യോഹന്നാന്‍ 4: 52 ല്‍ " ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി” എന്നു പറഞ്ഞതിന്റെ കാരണം എന്താണ്?

വേദപുസ്തകത്തില്‍ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നു തോന്നിക്കുന്ന ഒരു വാക്യമാണ്, യോഹന്നാന്‍ 4: 52. വാക്യം ഇങ്ങനെ ആണ്: "അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു." ഇതിന്റെ പശ്ചാത്തലം കൂടി മനസ്സിലാക്കിയാലേ ഈ വാക്യം എന്താണ് പറയുന്നതു എന്നു മനസ്സിലാകൂ.

മത്തായി 18: 20 ലെ രണ്ടോ മൂന്നോ പേര്‍ ആരാണ്?

 മത്തായി 18:20 ല്‍ യേശു പറയുന്ന രണ്ടോ മൂന്നോ പേര്‍ ആരാണ്, അവരുടെ കൂടിവരവിന്റെ പ്രത്യേകത എന്താണ് എന്നീ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരമാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്.

ആദ്യം നമുക്ക് ആരാണ് യേശു പറഞ്ഞ രണ്ടോ മൂന്നോ പേര്‍ എന്നു മനസ്സിലാക്കാം. മത്തായി 18 ആം അദ്ധ്യായത്തില്‍, ഒരു ചെറിയവന്‍ പോലും നശിച്ചുപോകുന്നത് സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന് ഇഷ്ടമല്ല എന്നും അതിനാല്‍ അവനെ കുറ്റബോധം വരുത്തി തിരികെ സഭയിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കേണം എന്നും യേശു ക്രിസ്തു ഉപദേശിക്കുന്നതാണ് പശ്ചാത്തലം. വ്യക്തിപരമായ ഉപദേശത്തില്‍ അവന്‍ മാനസാന്തരപ്പെടുന്നില്ല എങ്കില്‍, രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു” അവന്റെ അടുക്കല്‍ ചെല്ലേണം. എന്നിട്ടും അവന്‍ തെറ്റുകള്‍ വിട്ടുകളയുവാന്‍ തയ്യാറായില്ല എങ്കില്‍, ആ വിവരം സഭയെ അറിയിക്കേണം. ഇതുകൊണ്ടു, സഭയിലെ മൂപ്പന്മാരെ അറിയിക്കേണം എന്നായിരിക്കാം യേശു ഉദ്ദേശിച്ചത്. അവന്‍ “സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” അതായത്, അവനെ വിശ്വാസികളുടെ സഭയില്‍ നിന്നും പുറത്താക്കാം.

ക്രൂശിലെ കള്ളന്‍റെ ആത്മാവ് മരണശേഷം എവിടെ പോയി?

ക്രൂശില്‍ മാനസാന്തരപ്പെട്ട കള്ളന്‍റെ ആത്മാവ്, അവന്റെ മരണശേഷം എവിടെക്ക് പോയി എന്ന ചോദ്യവും അതിനുള്ള ഉത്തരവും ആണ് ഇനി നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.

ക്രൂശിലെ കള്ളന്മാരുടെ ചരിത്രം നമുക്ക് സുപരിചിതമാണ്. യേശുവിന്‍റെ ക്രൂശീകരണ വേളയില്‍, അവന്‍റെ വലത്തും ഇടത്തും ആയി രണ്ട് കള്ളന്മാരെ ക്രൂശിച്ചു എന്നു സുവിശേഷ ഗ്രന്ഥങ്ങള്‍ പറയുന്നു. അതില്‍ ഒരുവന്‍ യേശുവിനോടു രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു, യേശു ഉടന്‍ തന്നെ അവന് പറുദീസ വാഗ്ദത്തം ചെയ്തു. ഇങ്ങനെ മാനസാന്തരപ്പെട്ട കള്ളനെ നമ്മള്‍, നല്ല കള്ളന്‍ എന്നു വിളിക്കാറുണ്ട്. ഈ സംഭവത്തെ ആസ്പദമാക്കി കത്തോലിക്ക സഭ ഈ നല്ല കള്ളനെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. അവന്റെ പേര് ദിസ്മാസ് എന്നായിരുന്നു എന്നും മാനസാന്തരപ്പെടാതിരുന്ന കള്ളന്‍റെ പേര് ഗെസ്റ്റാസ് എന്നായിരുന്നു എന്നും പാരമ്പര്യ കഥകള്‍ പറയുന്നു.

