നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു

പഴയനിയമത്തിലെ യോസേഫ് ക്രിസ്തീയ വിശ്വാസികള്‍ക്ക് മുഖവുര ആവശ്യമുള്ള വ്യക്തിയല്ല. അദ്ദേഹം യിസ്രയേലിന്‍റെ പൂര്‍വ്വപിതാവായ യാക്കോബിന്റെ പ്രിയപ്പെട്ട മകന്‍ ആയിരുന്നു. വളരെ കഷ്ടങ്ങളിലൂടെ കടന്നുപോകുകയും, ദൈവം നല്കിയ ദര്‍ശനത്തില്‍ വിശ്വസിക്കുകയും, എക്കാലവും ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്ത്, ദൈവീക വാഗ്ദത്തം കൈവശമാക്കിയ ഒരു മനുഷ്യനാണ് അദ്ദേഹം.

യോസേഫിന്റെ ജീവിതം ഒന്നിലധികം ആത്മീയ മര്‍മ്മങ്ങള്‍ പകര്‍ന്നുതരുന്ന ഒരു ചരിത്ര പാഠപുസ്തകം ആണ്. അതിലൂടെ ദ്രുതഗതിയിലുള്ള ഒരു യാത്രയാണ് നമ്മള്‍ ഇവിടെ നടത്തുന്നത്. ആരംഭമായി നമുക്ക് ഒരു വാക്യം വായിയ്ക്കാം:     


ഉല്‍പ്പത്തി 50: 19, 20

19   യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?

20  നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.

ഈ വാചകങ്ങളില്‍ യോസേഫ് തന്റെ ജീവിത കഥയും തന്നെക്കുറിച്ചുള്ള ദൈവീക പദ്ധതിയും, അവന്റെ സഹോദരന്മാര്‍ അവനോടു ചെയ്ത ദുഷ്ടതയും ചുരുക്കി പറയുകയാണ്.

ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു

1 കൊരിന്ത്യര്‍ 1 ആം അദ്ധ്യായം 22, 23 വാക്യങ്ങള്‍ പൌലൊസിന്റെ വളരെ പ്രശസ്തമായ ഒരു പ്രസ്താവനയാണ്. ഈ വാക്യങ്ങളെ, അത് എഴുതിയ സാമൂഹിക, ചരിത്ര പശ്ചാത്തലത്തില്‍ മനസ്സിലാക്കുവാനാണ് നമ്മള്‍ ഇവിടെ ഉദ്ദേശിക്കുന്നത്. വാക്യം ഇങ്ങനെയാണ്:

 

1 കൊരിന്ത്യര്‍ 1: 22, 23

22 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;

 

ഈ വാക്യം എന്തു അര്‍ത്ഥത്തില്‍ ആണ് പൌലൊസ് എഴുതിയത് എന്നു മനസ്സിലാക്കേണം എങ്കില്‍, അദ്ദേഹം കൊരിന്ത്യ സഭയ്ക്ക് എഴുതിയ  ലേഖനത്തിന്റെ പശ്ചാത്തലം കൂടി നമ്മള്‍ അറിഞ്ഞിരിക്കേണം. എന്തുകൊണ്ടാണ് പൌലൊസ് യഹൂദന്മാരെയും യവനന്മാരെയും ഒരു വശത്തും ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന ക്രിസ്തീയ സഭയെ മറുവശത്തും നിറുത്തിയത്? എന്തുകൊണ്ടാണ് യഹൂദന്‍മാര്‍ക്കും ഗ്രീക്കുകാര്‍ക്കും ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ കഴിയാതിരുന്നത്? വിശ്വാസത്തിന് തടസ്സമായ അവരുടെ പ്രശനങ്ങളും പ്രതിവിധിയും എന്താണ്? ഇതാണ് പൌലൊസ് ഈ രണ്ടു വാക്യങ്ങളിലൂടെ പറയുന്നത്.