ഒഴിഞ്ഞു കടന്നുവന്ന രക്ഷ

നമ്മള്‍ എങ്ങനെയാണ് രക്ഷിക്കപ്പെട്ടത്? ഉത്തരം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. നമ്മളുടെ രക്ഷയുടെ സാക്ഷ്യം പറയുമ്പോള്‍ എല്ലാവരും രക്ഷയില്‍ നമ്മളുടെ പങ്ക് എന്തായിരുന്നു എന്നാണ് പറയുന്നത്.

രക്ഷയില്‍ നമുക്ക് ഉള്ള പങ്ക് പ്രധാനമാണ് എങ്കിലും വളരെ ചെറുതാണ്. നമ്മള്‍ രക്ഷിക്കപ്പെട്ടത്, നമ്മളുടെ ഏതെങ്കിലും നല്ല പ്രവൃത്തികള്‍ കൊണ്ടോ, ശുദ്ധ മനസ്സുകൊണ്ടോ, മഹിമകൊണ്ടോ അല്ല. നമുക്ക് എന്തെങ്കിലും വ്യക്തിപരമായ കഴിവുകള്‍ ഉള്ളതുകൊണ്ടു, അത് പ്രയോജനപ്പെടുത്തിക്കളയാം എന്നു വിചാരിച്ചു ദൈവം നമ്മളെ രക്ഷിച്ചതുമല്ല.

പിതാവായ ദൈവം, ലോകാരാംഭത്തിന് മുമ്പേ, ക്രിസ്തുയേശുവില്‍ നമ്മളെ രക്ഷയ്ക്കായി തിരഞ്ഞെടുക്കുകയും മുന്‍ നിയമിക്കുകയും ചെയ്തതുകൊണ്ടു മാത്രമാണു നമ്മള്‍ രക്ഷിക്കപ്പെട്ടത്.

 

എഫെസ്യര്‍ 2: 8, 9

8    കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

   ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

ഈ പ്രക്രിയയില്‍ ദൈവം ചിലരെ ഒഴിഞ്ഞു കടന്നുപോയി നമ്മളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഇതിനെക്കുറിച്ച് മനസ്സിലാക്കുക എന്നതാണു ഈ സന്ദേശത്തിന്റെ ഉദ്ദേശ്യം.

യേശുക്രിസ്തുവീണ്ടും വരുമോ?

യേശുക്രിസ്തു വീണ്ടും വരുമോ? ഈ ചോദ്യത്തിന് രണ്ടു ഉത്തരമേ ഉള്ളൂ. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വീണ്ടും വരും എന്നു മഹാഭൂരിപക്ഷം ക്രൈസ്തവരും വിശ്വസിക്കുന്നു. യേശുക്രിസ്തുവിന്റെ വീണ്ടും വരവ് എന്നത് ക്രൈസ്തവര്‍ മെനഞ്ഞെടുത്ത ഒരു കെട്ടുകഥയാണ് എന്നു യഹൂദന്മാരും ക്രൈസ്തവ വിരോധികളും വാദിക്കുന്നു. മശിഹാ രണ്ടു പ്രാവശ്യം വരും എന്നത് പഴയനിയമത്തില്‍ ഇല്ലാത്ത ഒരു ഉപദേശമാണ് എന്നാണ് യഹൂദന്മാരുടെ നിലപാട്. യേശുവിനെ അവര്‍ മശിഹയായി അഥവാ ക്രിസ്തുവായി അംഗീകരിച്ചിട്ടില്ല. അതിനാല്‍ മശീഹ ഒരു പ്രാവശ്യമേ വരൂ, അത് ഇതുവരെയും സംഭവിച്ചിട്ടില്ല എന്നു യഹൂദന്മാര്‍ കരുതുന്നു. 

എന്നാല്‍ നൂറ്റാണ്ടുകളായുള്ള ക്രൈസ്തവ വിശ്വസം യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ് സംഭവിച്ചു കഴിഞ്ഞു എന്നും ഇനിയും സമീപ ഭാവിയില്‍ അവന്‍ വീണ്ടും വരും എന്നാണ്. യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെയാണ് അപ്പൊസ്തലനായ പൌലൊസ്, “ഭാഗ്യകരമായ പ്രത്യാശ” എന്നു വിളിക്കുന്നത്.


തീത്തൊസ് 2: 12 നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു ….

എന്തുകൊണ്ടാണ് ക്രൈസ്തവര്‍ യേശു വീണ്ടും വരും എന്നു വിശ്വസിക്കുന്നതും പ്രത്യാശിക്കുന്നതും?

ഇതിനൊരു ഉത്തരം നല്‍കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ് ബൌദ്ധീകമായ വാദങ്ങളിലൂടെ തെളിയിക്കുവാന്‍ സാധ്യമല്ല. അത് ദൈവവചനത്തിലൂടെ മാത്രമേ മനസ്സിലാക്കുവാന്‍ കഴിയൂ. അതുപോലെ തന്നെ അവന്റെ രണ്ടാമത്തെ വരവും ദൈവവചനത്തിലൂടെ മാത്രമേ ഗ്രഹിക്കുവാന്‍ കഴിയൂ. അതിനായി  മുഖ്യമായും നാല് കാര്യങ്ങളാണ് ഇവിടെ പഠനവിഷയമാക്കുന്നത്. അത് ഇതെല്ലാം ആണ്:

വീട് പണിത മനുഷ്യരുടെ ഉപമ

യേശുക്രിസ്തുവിന്റെ ഉപമകളില്‍ പ്രശസ്തമായ ഒരു ഉപമായാണ് വീടുപണിത രണ്ട് മനുഷ്യരുടെ കഥ. ഇതില്‍ ഒരുവന്‍ പാറമേല്‍ വീട് പണിത ബുദ്ധിയുള്ള മനുഷ്യന്‍ ആയിരുന്നു. രണ്ടാമന്‍ മണലിന്‍മേല്‍ ആണ് വീട് പണിതത്. ഈ ഉപമ മത്തായി 7: 24-27 വരെയുള്ള വാക്യങ്ങളിലും ലൂക്കോസ് 6: 47-49 വരെയുള്ള വാക്യങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. ഇത് രണ്ടും വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ പറഞ്ഞതാണ്. ഉപമയുടെ വിവരണത്തിലെ വാക്കുകളില്‍ നേരിയ വ്യത്യാസം ഉണ്ട്.

മത്തായി 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളെ യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണം എന്നാണ് വിളിക്കുന്നത്. ലൂക്കോസിന്റെ 6: 20-49 വരെയുള്ള വാക്യങ്ങളെ സമതലത്തിലെ പ്രഭാഷണം എന്നാണ് വിളിക്കുന്നത്. ഇതില്‍ ദൈര്‍ഘ്യമേറിയ പ്രഭാഷണം മത്തായി രേഖപ്പെടുത്തിയിരിക്കുന്ന ഗിരി പ്രഭാഷണം ആണ്. രണ്ടു പ്രഭാഷണങ്ങളും അവസാനിക്കുന്നത് വീട് പണിത രണ്ടു മനുഷ്യരുടെ ഉപമ പറഞ്ഞുകൊണ്ടാണ്. മത്തായിയും ലൂക്കൊസും രേഖപ്പെടുത്തിയിരിക്കുന്ന ഉപമകളെ ഒരുമിച്ച് കൂട്ടി വായിച്ചാലേ ശരിയായ ഒരു ചിത്രം നമുക്ക് ലഭിക്കുകയുള്ളൂ. അതിനാല്‍ മത്തായിയുടെ വിവരണവും ലൂക്കോസിന്റെ വിവരണവും നമ്മള്‍ ഇടകലര്‍ത്തി വായിക്കുകയാണ്.  

