മനുഷ്യന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?

മനുഷ്യര്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു? എന്താണ് മരണം? മരണത്തിന് ശേഷം എന്തു സംഭവിക്കുന്നു? മരിച്ചവരുടെ ഭാവി എന്താണ്? ഈ ചോദ്യങ്ങള്‍ക്ക് ക്രിസ്തീയ ദൈവശാസ്ത്രപ്രകാരമുള്ള, ഹൃസ്വമായ ഒരു വിശദീകരണം നല്‍കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. തിരുവെഴുത്തില്‍ വ്യക്തമായി പറയുന്ന വിവരങ്ങള്‍ മാത്രമേ നമ്മള്‍ ഇവിടെ ഉള്‍ക്കൊള്ളിക്കുന്നുള്ളൂ. അതും ചുരുക്കമായി മാത്രമേ പറയുന്നുള്ളൂ.

എന്താണ് മരണം - ഒരു നിര്‍വചനം

മരണം എന്നതിനൊരു നിര്‍വചനം കണ്ടെത്തികൊണ്ട് നമുക്ക് ആരംഭിക്കാം. മരണം, സാര്‍വ്വലൌകീകവും, എല്ലാ കാലത്തും സംഭവിക്കുന്നതും, സുനിശ്ചിതവും ആയ ഒരു അനുഭവം ആണ്. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന സകല ജീവികളും ജനിക്കുകയും, ജീവിക്കുകയും, പിന്നീട് ഒരിക്കല്‍ മരിക്കുകയും ചെയ്യും. എന്നാല്‍ മരണം എപ്പോള്‍ സംഭവിക്കും എന്നോ, എങ്ങനെ സംഭവിക്കും എന്നോ ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. മരണത്തെ മാറ്റിവയ്ക്കുവാനോ, അത് സംഭവിക്കുന്ന സമയം മുന്‍ കൂട്ടി കണ്ടുപിടിക്കുവാനോ, ഇല്ലാതാക്കുവാനോ നമുക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. തത്വ ചിന്തകരും ശാസ്ത്രാന്വേഷികളും മത പണ്ഡിതന്മാരും ആരാഞ്ഞുനോക്കിയിട്ടും മരണത്തിന്റെ നിഗൂഢത അഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യശാസ്ത്രത്തിന് മരണത്തിന്റെ മുന്നില്‍ എന്നും തോല്‍ക്കുവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനാല്‍ തന്നെ മരണം എന്നും മനുഷ്യനു ഒരു പ്രഹേളിക ആയി നില്‍ക്കുക ആണ്. അത് മനുഷ്യന്റെ നശ്വരതയേയും പരിമിതിയേയും സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ക്രിസ്തീയ പതാക

എന്താണ് ക്രിസ്തീയ പതാക എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി നമ്മള്‍ ചിന്തിക്കുന്നത്. ഇത് ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. ക്രിസ്തീയ പതാകയെ പ്രചരിപ്പിക്കുവാനോ, അതിന് ദൈവശാസ്ത്രമായ പിന്‍ബലം നല്കുവാനോ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ക്രിസ്തീയ പതാക പ്രചാരത്തിലുണ്ട്. ഇത് എല്ലാ ക്രിസ്തീയ സഭകള്‍ക്കും പൊതുവായി ഉപയോഗിക്കുവാന്‍ കഴിയുന്ന ഒരു പതാക ആണ്. 1942, ജനുവരി 23 നു അമേരിക്കയിലെ, United States Federal Council of Churches എന്ന പൊതുവായ ക്രിസ്തീയ സംഘടന ഇതിനെ അംഗീകരിച്ചത് മുതല്‍, അമേരിക്കയിലും, യൂറോപ്പിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും, ആഫ്രിക്കയിലും ഉള്ള അനേകം സഭകള്‍, അവരുടെ ആരാധനാ സ്ഥലങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കാറുണ്ട്. ഇതില്‍, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലൂഥറന്‍, മെതൊടിസ്റ്റ്, മൊറെവിയന്‍, പ്രസ്ബിറ്റേറിയന്‍, ക്വാക്കര്‍, ബ്രതറന്‍, പൗരസ്‌ത്യ ഓര്‍ത്തഡോക്സ്, എപ്പിസ്കോപ്പല്‍, നവീകരണ സഭകള്‍ എന്നിവയും മറ്റ് അനേക സഭകള്‍ ഉള്‍പ്പെടും. (Anglican, Baptist, Lutheran, Mennonite, Methodist, Moravian, Presbyterian, Quaker, Brethren, Eastern Orthodox, Episcopal Reformed and other churches). ഇത് ഉപയോഗിക്കുന്നതിന് ഒരു ക്രിസ്തീയ സഭയ്ക്കും വിലക്കില്ല, നിര്‍ബന്ധവുമില്ല.

