യേശുവിന്റെമേലുള്ള തൈലാഭിഷേകം


യേശുവിനെ പരിമളതൈലത്താല്‍ അഭിഷേകം ചെയ്യുന്നതിനെ കുറിച്ചാണ് ഈ ഹൃസ്വ സന്ദേശത്തില്‍ നമ്മള്‍ ചിന്തിക്കുന്നത്. യേശുവിനെ എത്ര പ്രാവശ്യം പരിമളതൈലത്താല്‍ അഭിഷേകം ചെയ്തു എന്നതാണു വിഷയം.
യേശുവിന്‍റെമേലുള്ള പരിമള തൈലാഭിഷേകത്തെ കുറീച് നാല് സുവിശേഷകരും വിവരിക്കുന്നുണ്ട്.
മത്തായി 26: 6-13 വരെ; മര്‍ക്കോസ് 14: 3-9 വരെ; ലൂക്കോസ് 7: 36-50 വരെ; യോഹന്നാന്‍ 12: 1-8, വരെയുള്ള വേദഭാഗങ്ങളില്‍ നമ്മള്‍ ഇതിനെകുറിച്ചുള്ള വിവരണം വായിക്കുന്നുണ്ട്.
എന്നാല്‍ ഇവയെല്ലാം ഒരു സംഭവത്തെ കുറിച്ചുള്ള വിവരണം അല്ല. ഇത്, മൂന്ന് വ്യത്യസ്തങ്ങളായ സ്ഥലത്തും അവസരങ്ങളിലും നടന്ന മൂന്ന് വ്യത്യസ്തങ്ങള്‍ ആയ സംഭവങ്ങള്‍ ആണ്.

വീണ്ടും ജനനം

പുതുതായി ജനിക്കുക’ അല്ലെങ്കില്‍ വീണ്ടും ജനിക്കുക എന്ന വേദപുസ്തക ഉപദേശം ആണ് നമ്മള്‍ ഈ സന്ദേശത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഈ വിഷയം പഠിക്കുവാന്‍ ഏറ്റവും സഹായകരമായ വേദഭാഗം യോഹന്നാന്‍റെ സുവിശേഷം 3 ആം അദ്ധ്യായം ആണ്. ഇവിടെ നിക്കോദേമൊസ് എന്ന് പേരുള്ള ഒരു മനുഷ്യന്‍ യേശുവിനെ കാണുവാന്‍ വരുന്ന വിവരണം രേഖപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് യേശുവും നിക്കോദേമൊസും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണം യോഹന്നാന്‍ 21 വാക്യങ്ങളില്‍ രേഖപ്പെടുത്തുക ആണ്.

ക്രിസ്തീയ സ്നാനം

ക്രിസ്തീയ സ്നാനത്തെക്കുറിച്ചുള്ള വസ്തുനിഷ്ടാപരമായ ഒരു പഠനം ആണ് ഈ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഈ പഠനം, മുമ്പ് ഉണ്ടായിരുന്നതോ, ഇപ്പോഴുള്ളതോ ഇനിയും രൂപപ്പെടുവാന്‍ ഉള്ളതോ ആയ ഏതെങ്കിലും സഭാവിഭാഗത്തിന്റെ പ്രത്യേകമായ പഠിപ്പിക്കലുകളുടെ ആവര്‍ത്തനം അല്ല.
ഇതില്‍ നിങ്ങള്‍ക്ക് യോജിപ്പുള്ളതും വിയോജിപ്പ്‌ ഉള്ളതും ആയ കാര്യങ്ങള്‍ കണ്ടേക്കാം.
നമ്മളുടെ യോജിപ്പിനും വിയോജിപ്പിനും സത്യത്തെ മാറ്റികളയുവാന്‍ കഴിയുക ഇല്ല.

ക്രിസ്തീയ സ്നാനത്തിന്റെ എല്ലാ വിശദാംശങ്ങളും ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നില്ല. അതിനു കൂടുതല്‍ സമയ ദൈര്‍ഘ്യം ആവശ്യമാണ്.
ഇവിടെ രക്ഷിക്കപ്പെട്ട, സ്നാനപ്പെടുവാന്‍ ആഗ്രഹിക്കുന്ന ഒരു വിശ്വാസിക്ക് സ്നാനത്തെ കുറിച്ച് അറിയേണ്ടതായ കാര്യങ്ങള്‍ വ്യക്തമായും ആഴത്തിലും, സഭാവിഭാഗങ്ങളുടെ കടിഞ്ഞാണ്‍ ഇല്ലാതെ വിശദീകരിക്കുന്നുണ്ട്. അത്രമാത്രമേ ഈ വീഡിയോകൊണ്ട് ലക്ഷ്യം വയ്ക്കുന്നുള്ളൂ.

ബർത്തിമായിയുടെ ഏറ്റുപറച്ചില്‍


യേശു ചെയ്ത അത്ഭുത പ്രവര്‍ത്തികളുടെ ഒരു വര്‍ണ്ണന നമുക്ക് മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ വായിയ്ക്കാം. അതില്‍ വളരെ സവിശേഷത ഉള്ള ഒരു അത്ഭുതമായിരുന്നു ബർത്തിമായി എന്ന കുരുടന്റെ സൌഖ്യം.
ഈ സംഭവം നമ്മള്‍ മര്‍ക്കോസ് 10 ആം അദ്ധ്യായത്തില്‍ വായിക്കുന്നു.

യേശുവും ശിഷ്യന്മാരും അവരോടൊപ്പം ഉണ്ടായിരുന്ന ജനകൂട്ടത്തോടൊപ്പം യെരീഹോവിൽ നിന്നു യെരൂശലേമിലേക്ക് യാത്ര പുറപ്പെടുക ആണ്.  അവര്‍ പോകുന്ന വഴിയുടെ ഒരു വശത്ത് ഒരു കുരുടനായ മനുഷ്യന്‍ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നു. അവന്റെ പേര് ബർത്തിമായി എന്നായിരുന്നു.
യേശു ആ വഴി, അവന്റെ സമീപത്തുകൂടെ പോകുന്നു എന്നു അവന്‍ മനസ്സിലാക്കിയപ്പോള്‍, സൌഖ്യത്തിനായി അവന്‍ നിലവിളിച്ചു. യേശു അവന്റെ നിലവിളി കേട്ട് അവനെ സൌഖ്യമാക്കി. അവന്‍ കാഴ്ചാപ്രാപിച്ചു. ഇതാണ് അന്ന് നടന്ന സംഭവം.