മത്തായിയില്‍ യേശു ഉപമ ആരംഭിക്കുന്നത്, “ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.” എന്നു പറഞ്ഞുകൊണ്ടാണ്. അതായത് ഒരുവനെ ബുദ്ധിയുള്ളവന്‍ എന്ന് വിളിച്ചുകൊണ്ടാണ് ഉപമ ആരംഭിക്കുന്നത്. രണ്ടാമന്‍ ബുദ്ധിയില്ലാത്തവന്‍ ആയിരുന്നു എന്ന് യേശു പറഞ്ഞില്ല. ലൂക്കോസ് ആരെയും ബുദ്ധിമാന്‍ എന്നോ ബുദ്ധിഹീനന്‍ എന്നോ വിളിക്കുന്നില്ല. എങ്കിലും യേശു ഒരുവനെക്കുറിച്ച് ബുദ്ധിയുള്ളവന്‍ എന്ന് പറഞ്ഞിരിക്കകൊണ്ടും പിന്നീട് രണ്ടാമന്റെ വീടിന് സംഭവിച്ച ക്ഷതം കൊണ്ടും രണ്ടാമനെ ബുദ്ധിയില്ലാത്തവന്‍ എന്ന് നമുക്ക് വിളിക്കാം. ഇത് അവരെ തിരിച്ചറിയുവാന്‍ നമ്മളെ സഹായിക്കും.

ത്രിത്വം – ഒരു വിശദീകരണം

ത്രിത്വം എന്നത് ഒരു ആത്മീയ മര്‍മ്മമാണ് (Trinity). അത് ദൈവീകത്വത്തെ വിശേഷിപ്പിക്കുന്ന ഒരു പദമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ് എന്നും, ദൈവം ഏകനാണ് എന്നും തിരുവെഴുത്ത് പറയുന്നു. ഈ ദൈവീക അസ്തിത്വത്തെയാണ് നമ്മള്‍ ത്രിത്വം എന്നും ത്രീയേക ദൈവം എന്നും വിശേഷിപ്പിക്കുന്നത്.

ത്രിത്വം എന്ന വാക്കോ, ദൈവീക ത്രിത്വത്തെ നേരിട്ട് വിശദീകരിക്കുന്ന ഒരു അദ്ധ്യായമോ വേദപുസ്തകത്തില്‍ ഇല്ല. ത്രിത്വ ഉപദേശം കാലാകാലങ്ങളായി രൂപപ്പെട്ടുവന്ന ദൈവീക സത്യത്തിന്‍റെ പ്രഖ്യാപനം ആണ്. ദൈവ വചനത്തിലൂടെ ദൈവത്തിന്റെ ആളത്വത്തെ മനസ്സിലാക്കിയ സഭാ പിതാക്കന്മാര്‍ അത് വിശദീകരിക്കുവാന്‍ രൂപപ്പെടുത്തിയ വാക്കാണ് ത്രിത്വം. ത്രിത്വ ഉപദേശത്തിന്റെ മാര്‍മ്മികമായ ആശയം വേദപുസ്തകത്തില്‍, പഴയനിയമത്തിലും പുതിയനിയമത്തിലും കാണാം.

ത്രിത്വ ഉപദേശത്തിന്റെ മര്‍മ്മം യേശുക്രിസ്തു ദൈവമാണ് എന്നതാണ്. ത്രിത്വ ഉപദേശത്തെ ഖണ്ഡിക്കുന്നവര്‍ യേശുവിന്റെ ദൈവീകത്വത്തെയാണ് തള്ളിക്കളയുന്നത്. അതിനാല്‍, ത്രിത്വ ഉപദേശത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കേണ്ടത് യേശു ദൈവമാണ് എന്നു പഠിച്ചു കൊണ്ടായിരിക്കേണം.

കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭ

 നിഖ്യാ വിശ്വാസപ്രമാണം

നിഖ്യാ വിശ്വാസപ്രമാണത്തിലെ പ്രധാനപ്പെട്ട ഒരു ഏറ്റുപറച്ചില്‍ ആണ്, ക്രിസ്തീയ സഭ “കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭ” ആണ് എന്നത്. അന്നുമുതല്‍ ഇതിനെ സത്യ സഭയുടെ നാല് അടയാളങ്ങള്‍ ആയി കരുതിപ്പോരുന്നു.

അടിസ്ഥാന ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു പ്രഖ്യാപന രേഖയാണ് നിഖ്യാ വിശ്വാസപ്രമാണം. ഇത് ഗ്രീക്കില്‍ ആണ് ആദ്യമായി എഴുതപ്പെട്ടത്. ഇത് ഒരു പ്രത്യേക സഭാവിഭാഗത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ അല്ല. ഇതിന്റെ രൂപീകരണ കാലത്ത് ക്രിസ്തീയ സഭ പല വിഭാഗങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ ഏക ക്രിസ്തീയ സഭയുടെ അടിസ്ഥാന പ്രമാണമായിട്ടാണ് ഇത് അന്നത്തെ സഭാപിതാക്കന്മാര്‍ രൂപീകരിച്ചത്.

ക്രിസ്തീയ സഭയുടെ ആദ്യകാലങ്ങളില്‍ കൊടിയ പീഡനങ്ങളിലൂടെ വിശ്വാസികള്‍ കടന്നുപോയി. ഇതിന് ഒരു അറുതി വന്നത്, പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റന്‍റൈന്‍, AD 312 ല്‍ ക്രിസ്തുമതം സ്വീകരിച്ചതോടെയാണ്. അതോടെ, ക്രിസ്ത്യാനികള്‍ക്ക് എതിരായ പീഡനങ്ങള്‍ അവസാനിക്കുകയും, ക്രിസ്തീയ വിശ്വാസം വിശാലമായ സാമ്രാജ്യത്തിലും അയല്‍ രാജ്യങ്ങളിലും വേഗത്തില്‍ പരക്കുകയും ചെയ്തു.

സകലജഡത്തിന്മേലും പകരപ്പെടുന്ന ആത്മാവ്

 വീണ്ടും ജനനവും പരിശുദ്ധാത്മ സ്നാനവും

വീണ്ടും ജനനവും പരിശുദ്ധാത്മ സ്നാനവും രണ്ടു വ്യത്യസ്തങ്ങളായ ആത്മീയ അനുഭവങ്ങള്‍ ആണ്. വീണ്ടും ജനനം പ്രാപിക്കുമ്പോള്‍ നമ്മള്‍ ആത്മ രക്ഷ പ്രാപിക്കുന്നു. വീണ്ടും ജനനം എന്നത് നമ്മളെ പുതിയ ഒരു സൃഷ്ടിയാക്കിമാറ്റുന്ന, ഒരു സമ്പൂര്‍ണ്ണ മാറ്റത്തിന്റെ ആത്മീയ പ്രക്രിയ ആണ്. പഴയ വ്യക്തിയില്‍ നിന്നും ആത്മീയമായി വിഭിന്നന്‍ ആയ ഒരു പുതിയ വ്യക്തി നമ്മളില്‍ തന്നെ സൃഷ്ടിക്കപ്പെടുകയാണ്. അതുകൊണ്ടാണ് അതിനെ വീണ്ടും ജനനം എന്നു വിളിക്കുന്നത്.

1 കൊരിന്ത്യര്‍ 12: 3 ല്‍ അപ്പൊസ്തലനായ പൌലൊസ് പറയുന്നതു ഇങ്ങനെയാണ്: “ ... പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” അതായത് യേശുവിനെ രക്ഷിതാവായി സ്വീകരിക്കുക എന്നത് പരിശുദ്ധാത്മാവിനാല്‍ സംഭവിക്കുന്ന ഒരു പ്രക്രിയ ആണ്. ഇതാണ് നമ്മളെ രക്ഷയിലേക്ക് എത്തിക്കുന്നത്. അതിനാല്‍ രക്ഷിക്കപ്പെടുന്ന എല്ലാവരിലും ഒരു അളവില്‍ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഉണ്ട്.