ദാവീദ് ഒരു മോവാബ്യന്‍ ആയിരുന്നുവോ?

യിസ്രയേലിന്റെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന ദാവീദ്, ഒരു മോവാബ്യ വംശജന്‍ ആയിരുന്നുവോ എന്നതാണു നമ്മള്‍ ചര്‍ച്ച ചെയ്യുവാന്‍ പോകുന്ന ചോദ്യം. ദാവീദിന്റെ വംശാവലിയില്‍ ആണ് യേശു ക്രിസ്തു ജനിച്ചത്. സുവിശേഷങ്ങളില്‍, യേശുവിനെ ദാവീദിന്റെ പുത്രന്‍ എന്നു വിളിക്കുന്നുമുണ്ട്. അതിനാല്‍ ദാവീദിന്റെ മോവാബ്യ ബന്ധം എന്താണ് എന്നു മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

ഈ വിഷയത്തിന് മറ്റൊരു പ്രാധാന്യം കൂടി ഉണ്ട്. പഴയനിയമത്തില്‍, മോവാബ്യരുടെ തലമുറ യഹോവയുടെ സഭയില്‍ പ്രവേശിക്കരുത് എന്നൊരു പ്രമാണം ഉണ്ടായിരുന്നു. അതിങ്ങനെ ആയിരുന്നു:


ആവര്‍ത്തന പുസ്തകം 23: 3 ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

1054 ലെ വലിയ പിളര്‍പ്പ്

ക്രിസ്തീയ സഭാചരിത്രത്തിലെ വലിയ പിളര്‍പ്പ് സംഭവിച്ചത് 1054 ജൂലൈ 16 ആം തീയതി ആണ്. അന്ന്, ഏകശിലയായിരുന്ന ക്രിസ്തീയ സഭ, പടിഞ്ഞാറന്‍ റോമന്‍ സഭയായും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയായും രണ്ടായി പിളര്‍ന്നു. ഈ സംഭവത്തെ 1054 ലെ വലിയ പിളര്‍പ്പ് എന്നും 1054 ലെ പടിഞ്ഞാറന്‍-കിഴക്കന്‍ പിളര്‍പ്പ് എന്നും ചരിത്രത്തില്‍ അറിയപ്പെടുന്നു. ഈ പിളര്‍പ്പിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ നീണ്ട അഭിപ്രായ വ്യത്യാസങ്ങളുടേതാണ്. അനേകം സംഭവങ്ങളുടെ അവസാന ചിത്രമാണ് 1054 ഉണ്ടായ പിളര്‍പ്പ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ എല്ലാം വിശദീകരിക്കുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല. പ്രധാനപ്പെട്ട സംഭവങ്ങളിലോടെ മാത്രം ദ്രുതഗതിയില്‍ സഞ്ചരിച്ചുകൊണ്ട്, ഈ വലിയ പിളര്‍പ്പിന്‍റെ ചരിത്രം ലഘുവായി മനസ്സിലാക്കുവാന്‍ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.

