ക്രിസ്തീയ സഭയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാഴ്ചപ്പാട് ആണ്, സഭ കാണപ്പെടുന്നതാണ് എന്നും അത് കാണപ്പെടാത്തതാണ് എന്നുമുള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സഭയെക്കുറിച്ച് ദൃശ്യമായത് എന്നും അദൃശ്യമായതും മാര്‍മ്മികമായതും എന്നും ഉള്ള രണ്ടു കാഴ്ചപ്പാടുകള്‍ ഉണ്ട്. വേദപുസ്തകത്തില്‍ ഒരിടത്തുപോലും ദൃശ്യമായ സഭ, അദൃശ്യമായ സഭ എന്നീ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ രക്ഷയേക്കുറിച്ചും തുടര്‍ന്നുള്ള വിശുദ്ധ ജീവിതത്തെക്കുറിച്ചും പഠിക്കുമ്പോള്‍, എന്താണ് സഭ എന്നൊരു ചോദ്യം ഉയര്‍ന്നു വരാറുണ്ട്. അതിനാല്‍ എന്താണ് ക്രിസ്തുവിന്റെ സത്യ സഭ എന്നും അത് ദൃശ്യമായതാണോ അതോ മാര്‍മ്മികമാണോ എന്നും അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതാണ്. നമ്മള്‍ എവിടെയാണ് എന്നു സ്വയം പരിശോധിക്കുവാന്‍ ഇത് സഹായമാകും.
നീനെവേ പട്ടണത്തിന്റെ തകര്‍ച്ച: ഒരു മുന്നറിയിപ്പ്
ദൈവവും മനുഷ്യരും ഈ ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ടു പ്രധാന ചിന്തകള്‍ ഉണ്ട്. ഒന്നു, സൃഷ്ടിയ്ക്കു ശേഷം ദൈവം സ്വര്‍ഗ്ഗത്തിലേക്ക്, അവന്റെ വാസ സ്ഥലത്തേക്ക് കയറിപ്പോയെന്നും അതിനു ശേഷം മനുഷ്യരുടെ ദൈനം ദിന ജീവിതത്തില്‍ അവന്‍ ഇടപെടുന്നില്ല എന്നതുമാണ്. ദൈവം ഈ ലോകത്തിന്റെ ഭാവി എന്തായിരിക്കും എന്നു നിര്‍ണ്ണയിച്ചു കഴിഞ്ഞു. അത് അതിന്‍പ്രകാരം മുന്നോട്ടു പോയിക്കൊള്ളും. ദൈവം നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ അവസാനിക്കുകയും ചെയ്യും. ഈ ചിന്ത പുരാതന ജാതീയ വിശ്വാസികളുടെ ഇടയില്‍ ഉണ്ടായിരുന്നു. യഹൂദന്മാരുടെ ഇടയിലെ സദൂക്യരും ഇതേ വിശ്വാസക്കാര്‍ ആയിരുന്നു. എന്നാല്‍ യഹൂദ പരീശന്മാര്‍ മറ്റൊരു വിശ്വസം പുലര്‍ത്തിയിരുന്നു. മനുഷ്യര്‍ക്ക് സ്വന്ത തീരുമാനങ്ങള്‍ എടുക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും, സകലതും എപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണ് എന്നു അവര്‍ വിശ്വസിച്ചു. ദൈവം കാഴ്ചക്കാരനെപ്പോലെ ദൂരെ എവിടെയോ മാറി നില്ക്കുകയല്ല, അവന്‍ മനുഷ്യന്റെ ചരിത്രത്തില്‍ ഇപ്പൊഴും സദാ ഇടപെട്ടുകൊണ്ടിരിക്കുന്നു.
സോരിനെക്കുറിച്ചുള്ള പ്രവാചകം
പഴയനിയമ ചരിത്രത്തില്‍ തകര്‍ന്നുപോയ സമ്പന്നമായിരുന്ന ചില പുരാതന പട്ടണങ്ങളും രാജ്യങ്ങളും ഉണ്ട്. ഇവയുടെ തകര്‍ച്ചയില്‍ ദൈവീക ഇടപെടലുകള്‍ ഉണ്ടായിരുന്നതായും വേദപുസ്തകത്തില്‍ പറയുന്നുണ്ട്. ആ പട്ടണങ്ങളുടെ അതിക്രമവും, ദുഷ്ടതയും, അധാര്‍മ്മിക ജീവിതവും, ദൈവ ജനത്തിനെതിരെയുള്ള മല്‍സരവും ആണ് ദൈവത്തിന്റെ പ്രതികൂല ഇടപെടലുകള്‍ക്ക് കാരണം. ഇത്തരത്തില്‍ തകര്‍ന്നുപോയ ഒരു പുരാതന മഹാനഗരം ആയിരുന്നു സോര്‍.