എന്നാല്‍, പരിശുദ്ധാത്മ സ്നാനം വ്യത്യസ്തമായ ഒരു അനുഭവം ആണ്. ഇത് യേശുക്രിസ്തുവില്‍ വിശ്വസിച്ച്, ദൈവ കൃപയാല്‍ രക്ഷപ്രാപിച്ചവരുടെ മേല്‍ പരിശുദ്ധാത്മാവ് ശക്തിയോടെ പകരപ്പെടുന്ന ആത്മീയ അനുഭവം ആണ്. അത് പെന്തെക്കോസ്ത് ദിവസം, യെരൂശലേമിലെ ഒരു മാളിക മുറിയില്‍ ഒരുമിച്ച് കൂടിയിരുന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന 120 പേരുടെമേല്‍ വന്ന ആത്മാവിന്റെ പകര്‍ച്ചയാണ്. ഈ അനുഭവം പെന്തെക്കോസ്ത് ദിവസം കൊണ്ട് അവസാനിച്ചില്ല. അത് യേശുവില്‍ വിശ്വസിച്ച എല്ലാവരുടെമേലു വീണ്ടും ഉണ്ടായിട്ടുണ്ട്. ആത്മാവിന്റെ ഈ പകര്‍ച്ച, അതേ അളവിലും ശക്തിയിലും ഇന്നും വിശ്വസിക്കുന്നവരുടെമേല്‍ സംഭവിക്കുന്നു.

യഹൂദന്‍റെ മശീഹയും യേശുക്രിസ്തുവും

മശീഹ എന്ന വിശ്വസം ഉടലെടുത്തത് യഹൂദ മതത്തില്‍ ആണ്. അതിനാല്‍ തന്നെ യഹൂദമതം അനുശാസിക്കുന്ന ലക്ഷണങ്ങളും അടയാളങ്ങളും മശീഹയ്ക്കു ഉണ്ട്. ഒരുവന്‍ മശീഹയാണോ എന്നു തീരുമാനിക്കപ്പെടേണ്ടത്, അവന്‍ എത്രത്തോളം മശീഹയെക്കുറിച്ചുള്ള യഹൂദ സങ്കല്‍പ്പത്തോട് ചേര്‍ന്ന് നില്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.   

മശീഹ എന്നതിന്റെ എബ്രായ വാക്ക് മഷിയാക് എന്നാണ് (Mashiach). ഇതിന്റെ ഗ്രീക്ക് പരിഭാഷ ക്രിസ്റ്റോസ് എന്നും, ഇംഗ്ലീഷില്‍ ക്രൈസ്റ്റ് എന്നും, മലയാളത്തില്‍ മശീഹ എന്നും ക്രിസ്തു എന്നുമാണ് (KhristósΧριστός; Christ). ഈ വാക്കിന്റെ അര്‍ത്ഥം “അഭിഷിക്തന്‍” എന്നാണ്. യഹൂദന്മാര്‍ മശീഹയെ, അഭിഷിക്തനായ രാജാവ്” എന്ന അര്‍ത്ഥത്തില്‍, “മെലേക് മഷിയാക്” എന്നും വിളിക്കാറുണ്ട് (Melech Mashiach). അദ്ദേഹത്തിന്റെ ഭരണ കാലത്തെയാണ് മശീഹ യുഗം എന്നു വിളിക്കുന്നത് (Messianic Age). മശീഹയുടെ വാഴ്ചയുടെ കാലത്ത് ഭൂമിയില്‍ സമ്പൂര്‍ണ്ണ സമാധാനവും സമൃദ്ധിയും ഉണ്ടാകും

ക്രിസ്തീയ വിശ്വാസികള്‍ യേശുവിനെ മശീഹയായി കാണുന്നു എങ്കിലും യഹൂദ വേദപണ്ഡിതന്മാര്‍ ഒരിയ്ക്കലും അതിനോടു യോജിക്കുന്നില്ല. യേശുവിന്റെ ജനനം, ജീവിതം, ശുശ്രൂഷകള്‍, പഠിപ്പിക്കലുകള്‍, മരണം എന്നിവയൊന്നും യഹൂദ വിശ്വാസവുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് അവരുടെ വാദം.

എന്നാല്‍ ക്രിസ്തീയ വിശ്വാസികള്‍ യേശുവിനെ മശീഹ ആയി കാണുന്നു. മശീഹയെക്കുറിച്ചുള്ള, പഴയനിയമത്തിലെ പ്രവചനങ്ങളും, മശീഹയുടെ ദൌത്യങ്ങളും എല്ലാം യേശുക്രിസ്തുവില്‍ നിവര്‍ത്തിയായി. യേശുക്രിസ്തുവിന്റെ ജനനവും, ജീവിതവും, മരണവും പഴയനിയമ പ്രവചകന്‍ മുന്നറിയിച്ചിട്ടുണ്ട്. യേശു ദാവീദിന്റെ വംശാവലിയില്‍ ജനിച്ച് യഹൂദ രാജാവായി പ്രഖ്യാപിക്കപ്പെട്ട മശീഹയാണ്.

മശീഹയുടെ ദൌത്യമായി പ്രവചിക്കപ്പെട്ട ചില കാര്യങ്ങള്‍ യേശുവിന്റെ ജീവിത കാലത്തില്‍ നിവര്‍ത്തിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവയെല്ലാം, യേശു വീണ്ടും വരുമ്പോള്‍ പൂര്‍ണ്ണമായും നിവര്‍ത്തിക്കപ്പെടും. അവന്‍ വീണ്ടും വരുമ്പോള്‍ മശീഹ യുഗം ആരംഭിക്കും. ഇതെല്ലാമാണ് ക്രിസ്ത്യാനികളുടെ വിശ്വസം.

ചുവന്ന പശുക്കിടാവിന്റെ യാഗം

പ്രസംഗവേദികളില്‍ അധികം കേള്‍ക്കാത്ത, എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, ചുവന്ന പശുക്കിടാവിന്റെ യാഗം. ഈ യാഗത്തിന്റെ നാനാ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല എങ്കിലും, അന്ത്യനാളുകള്‍ അടുത്തിരിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ്‌ സോഷ്യല്‍ മീഡിയകളില്‍ ചുവന്ന പശുക്കിടാവിനെ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ചുവന്ന പശുക്കിടാവിന്റെ യാഗം, യഹൂദ മത വിശ്വാസത്തിലെ അപൂര്‍വ്വമായി മാത്രം നടന്നിരുന്ന, എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു യാഗം ആണ്. അതിലുപരി, ഈ യാഗത്തിന് യേശുക്രിസ്തുവുമായും ബന്ധം ഉണ്ട്.

പത്തു കന്യകമാരുടെ ഉപമ

യെഹൂദ റബ്ബിമാര്‍ വായ്മൊഴിയാലാണ് അവരുടെ ശിഷ്യന്മാരെ ന്യായപ്രമാണങ്ങളും വ്യാഖ്യാനങ്ങളും പഠിപ്പിച്ചിരുന്നത്. അതിനായി അവര്‍ അക്കാലത്ത് പ്രചാരത്തിലിരുന്ന ചെറിയ കഥകള്‍ ഉപമകളായി ഉപയോഗിക്കുക പതിവായിരുന്നു. യേശുക്രിസ്തുവും ഇതുപോലെ ഉപമകളിലൂടെ ആശയ വിനിമയം നടത്തിയിട്ടുണ്ട്.

ഉപമകള്‍ എല്ലാം, അതതു സമൂഹത്തില്‍ പ്രചാരത്തിലിരിക്കുന്ന ചെറിയ കഥകള്‍ ആണ്. ഇവയ്ക്ക് എല്ലാം ഒരു സാന്‍മാര്‍ഗ്ഗിക പാഠം ഉണ്ടായിരിക്കും. ഇത് പറഞ്ഞുകൊണ്ടായിരിക്കും ഉപമകള്‍ അവസാനിക്കുന്നത്. ഈ പാഠമാണ് ഉപമയുടെ സന്ദേശം. ഉപമയെ മനസ്സിലാക്കുവാന്‍, കഥയിലെ ഓരോ അംശത്തെയും വിശദമായി പരിശോധിക്കാറില്ല, അതിന്റെ സ്വഭാവികതയോ, പ്രയോഗികതയോ നോക്കാറില്ല. അത് വഹിക്കുന്ന മുഖ്യ സന്ദേശം കേള്‍വിക്കാരില്‍ കൃത്യമായി എത്തിക്കുവാന്‍ കഴിയുന്നുവെങ്കില്‍ അതൊരു വിജയകരമായ ഉപമായാണ്. ഉപമകളുടെ അവസാനത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവം ആണ് അതിന്റെ സന്ദേശത്തെ വെളിവാക്കുന്നത്.

