പൌലോസിന്റെ യാത്രയുടെ വിജയകരമായ അന്ത്യം

ഈ സന്ദേശം അപ്പോസ്തലനായ പൌലോസിന്റെ ജീവിതയാത്രയുടെ വിജയകരമായ അന്ത്യത്തെകുറിച്ചുള്ളതാണ്.
സാധാരണ ജനങ്ങള്‍ മരണത്തെ കാണുന്നതുപോലെ തന്റെ ജീവിതാവസാനത്തെ കാണുവാന്‍ പൗലോസ്‌ ആഗ്രഹിച്ചിരുന്നില്ല.
മരണത്തെക്കുറിച്ച് അദ്ദേഹത്തിനു വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു.
ഈ സന്ദേശത്തിന്റെ കേന്ദ്ര ആശയം ഇതാണ്‌.

പുറപ്പാടിന്റെ പ്രാധാന്യം

മാനവ ചരിത്രത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ സംഭവം ഏതാണ്?

ചരിത്രകാരന്മാര്‍ വ്യതസ്തങ്ങളായ മറുപടി ഈ ചോദ്യത്തിനു നല്‍കിയേക്കാം.
ചില ചരിത്രകാരന്മാര്‍ മാനവചരിത്രത്തെ ഏറ്റവും സ്വാധീനിച്ച സംഭവമായി കാണുന്നത് വ്യാവസായിക വിപ്ലവത്തെ ആണ്.
ചിലര്‍ ഫ്രഞ്ച് വിപ്ലവത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവമായി കാണുന്നു.
കമ്യൂണിസ്റ്റ് ചിന്തകര്‍ റഷ്യന്‍ വിപ്ലവത്തെ പ്രധാനപെട്ടതായി കാണുമ്പോള്‍, ഇസ്ലാം മത വിശ്വാസികള്‍ പ്രവാചകനായ മുഹമ്മദ്‌ നബിക്ക് ലഭിച്ച വെളിപ്പാടിനെ ഏറ്റവും വലിയ സംഭവമായി കാണുന്നു.
  
എന്നാല്‍ മാനവചരിത്രത്തെ ഏറ്റവും സ്വാധീനിച്ച സംഭവം യിസ്രായേല്‍ ജനത്തിന്റെ ഈജിപ്തില്‍ നിന്നുള്ള സ്വാതത്ര്യവും പുറപ്പാടും തന്നെ ആയിരുന്നു.

യിസ്ഹാക്കിന്റെ യാഗം

യിസ്ഹാക്കിന്റെ യാഗം സമ്പൂര്‍ണ അനുസരണത്തിന്റെ കഥയാണ്.
ദൈവത്തോടുള്ള തന്റെ അനുസരണവും വിശ്വാസവും തെളിയിക്കുന്ന, അബ്രഹാം തന്റെ ഏക മകനായ യിസ്ഹാക്കിനെ, ദൈവീക കല്‍പ്പനപ്രകാരം യാഗം കഴിക്കുന്നതിന്റെ വിവരണം ആണിത്.
ദൈവത്തോടുള്ള അനുസരണത്തില്‍, യേശു ക്രിസ്തു കഴിഞ്ഞാല്‍, മറ്റേതു വേദപുസ്തക വ്യക്തികളെക്കാളും മുന്നില്‍ നില്‍ക്കുന്നത് അബ്രഹാം ആയിരിക്കും.

ഏറ്റവും ശരിയായ സമയം – യേശു വീണ്ടും വരുന്നു.

ഈ പ്രപഞ്ചത്തിന്റെ ചരിത്രം മുഴുവന്‍ ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണ്.
ദൈവം സംഭവങ്ങളെ സംഭാവിക്കുമാറാക്കുകയും നിയന്ത്രിക്കുകയും, തടയുകയും ചെയ്യുന്നു.
ഈ പ്രപഞ്ചത്തെകുറിച്ചുള്ള ദൈവീക പദ്ധതി നിവൃത്തിയാകുവാന്‍ തക്കവണ്ണം ദൈവം തക്ക സമയത്ത് ഇടപെടുകയും ചെയ്യും.

വീണ്ടെടുപ്പ് – 1 പത്രോസ് 1: 18 & 19

പതോസ് എഴുതിയ ഒന്നാമത്തെ ലേഖനം ഒന്നാം അദ്ധ്യായം 18, 19 എന്നീ വാക്യങ്ങള്‍ വിശദമായി പഠിക്കുവാനാണ്‌ നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.

നമുക്ക് ആ വേദഭാഗം വായിച്ചുകൊണ്ട് നമ്മളുടെ പഠനം ആരംഭിക്കാം

1 പത്രോസ് 1:18,19
18    വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
19    ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.