ക്രിസ്തീയ വിശ്വാസികളും അബ്രാഹാമിന്റെ വാഗ്ദത്തവും

വേദപുസ്തകത്തിലെ, ഗലാത്യര്‍ 3 ആം അദ്ധ്യായം 6 മുതല്‍ 9 വരെയുള്ള വാക്യത്തിന്റെ ആത്മീയ മര്‍മ്മം ആണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം. വാക്യം ഇങ്ങനെ ആണ്:

 

ഗലാത്യര്‍ 3: 6-9  

   അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.

   അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.

   എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

 9   അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.

ഹാനോക്കിന്റെ പുസ്തകം ആധികാരികം ആണോ?

നമ്മളുടെ വീഡിയോ കാണുന്നവരും കേള്‍ക്കുന്നവരും ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണ് ഇവിടെ പറയുന്നത്. ഇന്നത്തെ ചോദ്യം ഇതാണ്: എന്താണ് ഹാനോക്കിന്റെ പുസ്തകം? ഇതിനെ തിരുവെഴുത്തായോ, അതിനു തുല്യമായോ ആധികാരികമായി അംഗീകരിച്ചിട്ടുണ്ടോ? ഇതിനെ ക്രിസ്തീയ വിശ്വാസികള്‍ എങ്ങനെ കാണണം? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

ഹാനോക്കിന്റെ പുസ്തകം എന്നു അറിയപ്പെടുന്ന രചന, ഒരു സ്യൂഡ് എപ്പിഗ്രാഫിക്കല്‍ (pseudepigraphical) കൃതി ആണ്. എന്നു പറഞ്ഞാല്‍, ഒരു കൃതിയുടെ യഥാര്‍ത്ഥ എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ മറച്ചു വെക്കുന്നു. അതിനു കൂടുതല്‍ പ്രശസ്തിയും സ്വീകാര്യതയും ലഭിക്കുവാനായി, അദ്ദേഹത്തിന് മുമ്പ് ജീവിച്ചിരുന്ന ഏതെങ്കിലും, ബഹുമാന്യനും പ്രശസ്തനും ആയ വ്യക്തിയുടെ രചനയായി അതിനെ അവതരിപ്പിക്കുന്നു. ഇങ്ങനെ ഉള്ള എല്ലാ കൃതികളെയും സ്യൂഡ് എപ്പിഗ്രാഫിക്കല്‍ രചനകള്‍ എന്നോ, സ്യൂഡ് എപ്പിഗ്രാഫാ (pseudepigrapha)  എന്നോ,  സ്യൂഡ് എപ്പിഗ്രാഫ് (pseudepigraph) എന്നോ ആണ് അറിയപ്പെടുന്നത്. ഹാനോക്കിന്റെ പുസ്തകം എന്ന് അറിയപ്പെടുന്ന രചനയും ഇത്തരമൊരു സ്യൂഡ് എപ്പിഗ്രാഫ് ആണ്. ഈ പുസ്തകം, വേദപുസ്തകത്തിലെ ഹാനോക്ക് എഴുതിയതാണ് എന്നു പണ്ഡിതന്മാര്‍ ആരും വിശ്വസിക്കുന്നില്ല. വേദപുസ്തകത്തിലെ ഹാനോക്ക് ആണ് ഇത് എഴുതിയത് എങ്കില്‍, അത് നോഹയുടെ കാലത്തെ മഹാ പ്രളയത്തെ എങ്ങനെ അതിജീവിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.