യോബേൽ സംവത്സരം

യോബേല്‍ എന്ന എബ്രായ വാക്കിന്റെ അര്‍ത്ഥം “ആട്ടുകൊറ്റന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയ കാഹളം” എന്നാണ്. (yowbel,  yo-bale; ram’s horn trumpet). സാധാരണ കേള്‍ക്കാറുള്ള കാഹള ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായി തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു കാഹള ശബ്ദത്തെ ആണ് ഈ പദം സൂചിപ്പിക്കുന്നത്. യോബേല്‍ സംവത്സരത്തിന്റെ ആഗമനത്തെ വിളിച്ചറിയിക്കുന്ന കാഹള ശബ്ദം ആണിത്.

ദൈവം യിസ്രായേലിന് നല്കിയ കല്പ്പന പ്രകാരം, എല്ലാ ഏഴാമത്തെ ദിവസവും ശബത്ത് ദിവസമാണ്. അന്ന് സാമാന്യ വേലകള്‍ യാതൊന്നും ചെയ്യുവാന്‍ പാടില്ല. ദേശത്തു വിതയും കൊയ്ത്തും പാടില്ല. അത് വിശ്രമത്തിന്റെ ദിവസം ആണ്.

എല്ലാ ഏഴാമത്തെ വര്‍ഷവും ശബത്ത് വര്‍ഷമാണ്. ആ വര്‍ഷം മുഴുവന്‍ ശബത്ത് ദിവസത്തെ പോലെ വിതയും കൊയ്ത്തും ഇല്ല. അത് ദേശത്തിന് വിശ്രമം ആണ്. 

ഏഴു ശബത്തു വര്‍ഷങ്ങള്‍ 49 വര്‍ഷങ്ങള്‍ ആണ്. അടുത്ത വര്‍ഷം 50 ആമത്തെ വര്‍ഷം ആണ്. ഈ വര്‍ഷമാണ് യോബേല്‍ സംവല്‍സരമായി ആഘോഷിക്കപ്പെടുക. ഏഴാമത്തെ വര്‍ഷത്തെ ശബത്ത് പോലെ യോബേല്‍ സംവല്‍സരത്തിലും വിതയും കൊയ്ത്തും ഇല്ല. യോബേല്‍ സംവല്‍സരം വിടുതലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും വീണ്ടെടുപ്പിന്റെയും, പുനസ്ഥാപനത്തിന്റെയും വര്‍ഷം കൂടിയാണ്.

സ്ത്രീകളും മൂടുപടവും

സംസ്കാരമോ ഉപദേശമോ?

സ്ത്രീകള്‍ മൂടുപടം ധരിക്കുന്നതിനെക്കുറിച്ച്, അപ്പൊസ്തലനായ പൌലൊസ് എഴുതുന്നതു 1 കൊരിന്ത്യര്‍ 11: 2 മുതല്‍ 16 വരെയുള്ള വാക്യങ്ങളില്‍ ആണ്. ഇതിന്റെ വ്യാഖ്യാനത്തില്‍ വേദപണ്ഡിതന്മാര്‍ വ്യത്യസ്തങ്ങള്‍ ആയ ചേരിയില്‍ നില്ക്കുന്നു. പൌലൊസ് പറയുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാദേശികമായി അന്നത്തെ കൊരിന്തിലേയും, അതേ സംസ്കാരം പങ്കുവെക്കുന്ന സമീപ പ്രദേശങ്ങളിലേയും സഭകള്‍ക്ക് മാത്രം ഉള്ളതായിരു എന്നു ഒരു കൂട്ടര്‍ വാദിക്കുന്നു. മറ്റൊരു കൂട്ടര്‍, പൌലൊസിന്റെ നിര്‍ദ്ദേശങ്ങള്‍ എക്കാലത്തെയും, എല്ലായിടത്തെയും ക്രൈസ്തവ സഭകള്‍ക്ക് ബാധകമായ ഉപദേശം ആയിരുന്നു എന്നു വിശ്വസിക്കുന്നു.

 

ഈ വിഷയത്തിന് രണ്ടു തലങ്ങള്‍ ഉണ്ട്. ഒന്നു പ്രദേശികമായ സംസ്കാരമാണ്. രണ്ടാമത് ആത്മീയ കാഴ്ചപ്പാട് ആണ്. പ്രദേശികമായ സംസ്കാരം ശിരോവസ്ത്രം ധരിക്കേണമോ എന്ന ചോദ്യവും ആത്മീയ കാഴ്ചപ്പാട്, സ്ത്രീ-പുരുഷ അധികാര ക്രമത്തിന്റെ പാലനവും അതിന്റെ ബാഹ്യമായ അടയാളവുമാണ്.  

നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു

പഴയനിയമത്തിലെ യോസേഫ് ക്രിസ്തീയ വിശ്വാസികള്‍ക്ക് മുഖവുര ആവശ്യമുള്ള വ്യക്തിയല്ല. അദ്ദേഹം യിസ്രയേലിന്‍റെ പൂര്‍വ്വപിതാവായ യാക്കോബിന്റെ പ്രിയപ്പെട്ട മകന്‍ ആയിരുന്നു. വളരെ കഷ്ടങ്ങളിലൂടെ കടന്നുപോകുകയും, ദൈവം നല്കിയ ദര്‍ശനത്തില്‍ വിശ്വസിക്കുകയും, എക്കാലവും ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്ത്, ദൈവീക വാഗ്ദത്തം കൈവശമാക്കിയ ഒരു മനുഷ്യനാണ് അദ്ദേഹം.

യോസേഫിന്റെ ജീവിതം ഒന്നിലധികം ആത്മീയ മര്‍മ്മങ്ങള്‍ പകര്‍ന്നുതരുന്ന ഒരു ചരിത്ര പാഠപുസ്തകം ആണ്. അതിലൂടെ ദ്രുതഗതിയിലുള്ള ഒരു യാത്രയാണ് നമ്മള്‍ ഇവിടെ നടത്തുന്നത്. ആരംഭമായി നമുക്ക് ഒരു വാക്യം വായിയ്ക്കാം:     


ഉല്‍പ്പത്തി 50: 19, 20

19   യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?

20  നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.

ഈ വാചകങ്ങളില്‍ യോസേഫ് തന്റെ ജീവിത കഥയും തന്നെക്കുറിച്ചുള്ള ദൈവീക പദ്ധതിയും, അവന്റെ സഹോദരന്മാര്‍ അവനോടു ചെയ്ത ദുഷ്ടതയും ചുരുക്കി പറയുകയാണ്.

ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു

1 കൊരിന്ത്യര്‍ 1 ആം അദ്ധ്യായം 22, 23 വാക്യങ്ങള്‍ പൌലൊസിന്റെ വളരെ പ്രശസ്തമായ ഒരു പ്രസ്താവനയാണ്. ഈ വാക്യങ്ങളെ, അത് എഴുതിയ സാമൂഹിക, ചരിത്ര പശ്ചാത്തലത്തില്‍ മനസ്സിലാക്കുവാനാണ് നമ്മള്‍ ഇവിടെ ഉദ്ദേശിക്കുന്നത്. വാക്യം ഇങ്ങനെയാണ്:

 

1 കൊരിന്ത്യര്‍ 1: 22, 23

22 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;

 

ഈ വാക്യം എന്തു അര്‍ത്ഥത്തില്‍ ആണ് പൌലൊസ് എഴുതിയത് എന്നു മനസ്സിലാക്കേണം എങ്കില്‍, അദ്ദേഹം കൊരിന്ത്യ സഭയ്ക്ക് എഴുതിയ  ലേഖനത്തിന്റെ പശ്ചാത്തലം കൂടി നമ്മള്‍ അറിഞ്ഞിരിക്കേണം. എന്തുകൊണ്ടാണ് പൌലൊസ് യഹൂദന്മാരെയും യവനന്മാരെയും ഒരു വശത്തും ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന ക്രിസ്തീയ സഭയെ മറുവശത്തും നിറുത്തിയത്? എന്തുകൊണ്ടാണ് യഹൂദന്‍മാര്‍ക്കും ഗ്രീക്കുകാര്‍ക്കും ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ കഴിയാതിരുന്നത്? വിശ്വാസത്തിന് തടസ്സമായ അവരുടെ പ്രശനങ്ങളും പ്രതിവിധിയും എന്താണ്? ഇതാണ് പൌലൊസ് ഈ രണ്ടു വാക്യങ്ങളിലൂടെ പറയുന്നത്.

ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്

യോഹന്നാന്റെ സുവിശേഷം 16 ആം അദ്ധ്യായം 33 ആം വാക്യം ആധാരമാക്കി, ചില ആത്മീയ മര്‍മ്മങ്ങള്‍ ഗ്രഹിക്കുവാനാണ് നമ്മള്‍ ഇവിടെ ആഗ്രഹിക്കുന്നത്. വാക്യം ഇങ്ങനെയാണ്:

 

യോഹന്നാന്‍ 16: 33 നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യേശുക്രിസ്തുവിന്‍റെ ഭൌതീക ശുശ്രൂഷ്യയുടെ അന്ത്യത്തില്‍, അവന്‍ ശിഷ്യന്മാരൊട് പറഞ്ഞ, യാത്രാമൊഴിയുടെ അവസാന വാചകമാണ് ഇത്. അവന്‍ ശിഷ്യന്‍മാരുമൊത്ത് പെസഹ ആചരിച്ചതിന് ശേഷമാണ് സുദീര്‍ഘമായ യാത്രാമൊഴി പറഞ്ഞത്. അന്ത്യ യാത്രാമൊഴി വിശദമായി, യോഹന്നാന്‍ 13: 31 മുതല്‍ 16: 33 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നു നമ്മള്‍ മഹാപുരോഹിത പ്രാര്‍ത്ഥനയാണ് വായിക്കുന്നത്.

ഇതിന്റെ പശ്ചാത്തലം ഇതാണ്: പെസഹ അത്താഴ വേളയില്‍, യേശുക്രിസ്തു, വീഞ്ഞില്‍ മുക്കിയ അപ്പത്തിന്റെ ഒരു കഷണം, അവന്റെ ശിഷ്യന്‍ ആയിരുന്ന യൂദാ ഈസ്കര്യോത്താവിന് നല്കി. അവന്‍ അത് സ്വീകരിച്ചതിന് ശേഷം, യേശുവിനെ ഒറ്റിക്കൊടുക്കുവാനായി, മുഖ്യ പുരോഹിതന്മാരെ കാണുവാന്‍ പോയി. യൂദാ പോയിക്കഴിഞ്ഞപ്പോള്‍ യേശു അന്ത്യ യാത്രാമൊഴി പറഞ്ഞു തുടങ്ങി:

 

യോഹന്നാന്‍ 13: 31 അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു.

അന്ത്യയാത്രാമൊഴി പറയുക എന്നത് യിസ്രയേല്യ പിതാക്കന്മാരുടെ ഒരു കീഴ് വഴക്കം ആയിരുന്നു. മോശെയും, യാക്കോബും, യോശുവയും പറഞ്ഞ യാത്രാമൊഴികള്‍ അതിനു ഉദാഹരണം ആണ്. (ആവര്‍ത്തനപുസ്തകം 31-33, ഉല്‍പ്പത്തി 49, യോശുവ 23, 24). ഇവ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ കൂടിയായിരുന്നു. യേശുവിന്‍റെ യാത്രാമൊഴി, അപ്പോള്‍ ശിഷ്യന്മാര്‍ അഭിമുഖീകരിച്ച സാഹചര്യത്തെക്കുറിച്ചുള്ളതാണ്. അതില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനവും ഉണ്ട്. അത് അപ്പോള്‍ അവന്റെ ചുറ്റും കൂടിനിന്ന ശിഷ്യന്മാര്‍ക്കും, ഭാവിയില്‍ അവന്റെ ശിഷ്യന്മാര്‍ ആകുവാന്‍ പോകുന്നവര്‍ക്കും ഉള്ള സന്ദേശം ആയിരുന്നു. അതിനാല്‍ ഇതിലെ ഓരോ വാക്കുകളും നമുക്കുള്ള സന്ദേശം കൂടിയാണ്. 

യേശുക്രിസ്തുവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥന

യോഹന്നാന്‍ എഴുതിയ സുവിശേഷം 17 ആം അദ്ധ്യായത്തില്‍ യേശുക്രിസ്തുവിന്റെ ഒരു ദൈര്‍ഘ്യമേറിയ പ്രാര്‍ത്ഥന രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ രഹസ്യ പ്രാര്‍ത്ഥനയുടെ വിവരണം ആര്‍ക്കും ലഭ്യമല്ല. എന്നാല്‍ ഇത് യേശു ഉറക്കെ പ്രാര്‍ത്ഥിച്ചതാണ്. അവന്റെ ശിഷ്യന്‍മാര്‍ അത് കേട്ടു, യോഹന്നാന്‍ അത് നമുക്കായി രേഖപ്പെടുത്തി. ഇതിനെ മഹാപുരോഹിത പ്രാര്‍ത്ഥന എന്നു നമ്മള്‍ വിളിക്കുന്നു.  

 

ശിഷ്യന്‍മാരുമൊത്ത് യേശുക്രിസ്തു അവസാനമായി പെസഹ ആചരിച്ചതിന് ശേഷവും,  യഹൂദ പുരോഹിതന്മാരുടെയും റോമാക്കാരുടെയും പടയാളികളാല്‍ പിടിക്കപ്പെടുന്നതിനും ഇടയില്‍ ആണ് യേശു ഈ പ്രാര്‍ത്ഥന പറഞ്ഞത്. കുറ്റവിചാരണയും, പീഡനങ്ങളും, ക്രൂശീകരണവും ഉയിര്‍പ്പും മുന്നില്‍ കണ്ടുകൊണ്ടാണ് യേശു ഇത് പറഞ്ഞത്. സകല മനുഷ്യരുടെയും പാപ പരിഹാരത്തിനായി, ഒരു യാഗമായി, യേശുക്രിസ്തു അവനെതന്നെ, ഏല്‍പ്പിച്ചുകൊടുക്കുകയാണ്. ഈ ശ്രേഷ്ടമായ ദൌത്യം ഏറ്റെടുക്കുവാനോ പൂര്‍ത്തീകരിക്കുവാനോ മനുഷ്യരില്‍ ആര്‍ക്കും കഴിയാതെ ഇരിക്കുന്നതിനാല്‍ ആണ്, ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി അവന്‍ ജനിക്കുന്നത്. പാപ പരിഹാര യാഗമായി തീരുവാനായി ജനിച്ചവന്‍ അതിലേക്കു സമീപിക്കുകയാണ്. ഇവിടെയാണ് യേശുക്രിസ്തുവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥനയെ നമ്മള്‍ വായിക്കേണ്ടത്.

സഭ ദൃശ്യമോ മാര്‍മ്മികമോ?