റോമന്‍ സഭാ അദ്ധ്യക്ഷന്‍ ആയിരുന്ന വിശുദ്ധനായ ലിയോ ഒന്‍പതാമന്‍ (Pope St. Leo IX), കിഴക്കന്‍ റോമിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് മൈക്കിള്‍ ഒന്നാമന്‍ സെറുലേറിയസ് നെ (Michael I Cerularius) സഭയില്‍ നിന്നും പുറത്താക്കുകയും, അതിനു മറുപടിയായി, സെറുലേറിയസ് മാര്‍പ്പാപ്പയുടെ പ്രതിനിധികളെ സഭയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സംഭവം ആണ് വലിയ പിളര്‍പ്പായി അറിയപ്പെടുന്നത്. ഇത് ഒരു പിളര്‍പ്പിന്റെ ആരംഭമോ അവസാനമോ ആയിരുന്നില്ല. ഈ പിളര്‍പ്പോടെ ക്രിസ്തീയ സഭ രണ്ടായി വിഭജിക്കപ്പെട്ട്, പടിഞ്ഞാറന്‍ റോമന്‍ കത്തോലിക്ക സഭയും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയും ഉണ്ടായി.

സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ

 യേശുക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷയുടെ ആരംഭത്തില്‍, തന്റെ ഉപദേശങ്ങളെ കേള്‍ക്കുവാന്‍ കൂടിവന്ന യഹൂദ പുരുഷാരോത്തോട് പറഞ്ഞ സുദീര്‍ഘമായ പ്രഭാഷണം ആണ് ഗിരി പ്രഭാഷണം എന്നും മലമുകളിലെ പ്രഭാഷണം എന്നും അറിയപ്പെടുന്നത്. ഇതാണ് മത്തായി 5 ആം അദ്ധ്യായം മുതല്‍ 7 ആം അദ്ധ്യായം വരെ രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങള്‍. ഇത്  യേശു മലമുകളില്‍ നിന്നുകൊണ്ടു പ്രഖ്യാപിക്കുന്ന, ദൈവരാജ്യത്തിന്റെ പ്രമാണങ്ങളും മൂല്യ വ്യവസ്ഥകളും ആണ്. ഇവിടെ ദൈവരാജ്യത്തിന്റെ സ്വഭാവവും, അതിനെ കൈവശമാക്കുന്നവരുടെ പ്രത്യേകതകളും ആണ് വിവരിക്കപ്പെടുന്നത്. ഈ വേദഭാഗത്തിന്റെ വിഷയം തന്നെ ദൈവരാജ്യമാണ്. ഈ അദ്ധ്യായങ്ങളില്‍ പറയുന്നതെല്ലാം ദൈവരാജ്യത്തെക്കുറിച്ചാണ്. ദൈവരാജ്യം ഒരു ഭൌതീക രാജ്യമല്ല, അതൊരു ആത്മീയ രാജ്യമാണ്. അതിനാല്‍ തന്നെ, യേശു സംസാരിക്കുന്നത്, അപ്പോള്‍ ഭൌതീക തലത്തില്‍ നിവൃത്തിയാകുന്ന ഒരു രാജ്യത്തെക്കുറിച്ചല്ല. അവന്‍ പറഞ്ഞത് ഭാവിയില്‍, കാല സമ്പൂര്‍ണ്ണതയില്‍ നിവൃത്തിക്കപ്പെടുവാന്‍ ഇരിക്കുന്ന ആത്മീയമായ ഒരു രാജ്യത്തെക്കുറിച്ചാണ്. ഇത് ഈ വേദഭാഗം മനസ്സിലാക്കുവാന്‍ പ്രധാനമാണ്.

ഗിരി പ്രഭാഷണം, എങ്ങനെ രക്ഷിക്കപ്പെടാം എന്നതിന്റെ വിശദീകരണം അല്ല. അത് രക്ഷിക്കപ്പെട്ട്, ദൈവവുമായി ഒരു ആത്മ ബന്ധത്തില്‍ ആയിക്കഴിഞ്ഞ ദൈവജനം എങ്ങനെ ഒരു വിശുദ്ധ ജീവിതം നയിക്കേണം എന്നതിന്റെ മാര്‍ഗ്ഗ രേഖ ആണ്. ഗിരി പ്രഭാഷണം ദൈവരാജ്യത്തിന്റെ മൂല്യങ്ങളുടെ വിവരണം ആണ്. അത് വെറുതെ കേള്‍ക്കുവാന്‍ ഉള്ളതല്ല, അനുസരിക്കുവാന്‍ ഉള്ളതാണ്.