യെശയ്യാവു 23, യെഹെസ്കേല്‍ 26 എന്നീ അദ്ധ്യായങ്ങളിലും മറ്റ് ചില പ്രവചന പുസ്തകങ്ങളിലും സോര്‍ പട്ടണത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാടുകള്‍ നമുക്ക് വായിക്കാം.
സൊദോം ഗൊമോരാ പട്ടണങ്ങളുടെ തകര്‍ച്ച
ചരിത്രം ആവര്‍ത്തിക്കപ്പെടാറുണ്ട് എന്നത് ഒരു ചരിത്ര വസ്തുത ആണ്. കാരണം മനുഷ്യന്‍ എക്കാലത്തും ഒന്നുതന്നെയാണ്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവം ഒരിയ്ക്കലും മാറുന്നില്ല. അവന്റെ ചിന്തകള്‍ക്ക് മാറ്റമുണ്ടാകുന്നില്ല. സംസ്കാരത്തിന്റെയും ആധുനികതയുടെയും, സഹവര്‍ത്തിത്വത്തിന്റെയും പേരില്‍ മനുഷ്യര്‍ സഹിഷ്ണതയുള്ളവരായി പെരുമാറുന്നു എന്നതുമാത്രമാണ് നമുക്ക് ഉണ്ടായിട്ടുള്ള പുരോഗതി. സാഹചര്യം അതിന് അനുകൂലമായാല്‍, നമ്മളില്‍ ഉള്ള പ്രാകൃത മനുഷ്യന്‍ പുറത്തുവരുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അപൂര്‍വ്വമായിട്ടാണ് എങ്കിലും, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും, മനുഷ്യന്റെ പ്രാകൃത സ്വഭാവത്തിന്റെ പ്രവര്‍ത്തികള്‍ ഇന്നും സംഭവിക്കുന്നു.
ഈ മുഖവുരയോടെ നമുക്ക് രണ്ടു പുരാതന പട്ടണങ്ങളുടെ തകര്‍ച്ചയെക്കുറിച്ച് പഠിക്കാം. ഈ പഠനം മുഖ്യമായി ഒരു ചരിത്ര അവലോകനമാണ്. ഇതൊരു ദൈവശാസ്ത്രപരമായ വിശകലനം അല്ല. എന്നാല്‍ ഇതില്‍ ദൈവ ശാസ്ത്രം ഇല്ലാതെയുമില്ല. ചരിത്രവും, ഗവേഷകരുടെ കണ്ടെത്തലുകളും, വേദപുസ്തകത്തിലെ വിവരണവും ഒരുമിച്ച് നിരത്തി, സൊദോം, ഗൊമോരാ എന്നീ പുരാതന പട്ടണങ്ങളെക്കുറിച്ച് പഠിക്കുവാനാണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.
അന്വേഷിപ്പിന്‍, നിങ്ങള്‍ കണ്ടെത്തും
യേശുക്രിസ്തു, തന്റെ ഇഹലോക ശുശ്രൂഷയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ ദൈര്‍ഘ്യമേറിയ ഒരു ഭാഷണമാണ്, ഗിരി പ്രഭാഷണം എന്നു അറിയപ്പെടുന്നത്. യേശുക്രിസ്തുവിന്‍റെ പ്രഭാഷണങ്ങളില്‍ ഏറ്റവും പ്രശസ്തമായതും ലോകത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ളതുമായ പ്രസംഗം ആണിത്. ഇത് സുവിശേഷ ഗ്രന്ഥകര്‍ത്താവും യേശുവിന്റെ ശിഷ്യനും ആയിരുന്ന മത്തായി എഴുതിയ സുവിശേഷം 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു പ്രസംഗിച്ച സ്ഥലം, ഗലീല കടലിന്‍റെ വടക്ക് പടിഞ്ഞാറെ തീരത്തുള്ള, കഫർന്നഹൂമിനും ഗെന്നേസരെത്തിനും ഇടയില്‍ ആയിരുന്നിരിക്കേണം. ഗിരി പ്രഭാഷണം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ സത്ത ആണ്.