 ക്രിസ്തീയ സഭയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാഴ്ചപ്പാട് ആണ്, സഭ കാണപ്പെടുന്നതാണ് എന്നും അത് കാണപ്പെടാത്തതാണ് എന്നുമുള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സഭയെക്കുറിച്ച് ദൃശ്യമായത് എന്നും അദൃശ്യമായതും മാര്‍മ്മികമായതും എന്നും ഉള്ള രണ്ടു കാഴ്ചപ്പാടുകള്‍ ഉണ്ട്. വേദപുസ്തകത്തില്‍ ഒരിടത്തുപോലും ദൃശ്യമായ സഭഅദൃശ്യമായ സഭ എന്നീ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ രക്ഷയേക്കുറിച്ചും തുടര്‍ന്നുള്ള വിശുദ്ധ ജീവിതത്തെക്കുറിച്ചും പഠിക്കുമ്പോള്‍, എന്താണ് സഭ എന്നൊരു ചോദ്യം ഉയര്‍ന്നു വരാറുണ്ട്. അതിനാല്‍ എന്താണ് ക്രിസ്തുവിന്റെ സത്യ സഭ എന്നും അത് ദൃശ്യമായതാണോ അതോ മാര്‍മ്മികമാണോ എന്നും അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതാണ്. നമ്മള്‍ എവിടെയാണ് എന്നു സ്വയം പരിശോധിക്കുവാന്‍ ഇത് സഹായമാകും.   

നീനെവേ പട്ടണത്തിന്റെ തകര്‍ച്ച: ഒരു മുന്നറിയിപ്പ്

ദൈവവും മനുഷ്യരും ഈ ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ടു പ്രധാന ചിന്തകള്‍ ഉണ്ട്. ഒന്നു, സൃഷ്ടിയ്ക്കു ശേഷം ദൈവം സ്വര്‍ഗ്ഗത്തിലേക്ക്, അവന്റെ വാസ സ്ഥലത്തേക്ക് കയറിപ്പോയെന്നും അതിനു ശേഷം മനുഷ്യരുടെ ദൈനം ദിന ജീവിതത്തില്‍ അവന്‍ ഇടപെടുന്നില്ല എന്നതുമാണ്. ദൈവം ഈ ലോകത്തിന്റെ ഭാവി എന്തായിരിക്കും എന്നു നിര്‍ണ്ണയിച്ചു കഴിഞ്ഞു. അത് അതിന്‍പ്രകാരം മുന്നോട്ടു പോയിക്കൊള്ളും. ദൈവം നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ അവസാനിക്കുകയും ചെയ്യും. ഈ ചിന്ത പുരാതന ജാതീയ വിശ്വാസികളുടെ ഇടയില്‍ ഉണ്ടായിരുന്നു. യഹൂദന്മാരുടെ ഇടയിലെ സദൂക്യരും ഇതേ വിശ്വാസക്കാര്‍ ആയിരുന്നു. എന്നാല്‍ യഹൂദ പരീശന്മാര്‍ മറ്റൊരു വിശ്വസം പുലര്‍ത്തിയിരുന്നു. മനുഷ്യര്‍ക്ക് സ്വന്ത തീരുമാനങ്ങള്‍ എടുക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും, സകലതും എപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണ് എന്നു അവര്‍ വിശ്വസിച്ചു. ദൈവം കാഴ്ചക്കാരനെപ്പോലെ ദൂരെ എവിടെയോ മാറി നില്‍ക്കുകയല്ലഅവന്‍ മനുഷ്യന്റെ ചരിത്രത്തില്‍ ഇപ്പൊഴും സദാ ഇടപെട്ടുകൊണ്ടിരിക്കുന്നു.

സോരിനെക്കുറിച്ചുള്ള പ്രവാചകം

പഴയനിയമ ചരിത്രത്തില്‍ തകര്‍ന്നുപോയ സമ്പന്നമായിരുന്ന ചില പുരാതന പട്ടണങ്ങളും രാജ്യങ്ങളും ഉണ്ട്. ഇവയുടെ തകര്‍ച്ചയില്‍ ദൈവീക ഇടപെടലുകള്‍ ഉണ്ടായിരുന്നതായും വേദപുസ്തകത്തില്‍ പറയുന്നുണ്ട്. ആ പട്ടണങ്ങളുടെ അതിക്രമവും, ദുഷ്ടതയും, അധാര്‍മ്മിക ജീവിതവും, ദൈവ ജനത്തിനെതിരെയുള്ള മല്‍സരവും ആണ് ദൈവത്തിന്റെ പ്രതികൂല ഇടപെടലുകള്‍ക്ക് കാരണം. ഇത്തരത്തില്‍ തകര്‍ന്നുപോയ ഒരു പുരാതന മഹാനഗരം ആയിരുന്നു സോര്‍.

യെശയ്യാവു 23, യെഹെസ്കേല്‍ 26 എന്നീ അദ്ധ്യായങ്ങളിലും മറ്റ് ചില പ്രവചന പുസ്തകങ്ങളിലും സോര്‍ പട്ടണത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാടുകള്‍ നമുക്ക് വായിക്കാം.

സൊദോം ഗൊമോരാ പട്ടണങ്ങളുടെ തകര്‍ച്ച

ചരിത്രം ആവര്‍ത്തിക്കപ്പെടാറുണ്ട് എന്നത് ഒരു ചരിത്ര വസ്തുത ആണ്. കാരണം മനുഷ്യന്‍ എക്കാലത്തും ഒന്നുതന്നെയാണ്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവം ഒരിയ്ക്കലും മാറുന്നില്ല. അവന്റെ ചിന്തകള്‍ക്ക് മാറ്റമുണ്ടാകുന്നില്ല. സംസ്കാരത്തിന്റെയും ആധുനികതയുടെയും, സഹവര്‍ത്തിത്വത്തിന്റെയും പേരില്‍ മനുഷ്യര്‍ സഹിഷ്ണതയുള്ളവരായി പെരുമാറുന്നു എന്നതുമാത്രമാണ് നമുക്ക് ഉണ്ടായിട്ടുള്ള പുരോഗതി. സാഹചര്യം അതിന് അനുകൂലമായാല്‍, നമ്മളില്‍ ഉള്ള പ്രാകൃത മനുഷ്യന്‍ പുറത്തുവരുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അപൂര്‍വ്വമായിട്ടാണ് എങ്കിലും, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും, മനുഷ്യന്റെ പ്രാകൃത സ്വഭാവത്തിന്റെ പ്രവര്‍ത്തികള്‍ ഇന്നും  സംഭവിക്കുന്നു.

ഈ മുഖവുരയോടെ നമുക്ക് രണ്ടു പുരാതന പട്ടണങ്ങളുടെ തകര്‍ച്ചയെക്കുറിച്ച് പഠിക്കാം. ഈ പഠനം മുഖ്യമായി ഒരു ചരിത്ര അവലോകനമാണ്. ഇതൊരു ദൈവശാസ്ത്രപരമായ വിശകലനം അല്ല. എന്നാല്‍ ഇതില്‍ ദൈവ ശാസ്ത്രം ഇല്ലാതെയുമില്ല. ചരിത്രവും, ഗവേഷകരുടെ കണ്ടെത്തലുകളും, വേദപുസ്തകത്തിലെ വിവരണവും ഒരുമിച്ച് നിരത്തി, സൊദോം, ഗൊമോരാ എന്നീ പുരാതന പട്ടണങ്ങളെക്കുറിച്ച് പഠിക്കുവാനാണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.

അന്വേഷിപ്പിന്‍, നിങ്ങള്‍ കണ്ടെത്തും

യേശുക്രിസ്തു, തന്റെ ഇഹലോക ശുശ്രൂഷയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ ദൈര്‍ഘ്യമേറിയ ഒരു ഭാഷണമാണ്, ഗിരി പ്രഭാഷണം എന്നു അറിയപ്പെടുന്നത്. യേശുക്രിസ്തുവിന്‍റെ പ്രഭാഷണങ്ങളില്‍ ഏറ്റവും പ്രശസ്തമായതും ലോകത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ളതുമായ പ്രസംഗം ആണിത്. ഇത് സുവിശേഷ ഗ്രന്ഥകര്‍ത്താവും യേശുവിന്റെ ശിഷ്യനും ആയിരുന്ന  മത്തായി എഴുതിയ സുവിശേഷം 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു പ്രസംഗിച്ച സ്ഥലം, ഗലീല കടലിന്‍റെ വടക്ക് പടിഞ്ഞാറെ തീരത്തുള്ള, കഫർന്നഹൂമിനും ഗെന്നേസരെത്തിനും ഇടയില്‍ ആയിരുന്നിരിക്കേണം. ഗിരി പ്രഭാഷണം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ സത്ത ആണ്.

