അതിരുകള്‍

നമ്മള്‍ ഇന്ന് അതിരുകള്‍ എന്ന വിഷയമാണ് ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നത്.
അതിരുകള്‍ പൊതുവേ മനുഷ്യര്‍ക്ക്‌ ഇഷ്ടമല്ല, എന്നാല്‍ എല്ലായിടത്തും ഏതിലും അതിരുകള്‍ സൂക്ഷിക്കുകയും ചെയ്യും.
എന്നാല്‍ അതിരുകള്‍ ഒരു യാഥാര്‍ത്ഥ്യം ആണ്.
ഒരേസമയം അതിരുകളെ തകര്‍ക്കുവാനും, നിര്‍മ്മിക്കുവാനും പരിപാലിക്കുവാനും നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിരുകള്‍ ഇല്ലാതെ ജീവിക്കുവാന്‍ നമ്മള്‍ ഭയപ്പെടുന്നു.
അതിരുകള്‍ നമ്മളുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നു, അതിരുകള്‍ ഇല്ലാതെ നമ്മളുടെ സ്വാതന്ത്ര്യത്തിന് അര്‍ത്ഥവും മൂല്യവും ഇല്ല.

യാക്കോബ്, ദൈവത്തിന്‍റെ യിസ്രായേല്‍

പഴയനിയമത്തിലെ ഏറ്റവും സങ്കീര്‍ണ്ണനായ, ശക്തനും ഉന്നതുനുമായ ഗോത്രപിതാവാണ് യാക്കോബ്.
അവന്‍റെ ജീവിതം ഉപായങ്ങളും, നിരാശയും, വേദനകളും, ഒറ്റപ്പെടുത്തലും ഏകാന്തതയും, ഒപ്പം ആത്മീയമൂല്യങ്ങളുള്ളതും ആയിരുന്നു.
ജീവിതകാലത്ത് ആരും അദ്ദേഹത്തിന്‍റെ വേദനയും നിരാശയും മനസ്സിലാക്കിയിരുന്നില്ല.
തന്‍റെ ഭാരം പങ്കുവെക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല.
യാക്കോബ് ഏകനായി ജീവിച്ചു, ഏകനായി പൊരുതി. ഏകനായി ജയിച്ചു.
അവനാണ്, യിസ്രായേല്‍ എന്ന രാജ്യം. എന്നാല്‍ പലപ്പോഴും അബ്രഹാമിനും മോശെക്കും ഇടയില്‍ അവന്‍ ഇപ്പോഴും അവഗണിക്കപ്പെടുന്നു.

ദൈവരാജ്യം അവകാശമാക്കുക

ആരെല്ലാം ദൈവരാജ്യം അവകാശമാക്കും ആരെല്ലാം അവകാശമാക്കുക ഇല്ല?
ഇതാണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം.

ഈ ചോദ്യം നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദൈവരാജ്യത്തെ കുറിച്ചുള്ള ചില മര്‍മ്മങ്ങള്‍ നമ്മളുടെ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.
ദൈവരാജ്യം ഒരു ജനാധിപത്യ രാജ്യമല്ല; അതൊരു രാജകീയ ഭരണം ഉള്ള രാജ്യം ആണ്.
രാജാവായ ദൈവം ആണ് ഇവിടെ സമ്പൂര്‍ണ്ണ അധികാരി. ദൈവത്തിന് ഉപദേശം നല്‍കുവാന്‍ മന്ത്രിമാരോ മറ്റ് ഉപദേഷ്ടാക്കളോ ഇല്ല.
ദൈവത്തിന്‍റെ ഹിതവും മൂല്യങ്ങളും ആണ് ദൈവരാജ്യത്തിലെ നിയമങ്ങള്‍.
അങ്ങനെ രാജ്യം രാജാവും, രാജാവ് രാജ്യവും ആയിരിക്കുന്നു.

