ലാസറിന്റെയും ധനവാന്റെയും ഉപമ

യേശുവിന്റെ ഉപമകള്‍ ഗൌരവമേറിയ ആത്മീയ സത്യങ്ങള്‍ നിറഞ്ഞവ ആണ്. അതിനു ഒരു പ്രധാന കേന്ദ്ര സന്ദേശം ഉള്ളപ്പോള്‍ തന്നെ, അവയുടെ വിശദാംശങ്ങളും കേന്ദ്ര സന്ദേശത്തോട് ചേര്‍ന്ന് പോകുന്നത് ആയിരുന്നു.
അന്ന് യഹൂദ സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന കഥകള്‍ ആണ് യേശു ഉപമകള്‍ ആയി ഉപയോഗിച്ചത്. എന്നാല്‍ യേശുവിന്റെ ഉപമകള്‍ വെറും സാങ്കല്‍പ്പിക കഥകള്‍ ആയിരുന്നില്ല. യേശു അവയ്ക്ക് തന്റെ മുഖ്യ സന്ദേശത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി.
ഉപമകളുടെ ഒരു വിശദാംശം പോലും വ്യാഖ്യാനിച്ചു യേശു ഉദ്ദേശിക്കാത്ത ഒരു അര്‍ത്ഥത്തിലേക്ക് പോകുക സാധ്യമല്ല. അത്രമാത്രം സൂക്ഷ്മതയോടെ ആണ് അവ ഓരോന്നും യേശു പറഞ്ഞത്. അതിനാല്‍ ഒരു ഉപമയിലെ ചില കാര്യങ്ങള്‍ ഗൌരവമുള്ളതാണ്, അതിലെ ചില വിശദാംശങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണ് എന്ന് പറഞ്ഞു അവയെ വ്യാഖ്യാനിക്കുവാന്‍ സാധ്യമല്ല.
എല്ലാ ഉപമകളും ഒരു സമ്പൂര്‍ണ്ണ ചിത്രം ആണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത സങ്കല്‍പ്പങ്ങള്‍ക്ക് യേശുവിന്റെ ഉപമകളില്‍ ഇടം ഇല്ല.
ലാസറിന്റെയും ധനവാന്റെയും ഉപമയും ഇതെ ഗണത്തില്‍ തന്നെ ഉള്ളതാണ്.

അബ്രാഹാമിന്‍റെ ജീവിത ചരിത്രം

അബ്രാഹാമിന്റെ ജീവിത ചരിത്രത്തിലൂടെ ഒരു ദ്രുതയാത്ര ആണ് ഇന്നത്തെ സന്ദേശം.
സംഭവ ബഹുലമായ ജീവിതം ആയിരുന്നു അബ്രാഹാമിന്‍റേത്. അതിനാല്‍ സംഭവങ്ങളുടെ ഒരു ക്രമമായ വിവരണം അല്ലാതെ അതിന്റെ ആത്മീയ മര്‍മ്മങ്ങളിലേക്ക് അധികമായി നമ്മള്‍ പോകുന്നില്ല. എന്നാല്‍ അല്‍പ്പമായി ഇടയ്ക്കിടെ വിശകലനം ചെയ്യുന്നുമുണ്ട്.

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്

പ്രത്യാശയുടെ ഒരു സന്ദേശമാണ് നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുവാന്‍ പോകുന്നത്. പ്രത്യാശയ്ക്ക് യാതൊരു സാധ്യതയും ഇല്ലാത്ത ഒരു ലോകത്ത്, പ്രത്യാശ നല്‍കുന്ന നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ചില വാക്കുകള്‍ നമ്മള്‍ ഒരിക്കല്‍ കൂടി ധ്യാനിക്കുവാന്‍ പോകുക ആണ്.

മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ കടന്നുപോകുക ആണ്. അവയ്ക്കു ഒന്നിന്നുപോലും ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ അവന് കഴിയുന്നില്ല. പഴയ രോഗങ്ങള്‍ പുതിയ മാറ്റങ്ങളോടെ വന്നു അവനെ തുടച്ചു നീക്കുവാന്‍ ശ്രമിക്കുന്നു. സമൃദ്ധിയുടെ നിറവില്‍ ജീവിക്കുന്ന ചില സമൂഹങ്ങള്‍ ഉള്ളപ്പോള്‍ തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനയും വെള്ളത്തിനായും കേഴുന്ന അനേകം മനുഷ്യര്‍ ജീവിക്കുന്നു. ചിലര്‍ ആര്‍ഭാടമായ ജീവിതം നയിക്കുമ്പോള്‍, മറ്റ് ചിലര്‍ വസ്ത്രത്തിനായും പാര്‍പ്പിടത്തിനായും യാചിക്കുക ആണ്. യുദ്ധങ്ങളും പ്രകൃതിക്ഷോഭവും പെരുകുന്നു.

ചുവന്ന പശുക്കിടാവിന്റെ യാഗം

പ്രസംഗവേദികളില്‍ അധികം കേള്‍ക്കാത്ത, എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, ചുവന്ന പശുക്കിടാവിന്റെ യാഗം.
ഈ യാഗത്തിന്റെ നാനാ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല എങ്കിലും, അന്ത്യനാളുകള്‍ അടുത്തിരിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ്‌ സോഷ്യല്‍ മീഡിയകളില്‍ ചുവന്ന പശുക്കിടാവിനെ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ചുവന്ന പശുക്കിടാവിന്റെ യാഗം, യഹൂദ മത വിശ്വാസത്തിലെ അപൂര്‍വ്വമായി മാത്രം നടന്നിരുന്ന, എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു യാഗം ആണ്. അതിലുപരി, ഈ യാഗത്തിന് യേശുക്രിസ്തുവുമായും ബന്ധം ഉണ്ട്.
ദൈവം, മൊശെ മുഖാന്തിരം യിസ്രായേല്‍ ജനത്തിന് യാഗങ്ങളുടെ പ്രമാണങ്ങള്‍ നല്‍കിയപ്പോള്‍, അതില്‍ ഉള്‍പ്പെടുത്തിയിരുന്ന വളരെ സവിശേഷതകള്‍ ഉള്ള ഒരു യാഗം ആണ്.
മരിച്ചവരുടെ ശവശരീരം സ്പര്‍ശിച്ചതിനാല്‍ ഉണ്ടാകുന്ന അശുദ്ധിയുടെ പരിഹാരം എന്നതായിരുന്നു പ്രഥമ ഉദ്ദേശ്യം.
എന്നാല്‍ ചുവന്ന പശുക്കിടാവിന്റെ യാഗത്തിന് ഇന്ന് ഇതില്‍ അധികമായി അര്‍ത്ഥവും പ്രാധാന്യവും ഉണ്ട്.

യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവ ആഴ്ച

യേശുവിന്‍റെ ക്രൂശീകരണം ഒരു ചരിത്രസംഭവം ആയിരുന്നു. യേശുവിന്‍റെ ജനനം, ശുശ്രൂഷാ കാലം, മരണം, ഉയിര്‍പ്പ് എന്നിവയെക്കുറിച്ചുള്ള  ചരിത്ര രേഖകളും പുരാവസ്തു തെളിവുകളും നമ്മുക്ക് ലഭ്യമാണ്.
സുവിശേഷങ്ങള്‍ യേശുവിന്‍റെ ജീവിതത്തിന്‍റെ രേഖകള്‍ ആണ്. അതുകൂടാതെ, യഹൂദ പുരോഹിതനും ചരിത്രകാരനുമായ യൊസെഫെസ്, റോമന്‍ സെനറ്ററും  ചരിത്രകാരനും ആയ റ്റാസിറ്റസ് എന്നിവരുടെ ചരിത്ര പുസ്തകങ്ങളില്‍ യേശുവിന്‍റെ ക്രൂശീകരണത്തെ കുറിച്ച് പറയുന്നുണ്ട്.