നീതീകരണം

നീതീകരണം എന്നത് ക്രിസ്തീയ ദൈവ ശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ആണ്. ഈ വിഷയമാണ് മറ്റ് മതവിശ്വാസങ്ങളില്‍നിന്നും ക്രിസ്തീയ വിശ്വാസത്തെ വേര്‍തിരിച്ച് നിറുത്തുന്നത്. മറ്റ് പല മതങ്ങളും ചില ക്രിസ്തീയ സഭാവിഭാഗങ്ങളും നമ്മളുടെ പ്രവൃത്തികളാല്‍ ദൈവമുമ്പാകെ നീതീകരണം പ്രാപിക്കേണം എന്നു പഠിപ്പിക്കുന്നു. യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസവും തിരുവെഴുത്തും രക്ഷയും നീതീകരണവും ദൈവകൃപയാല്‍ ലഭിക്കുന്നു എന്ന് പഠിപ്പിക്കുന്നു. ഇതാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം.

നീതീകരണം, ഒരു ക്രിസ്തീയ വിശ്വാസിയെ, ദൈവ കൃപയാല്‍, യേശുക്രിസ്തുവിന്റെ പരമ യാഗത്തിലൂള്ള വിശ്വാസം മൂലം, പാപത്തിന്റെ കുറ്റത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും, മോചിപ്പിക്കുകയും ദൈവമുമ്പാകെ നീതിമാന്‍ എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ദൈവ പ്രവത്തി ആണ്.    

ആരാണ് യഹോവ?

ദൈവ ശാസ്ത്രപരവും തത്വശാസ്ത്രപരവുമായ ഒരു വിഷയമാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. ആരാണ് യഹോവ എന്ന ചോദ്യമാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവം ആരാണ് എന്നു മനുഷ്യര്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കുവാനോ നിര്‍വചിക്കുവാനോ സാധ്യമല്ല. അതിനാല്‍ യഹോവ ആരാണ് എന്ന ചോദ്യത്തിന് അവസാന വാക്കായി ഒരു ഉത്തരം നല്കുവാന്‍ സാധ്യമല്ല. എങ്കിലും, നമ്മള്‍ക്ക്, നമ്മള്‍ മനസ്സിലാക്കിയിരിക്കേണ്ടുന്ന ചില ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുവാന്‍ കഴിയും. യഹൂദന്മാരും ക്രൈസ്തവരും ദൈവത്തിന്റെ ഒരു നാമമായി യഹോവ എന്ന പദത്തെ കരുതുന്നു. ഈ നാമം മനുഷ്യര്‍ ദൈവത്തിന്നു നല്കിയതല്ല, ദൈവം സ്വയം സ്വീകരിച്ചതാണ് എന്നാണ് വേദപുസ്തകം പറയുന്നത്. ദൈവം ഈ നാമം സ്വീകരിച്ചത്, അതിലൂടെ ദൈവത്തെക്കുറിച്ചുള്ള ചില ആത്മീയ കാഴ്ചപ്പാടുകള്‍ നമുക്ക് നല്കുവാന്‍ വേണ്ടി ആയിരുന്നിരിക്കേണം. ഈ മര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ ആണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.

പെന്തക്കോസ്ത് മുന്നേറ്റത്തിൻറെ ചരിത്രം

(ഈ ലേഖനത്തില്‍ "പെന്തെക്കൊസ്ത്" എന്നു എഴുതിയതില്‍ അക്ഷര പിശക് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഇവിടെ "പെന്തക്കോസ്ത്" എന്നു കാണുന്ന വാക്കുകളെ, ദയവായി "പെന്തെക്കൊസ്ത്" എന്നു തിരുത്തി വായിക്കുവാന്‍ അപേക്ഷിക്കുന്നു. പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നു.)  

പെന്തെക്കൊസ്ത് ഒരു യഹൂദ ഉല്‍സവമാണ്. ഗ്രീക്കു ഭാഷയില്‍, അന്‍പത് എന്ന അര്‍ത്ഥം ഉള്ള പെന്‍റെകോസ്റ്റെ എന്ന വാക്കില്‍ നിന്നാണ് പെന്തെക്കൊസ്ത് എന്ന പദം ഉണ്ടായത് (pentekoste). ഇംഗ്ലണ്ടില്‍ ഈ ഈ ദിവസത്തെ വിറ്റ്സണ്‍ എന്നും വിറ്റ് സണ്‍ഡേ എന്നും വൈറ്റ് സണ്‍ഡേ എന്നും വിളിക്കാറുണ്ട് (Whitsun, Whitsunday, White Sunday). എബ്രായ ഭാഷയില്‍ ഇതിനെ ഹാഗ് ഷാവോട്ട് എന്നാണ് വിളിക്കുന്നത് (Hag Shavuot). ദൈവം മോശെയ്ക്ക് സീനായ് പര്‍വ്വതമുകളില്‍ വച്ച് ന്യായപ്രമാണങ്ങള്‍ നല്കിയത് ഈ ദിവസമാണ് എന്നു യഹൂദന്മാര്‍ വിശ്വസിക്കുന്നു. ഇത് അവര്‍ക്ക്, ഗോതമ്പ് വിളവെടുപ്പിന്റെ ആദ്യഫല പെരുന്നാള്‍ ആയ വാരോല്‍സവം ആയിരുന്നു (Festival of the Weeks). പെന്തെക്കൊസ്ത് ഉല്‍സവം യഹൂദന്‍മാര്‍ക്ക് ഏറെ ആഹ്ളാദമുള്ള പെരുന്നാള്‍ ആണ്. പെസഹയ്ക്ക് ശേഷം 50 ആം ദിവസമാണ് യഹൂദന്മാര്‍ ഈ ഉല്‍സവം ആചരിക്കുന്നത്. ആരോഗ്യവാന്മാരായ എല്ലാ യഹൂദ പുരുഷന്മാരും ഈ ഉല്‍സവം ആചരിക്കുവാനായി യെരൂശലേമില്‍ എത്തുമായിരുന്നു. 

ദൈവസഭയുടെ അധികാരം

ഏത് വിഷയവും നമ്മള്‍ മനസ്സിലാക്കുന്നത് അതിനെ നിര്‍വചിച്ചുകൊണ്ടാണ്. ഒരു പക്ഷേ നമ്മള്‍ മനപ്പൂര്‍വ്വമായും ബോധപൂര്‍വ്വമായും എല്ലാ വിഷയങ്ങളെയും നിര്‍വചിക്കാറില്ലായിരിക്കും. ഒരു കാര്യത്തിന് ഒരു നിര്‍വചനം നല്കുവാന്‍ തക്കവണം പ്രാപ്തിയുള്ളവരായി നമ്മള്‍ സ്വയം കരുതുന്നുണ്ടാകുകയുമില്ല. എന്നാല്‍ എല്ലാം നമ്മള്‍ മനസ്സിലാക്കുന്നത് അതിനെക്കുറിച്ചുള്ള നിര്‍വചനത്തിലൂടെയാണ്. നമ്മളുടെ ഉള്ളില്‍ ഉള്ള ചില നിര്‍വചനങ്ങള്‍ നമ്മള്‍ തന്നെ രൂപീകരിച്ചതാണ്. ചിലത് പൊതു സമൂഹം രൂപീകരിച്ചതാണ്. രാജ്യങ്ങളുടെ ഭരണ സംവിധാനവുമായി ബന്ധപ്പെട്ട്, ഭരണഘടനയിലും നിയമങ്ങളിലും നിര്‍വചനങ്ങള്‍ ഉണ്ട്. അതിന് അനുസരിച്ചാണ് അതിന് പ്രമാണങ്ങള്‍ രൂപീകരിക്കുന്നത്. ഇത് ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഘടനയുടെ ഭാഗം ആണ്.