പുതിയ ആകാശവും പുതിയ ഭൂമിയും

യേശുക്രിസ്തുവിന്റെ ശിഷ്യനായ അപ്പോസ്തലനായ യോഹന്നാന്‍ വെളിപ്പാടില്‍ കാണുന്ന, പുതിയ ആകാശവും, പുതിയ ഭൂമിയും, ദൈവരാജ്യത്തിന്റെ നിത്യവുമായ പുനസ്ഥാപനം ആണ്. അതിനാൽ ഇതിന് ദൈവീക പദ്ധതിയിൽ വളരെ പ്രാധാന്യമുണ്ട്. വെളിപ്പാട് പുസ്തകത്തിലെ വിവരണം അനുസരിച്ച്, വിശുദ്ധന്മാരുടെ ഉല്‍പ്രാപണം, ഈ ഭൂമിയിലെ ക്രിസ്തുവിന്റെ ആയിരമാണ്ട് വാഴ്ച, വെള്ളസിംഹാസനവും ന്യായവിധിയും എന്നിവയ്ക്ക് ശേഷമായിരിക്കും, പുതിയ ആകാശവും, പുതിയ ഭൂമിയും പ്രത്യക്ഷമാകുന്നത്. വെളിപ്പാട് പസൂതകത്തിൽ മാത്രമല്ല, പഴയനിയമത്തിലും, സുവിശേഷങ്ങളിലും, ലേഖനങ്ങളിലും ഇതിനെ കുറിച്ചുള്ള വിവരണം ഉണ്ട്. അതിനാൽ ഇതിനെ ഒരു ആത്മീയ സത്യമായി നമുക്ക് വിശ്വസിക്കാവുന്നതാണ്. 

 

ഇതിനെക്കുറിച്ച് പാരമ്പര്യമായി വിശ്വസിച്ചു പോരുന്നവ ആവര്‍ത്തിക്കുക എന്നതും പുതിയതായി എന്തെങ്കിലും പറയുക എന്നതും ഇവിടെ ഉദ്ദേശിക്കുന്നില്ല. ദൈവ വചനത്തിന്റെ വസ്തുനിഷ്ഠാപരമായ ഒരു പഠനം മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളൂ. 

ജയത്തിന്‍റെ ഘോഷം

ഭീരുവല്ലാത്ത ഒരു പട്ടാളക്കാരനെ ഇനിയും നിങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കേണം: താങ്കള്‍ക്ക് യുദ്ധസമയ കാലമാണോ യുദ്ധമില്ലാത്ത സമാധാന കാലമാണോ കൂടുതല്‍  ഇഷ്ടം?
ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്, എനിക്ക് കിട്ടിയ മറുപടി ഞാന്‍ പറയട്ടെ.
തന്റെ ജോലിയെ ഇഷ്ടപ്പെടുന്ന, ഭീരുക്കള്‍ അല്ലാത്ത എല്ലാ പട്ടാളക്കാരനും പറയും: അവര്‍ക്ക് യുദ്ധത്തിന്‍റെ കാലമാണ് കൂടുതല്‍ ഇഷ്ടം.
യുദ്ധത്തില്‍ പോയി മുറിവേല്‍ക്കുവാണോ, യുദ്ധത്തില്‍ കൊല്ലപ്പെടുവാണോ അവര്‍ക്ക് ആഗ്രഹമുള്ളതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്.
യുദ്ധകാലം എന്തെങ്കിലും ഒക്കെ ചെയ്യുവാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുടെ കാലമാണ്; യുദ്ധമില്ലാത്ത സമാധാന കാലം നിഷ്ക്രിയര്‍ ആയിരുന്നു മുഷിയുന്ന, ബോറടിക്കുന്ന കാലം ആണ്.
യഥാര്‍ത്ഥ പട്ടാളക്കാരന്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവാന്‍ ആഗ്രഹിക്കുന്നു, അവന് പ്രവര്‍ത്തനരഹിതമായ കാലത്തെ ഇഷ്ടമല്ല.
പടയാളികള്‍ യുദ്ധം ആഗ്രഹിക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്, അവര്‍ യുദ്ധത്തെ ഇഷ്ടപ്പെടുന്നു.

യഥാര്‍ത്ഥ വിശ്വാസികള്‍ ഇതുപോലെ തന്നെ യുദ്ധത്തെ ഇഷ്ടപ്പെടുന്നവര്‍ ആണ്.
കാരണം അവര്‍ യുദ്ധത്തില്‍ ആണ്, യുദ്ധം പോരാടി ജയിച്ചേ മതിയാകൂ.
എന്നാല്‍ നമ്മളുടെ യുദ്ധം ലോകത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ നിന്നും വിഭിന്നം ആണ്.
ശത്രു സാമ്രാജ്യത്തെ കീഴടക്കുക എന്നതാണ് നമ്മളുടെ ലക്ഷ്യം എങ്കിലും അത് ഒരു ഭൌതീക രാജ്യത്തെക്കുറിച്ച് അല്ല.
അതുകൊണ്ട് തന്നെ നമ്മളുടെ ആയുധങ്ങളും ഭൌതീകം അല്ല.