുന്നത്.

ദൈവരാജ്യം ഈ ലോകത്തില്‍ നിന്നുള്ളതല്ല എന്നതാണ് ദൈവരാജ്യത്തിന്‍റെ അടിസ്ഥാന സ്വഭാവം. ഈ സത്യം യേശു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അവന്‍ പീലാത്തൊസിന്‍റെ മുന്നില്‍, ഒരു രാജ്യ ദ്രോഹിയെപ്പോലെ കുറ്റവിചാരണ ചെയ്യപ്പെടുമ്പോള്‍, പീലാത്തൊസ് അവനോടു,നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.” (യോഹന്നാന്‍ 18:33). യേശു ഇങ്ങനെ മറുപടി പറഞ്ഞു:   

 

യോഹന്നാന്‍ 18: 36, 37

36  എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

37  പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.