എന്താണ് പ്രാർത്ഥന?

മനുഷ്യന്റെ ചരിത്രാതീത കാലം മുതൽ ഉള്ള ഒരു ജീവിതചര്യയാണ് പ്രാർത്ഥിക്കുക എന്നത്. മനുഷ്യർക്ക് അല്ലാതെ, മറ്റൊരു ജീവിക്കും ദൈവത്തോട് പ്രാർത്ഥിക്കുവാൻ ഉള്ള ശേഷിയോ, കഴിവോ ഇല്ല. പക്ഷികളും മൃഗങ്ങളും പ്രാർത്ഥിക്കുന്നു എന്നത് ഒരു കാവ്യ സങ്കൽപ്പം മാത്രമാണ്. പ്രാർത്ഥന മനുഷ്യന് ദൈവം നല്കിയ സവിശേഷമായ അനുഗ്രഹം അന്ന്.

പ്രാർത്ഥന ക്രിസ്തീയ വിശ്വാസികൾ മാത്രം അനുവർത്തിക്കുന്ന ഒരു രീതി അല്ല. പുരാതന കാലം മുതൽ, സകല മനുഷ്യരും അവർ ദൈവം എന്നു വിശ്വസിക്കുന്നതിനോട് പ്രാർത്ഥിക്കാറുണ്ട്.

 

മാനവ ചരിത്രത്തിൽ എന്നുമുതലാണ് മനുഷ്യർ ദൈവത്തോട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചത് എന്നു നമുക്ക് കൃത്യമായി അറിഞ്ഞുകൂടാ. എന്നാൽ വേദപുസ്തകം വിവരിക്കുന്ന ചരിത്രത്തിൽ മനുഷ്യൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഉൽപ്പത്തി 4 ആം അദ്ധ്യയത്തിൽ ആണ്. ഇവിടെ, ആദ്യ മനുഷ്യർ ആയിരുന്ന ആദാമിന്റെയും ഹവ്വായുടെയും മക്കൾ, കയീനും, ഹാബെലും യഹോവയ്ക്ക് വഴിപാട് കഴിക്കുന്നതായി പറയുന്നു.

ഫലപ്രദമായ പ്രാർത്ഥന (effective prayer)

പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന എന്നൊന്നില്ല (effective prayer). നമ്മളുടെ എല്ലാ പ്രാർത്ഥനകളും ദൈവം കേൾക്കുന്നു. എല്ലാ പ്രാർത്ഥനകൾക്കും ദൈവം മറുപടി നല്കുന്നു. ഈ മറുപടികൾ, ഉവ്വ്, ഇല്ല (അല്ല), കാത്തിരിക്കുക, അല്ലെങ്കിൽ ദൈവത്തിന് മറ്റൊരു പദ്ധതി ഉണ്ട്, എന്നിങ്ങനെ ആയിരിക്കും. ദൈവം പ്രാർത്ഥന കേൾക്കാതിരിക്കുകയോ, അതിന് മറുപടി നല്കാതിരിക്കുകയോ ചെയ്യില്ല. ദൈവം കേൾക്കുന്ന എല്ലാ പ്രാർത്ഥനകളും പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന (effective prayer) ആണ്. അതിനാൽ പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന (effective prayer) എന്നൊരു പ്രത്യേക പ്രാർത്ഥന ഇല്ല.

 

സങ്കീർത്തനങ്ങൾ 34:17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.  

 

1 യോഹന്നാൻ 5:14, 15

14   അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.

15   നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.

ആരാണ് എതിർ ക്രിസ്തു?

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഈ ഭൂമിയിൽ പ്രത്യക്ഷനാകുന്ന ഒരു വ്യക്തിയെയാണ് എതിർക്രിസ്തു എന്നു വേദപുസ്തകം വിളിക്കുന്നത്. ഈ വ്യക്തി സാത്താൻ അല്ല, അവൻ സാത്താന്റെ ശക്തിയോടെയും അധികാര്യത്തോടെയും പ്രവർത്തിക്കുന്നവൻ ആണ്.

 

യോഹന്നാൻ ഈ വ്യക്തിയെ “എതിർക്രിസ്തു” എന്നും അപ്പൊസ്തലനായ പൌലൊസ് ഈ വ്യക്തിയെ “നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ” എന്നും വിളിക്കുന്നു (1 യോഹന്നാൻ 2:18, 2 തെസ്സലൊനീക്യർ 2:3). “ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ” എഴുന്നേറ്റിരിക്കുന്നു എന്നും യോഹന്നാൻ പറയുന്നുണ്ട് (1 യോഹന്നാൻ 2:18). അതിനാൽ എതിർ ക്രിസ്തു എന്ന വാക്ക്, പൊതുവേ അവന്റെ ആത്മാവ് ഉള്ള ഒരു വ്യക്തിയെയും, അന്ത്യ നാളുകളിൽ വരുവാനിരിക്കുന്ന ഒരു വ്യക്തിയെയും സൂചിപ്പിക്കുന്നു എന്നു അനുമാനിക്കാം.

 

അന്ത്യ കാലത്ത് യേശുക്രിസ്തു എന്ന ഏക രാജാവിനാൽ ഈ ലോകം ഭരിക്കപ്പെടുന്നതിന് മുമ്പ്, എതിർ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന, സാത്താന്റെ ആത്മാവു ഉള്ള ഒരുവൻ അൽപ്പകാലത്തേക്ക് ലോകത്തെ ഭരിക്കും എന്നാണ് വേദപുസ്തകം പ്രവചിക്കുന്നത്.

കാണാതെപോയ ആട്

മത്തായി 18:12-14 വരെയുള്ള വാക്യങ്ങളിലും, ലൂക്കോസ് 15:4-32 വരെയുള്ള വാക്യങ്ങളിലും ആയി യേശുക്രിസ്തു പറഞ്ഞ മൂന്ന് ഉപമകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ മൂന്നും കാണാതെപോയവ പിന്നീട് കണ്ടുകിട്ടുന്നതിനെ കുറിച്ചുള്ളതാണ്.

ഇതിൽ മത്തായി നഷ്ടപ്പെട്ടുപോകുന്ന, എന്നാൽ പിന്നീട് കണ്ടു കിട്ടുന്ന ആടിന്റെ ഉപമയാണ് പറയുന്നത്. ഇത് ഹൃസ്വമായ ഒരു വിവരണം ആണ്.

 

മത്തായി 18:12-14

12   നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?

13   അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

14   അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.   

 

ഇവിടെ കാണാതെ പോയ ആട് “ഈ ചെറിയവരിൽ ഒരുത്തൻ” ആണ്. ആരാണ് “ഈ ചെറിയവരിൽ ഒരുത്തൻ”?

കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു

വീണ്ടും ജനനം ജനനം പ്രാപിച്ചവർ, അതിനുതക്ക ഫലം പുറപ്പെടുവിക്കേണം എന്ന പ്രമാണം വീണ്ടും ജനനത്തേക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലിൽ ഉണ്ടോ? ഇതാണ് നമ്മൾ ഇവിടെ ചിന്തിക്കുന്ന വിഷയം. അതിനായി, ഈ പഠനം, പുതുതായി ജനിക്കുക എന്ന പ്രക്രിയ എങ്ങനെയാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് യേശു പറഞ്ഞ ഒരു വാക്യം വായിച്ചുകൊണ്ടു ആരംഭിക്കാം. 

 

യോഹന്നാന്‍ 3: 8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.