നവീകരണ മുന്നേറ്റം

പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യ ക്രിസ്തീയ സഭയില്‍ ഉണ്ടായ ആത്മീയ മുന്നേറ്റമാണ് നവീകരണ പ്രസ്ഥാനം, അഥവാ, Reformation എന്നു ഏറിയപ്പെടുന്നത്. 1517 ല്‍ ആരംഭിച്ച ഈ മുന്നേറ്റത്തിന്റെ മുന്നണി പോരാളികള്‍ മര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ കാല്‍വിന്‍, ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലി എന്നിവര്‍ ആയിരുന്നു. (Martin Luther, John Calvin, Huldrych Zwingli). അന്നത്തെ കത്തോലിക്ക സഭയോട് വിയോജിച്ച്, പ്രൊട്ടസ്റ്റന്‍റ് എന്ന് ഇന്ന് അറിയപ്പെടുന്ന പ്രത്യേക ക്രിസ്തീയ വിഭാഗം രൂപപ്പെടുന്നത് ഈ മുന്നേറ്റത്തോടെ ആണ്. ഇത് പാശ്ചാത്യ രാജ്യങ്ങളിലും ലോകത്താകെമാനവും, രാക്ഷ്ട്രീയവും, മതപരവും, സാംസ്കാരികവും, സാമ്പത്തികവും, തത്വ ശാസ്ത്രാപരവുമായ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കി. അതുകൊണ്ടു തന്നെ, ലോക ചരിത്രത്തെ ഗതി തിരിച്ചുവിട്ട ഒരു മുന്നേറ്റമാണിത്.  

ഞാന്‍ ആകുന്നു

യേശുക്രിസ്തുവിന്റെ പ്രിയ ശിഷ്യന്‍ ആയിരുന്ന അപ്പൊസ്തലനായ യോഹന്നാന്‍, യേശു പറഞ്ഞ “ഞാന്‍ ആകുന്നു” എന്ന പ്രസ്താവനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോഹന്നാന്‍ മാത്രമേ ഈ പ്രസ്താവനകള്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. അത് ഒരു പക്ഷേ യോഹന്നാന്‍ സുവിശേഷം എഴുതിയത്, മറ്റുള്ളവരെക്കാള്‍ വ്യത്യസ്തം ആയ ഉദ്ദേശ്യത്തോടെ ആയിരുന്നത് കൊണ്ട് ആകാം. യേശു ആരാണ് എന്നാണ് യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുവാന്‍ ശ്രമിക്കുന്നത്. യോഹന്നാന്റെ സുവിശേഷം ഏത് പ്രദേശത്തുള്ള സമൂഹത്തെയാണ് വായനക്കാരായി കണ്ടത് എന്നു നമുക്ക് നിശ്ചയമില്ല. അതിനാല്‍, അത് എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണ് എന്നു കരുതപ്പെടുന്നു. ക്രിസ്തീയ വിശ്വാസികളെ അവരുടെ വിശ്വാസത്തിലും ജീവിതത്തിലും ഉറച്ചുനില്‍ക്കുവാന്‍ സഹായിക്കുക എന്നതായിരുന്നിരിക്കാം യോഹന്നാന്‍റെ ഉദ്ദേശ്യം. അതിനെക്കുറിച്ച്, യോഹന്നാന്‍ 20: 31 ല്‍ അദ്ദേഹം പറയുന്നതിങ്ങനെ ആണ്: എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” യേശുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള ഗ്രീക്ക് ചിന്തകരുടെ ചോദ്യങ്ങള്‍ക്ക്, യേശു ദൈവം തന്നെ എന്ന് വ്യക്തമായി മറുപടി നല്കുക എന്നതും യോഹന്നാന്‍റെ ഉദ്ദേശ്യം ആയിരുന്നിരിക്കാം.

ആരാണ് ശമര്യാക്കാര്‍?

ആരാണ് ശമര്യാക്കാര്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മള്‍ ഇവിടെ ചിന്തിക്കുവാന്‍ പോകുന്നത്. ശമര്യക്കാര്‍, ചരിത്രപരമായി, യിസ്രായേല്‍ വംശത്തിലെ പത്തു ഗോത്രങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഒരു പ്രത്യേക ജന സമൂഹമാണ്. ഇന്ന് എണ്ണത്തില്‍ കുറവാണ് എങ്കിലും, അവര്‍ ഇന്നത്തെ, പലസ്തീന്‍, യിസ്രായേല്‍ എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നു. ബ്രസീല്‍, ഇറ്റലി എന്നിവിടങ്ങളിലും ശമര്യാക്കാര്‍ ഉണ്ട്.

എലീശയുടെ അഭിഷേകം

ശലോമോന്‍ രാജാവിന്റെ മകനായ രേഹബെയാം സംയുക്ത യിസ്രയേലിന്റെ അവസാനത്തെ രാജാവായിരുന്നു. അവന്റെ കാലത്ത്, രാജ്യം രണ്ടായി പിളര്‍ന്ന്. യിസ്രായേലിലെ പത്തു ഗോത്രങ്ങള്‍ വടക്ക് യിസ്രായേല്‍ എന്ന പേരില്‍ ഒരു രാജ്യം സ്ഥാപിച്ചു. യഹൂദ ഗോത്രവും ബെന്യാമീന്‍ ഗോത്രവും തെക്ക് യഹൂദ രാജ്യവും സ്ഥാപിച്ചു. ഇതില്‍ വടക്കന്‍ യിസ്രായേല്‍ രാജ്യത്ത് ജീവിച്ചിരുന്ന രണ്ട് പ്രവാചകന്മാര്‍ ആയിരുന്നു ഏലിയാവും അവന്റെ ശിഷ്യനായ എലീശയും. അവര്‍ ജീവിച്ച ചരിത്ര ഘട്ടത്തില്‍, ദുഷ്കരമായ പ്രവാചക ശുശ്രൂഷ നിര്‍വഹിച്ചവര്‍ ആണിവര്‍. ധീരതയും അസാധാരണമായ ദൈവീക അഭിഷേകവും ആയിരുന്നു അവരുടെ പ്രത്യേകതകള്‍. ഇവരില്‍ എലീശയുടെമേലുള്ള അഭിഷേകത്തിന്റെ ചരിത്രമാണ് നമ്മള്‍ ഈ സന്ദേശത്തില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നത്. എങ്കിലും നമ്മളുടെ പഠനം ഏലീയാവില്‍ തുടങ്ങി നമുക്ക് എലീശയിലേക്ക് പോകുക ആയിരിയ്ക്കും.

കുരിശുയുദ്ധങ്ങള്‍

 റോമന്‍ ചരിത്ര പശ്ചാത്തലം

1096 മുതല്‍ 1291 വരെ മദ്ധ്യപൂര്‍വ്വ ദേശത്ത്, ക്രിസ്തീയ രാജ്യങ്ങളും മുസ്ലീം രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങള്‍ എന്നു അറിയപ്പെടുന്നത്. കുരിശുയുദ്ധങ്ങള്‍ പടിഞ്ഞാറന്‍ ക്രിസ്തീയ സഭയും മുസ്ലീം അധിനിവേശക്കാരും തമ്മില്‍ ഉണ്ടായതാണ്. യെരൂശലേം, കിഴക്കന്‍ ക്രിസ്തീയ രാജ്യങ്ങള്‍ എന്നിവയെ മുസ്ലീം അധിനിവേശത്തില്‍ നിന്നും തിരികെ പിടിക്കുക, സംരക്ഷിക്കുക എന്നിവയായിരുന്നു കുരിശുയുദ്ധങ്ങളുടെ ലക്ഷ്യം. അതിനാല്‍, എന്താണ് പടിഞ്ഞാറന്‍ സഭ എന്നും എന്താണ് കിഴക്കന്‍ ക്രിസ്തീയ രാജ്യങ്ങള്‍ എന്നും ഉള്ള അറിവ് നമുക്ക് ഇവിടെ ആവശ്യമാണ്.