റോമർ, അദ്ധ്യായം 6

പാപ നിന്നുള്ള മോചനം, യേശുക്രിസ്തുവിനോട് ചേർന്നുള്ള ജീവിതം, പാപത്തോട് എതിർത്തു നിൽക്കുക, നീതിക്കു ദാസന്മാരായി ജീവിക്കുക, എന്നീ വിഷയങ്ങൾ ആണ് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് ചർച്ച ചെയ്യുന്നത്. 5 ആം അദ്ധ്യായത്തിൽ, “എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു” (5:20) എന്നു പൌലൊസ് എഴുതി. അതിനുള്ള ഒരു വിശദീകരണത്തോടെ ആണ് 6 ആം അദ്ധ്യായം ആരംഭിക്കുന്നത്.

ക്രിസ്തീയ വിശ്വാസികൾക്ക് പാപത്തിൽ തുടർന്നും ജീവിക്കാമോ എന്ന ചോദ്യത്തിന് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് മറുപടി നല്കുന്നു. അദ്ദേഹത്തിന്റെ മറുപടി വ്യക്തവും ശക്തവും ആണ്, ഒരിക്കലും പാടില്ല. രക്ഷിക്കപ്പെട്ട ഒരുവൻ പാപത്തിന് മരിച്ചവൻ ആണ്. അതിനാൽ അവൻ ഇനി പാപത്തിന് അടിമയോ ദാസനോ അല്ല. പാപം ഒരുവനെ മരണത്തിന് അധീനനാക്കുന്നു. ദൈവകൃപ അവനെ ക്രിസ്തുവിലേക്കും നിത്യജീവനിലേക്കും നയിക്കുന്നു. അതിനാൽ പാപത്തിന് പകരം, നീതീയെ സേവിക്കേണം.  

റോമർ, അദ്ധ്യയം 5

റോമർ 4 ആം അദ്ധ്യായത്തിലെ വിഷയം വിശ്വാസത്താലുള്ള നീതീകരണം എന്നതായിരുന്നു. അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അത് അവന് നീതീയായി കണക്കിട്ടു (ഉൽപ്പത്തി 15:6). അബ്രഹാമിന്റെ ദൈവത്തിലുള്ള വിശ്വാസം പങ്കിടുന്ന എല്ലാവരും വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു എന്നും പൌലൊസ് എഴുതി (റോമർ 4:23, 24). യേശുക്രിസ്തുവിലും, അവനെ മരണത്തിന് എൽപ്പിച്ചു തരുകയും, ഉയിർപ്പിക്കുകയും ചെയ്ത ദൈവത്തിലും ഉള്ള വിശ്വാസത്താൽ നീതീകരണം കണക്കിട്ടു ലഭിക്കും. നീതീകരിക്കപ്പെട്ടവർക്ക് ദൈവത്തോട് സമാധാനം ഉണ്ട്. അവർ ദൈവ കൃപയിൽ ആയിരിക്കുന്നു. അവർ ഇപ്പോഴുള്ള കഷ്ടതയിലും സന്തോഷിക്കുന്നു. ആദാമിന്റെ പാപം, ക്രിസ്തു മുഖാന്തരം ലഭിക്കുന്ന ദൈവ കൃപ എന്നിവയും പൌലൊസ് ഈ അദ്ധ്യായത്തിൽ ചർച്ച ചെയ്യുന്നു.    

റോമർ, അദ്ധ്യായം 4

റോമർക്ക് എഴുതിയ ലേഖനം 4 ആം അദ്ധ്യായത്തിലെ മുഖ്യ വിഷയം വിശ്വാസത്താലുള്ള അബ്രാഹാമിന്റെ നീതീകരണം ആണ്. വിശ്വാസത്താലുള്ള നീതീകരണം എന്നത് യഹൂദന്മാർക്ക് സ്വീകാര്യമായ ഒരു ആശയം ആയിരുന്നില്ല. മോശെയുടെ ന്യായപ്രമാണത്തിന് വെളിയിലും, ഉപരിയായതും ആയ യാതൊന്നിലും അവർ വിശ്വസിച്ചിരുന്നില്ല. അതിനാൽ ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ അല്ലയേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ആണ് സകല മനുഷ്യരും നീതീകരിക്കപ്പെടുന്നത് എന്നു യഹൂദന്മാരെ വിശ്വസിപ്പിക്കുവാൻ പൌലൊസ് ഏറെ പ്രയാസപ്പെട്ടു. അതിനായി അവൻ യഹൂദന്മാരുടെ പിതാവായ അബ്രാഹാമിനെ തന്നെ ഉദാഹരണമായി എടുക്കുന്നു.

അദ്ധ്യായം – 3

റോമർക്ക് എഴുതിയ ലേഖനം 3:9, ഇത്രത്തോളമുള്ള പൌലൊസിന്റെ വാദങ്ങളെ ഉപസംഹരിക്കുന്ന ഒരു വാക്യമാണ്. മൂന്നാം അദ്ധ്യായം ഈ വാക്യത്തിന്റെ വിശദീകരണമാണ് എന്നു പറയാം.

     റോമർ 3:9

ആകയാൽ എന്തു? നമുക്കു (യഹൂദന്) വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;

 

റോമർ മൂന്നാം അദ്ധ്യായം പൌലൊസിന്റെ വിമർശകർക്കുള്ള മറുപടിയും, യഹൂദ ന്യായപ്രമാണം സംബന്ധിച്ച അവന്റെ നിലപാടുകളും ആണ്. റോമർ 3:1-8 വരെയുള്ള വാക്യങ്ങളിൽ യഹൂദന്റെ വിശേഷതയും, ദൈവത്തിന്റെ വിശ്വസ്തതയും പൌലൊസ് ചർച്ച ചെയ്യുന്നു. യഹൂദന്റെ അവിശ്വസ്തതയിലും ദൈവം അവന്റെ വാഗ്ദത്തങ്ങളിൽ വിശ്വസ്തനായിരിക്കുന്നു. യഹൂദന്റെ അവിശ്വസ്തത ദൈവത്തിന്റെ വിശ്വസ്തതയുടെ മാറ്റ് കൂട്ടുന്നതെയുള്ളൂ. ഇത് ദൈവത്തിന്റെ വിശ്വസ്തതയെ കൂടുതൽ വെളിവാക്കേണ്ടതിന്, യഹൂദർ അവിശ്വസ്തരാകേണം എന്നല്ല. യഹൂദൻ അവിശ്വസ്തൻ ആയിരിക്കുമ്പോഴും, ദൈവം, അവന്റെ ഉടമ്പടിയിൽ വിശ്വസ്തൻ ആയിരിക്കുന്നു. ഇത് ദൈവത്തിന്റെ വിശ്വസ്തത മാറ്റമില്ലാത്തതാണ് എന്നു കാണിക്കുന്നു.

അദ്ധ്യായം 2

റോമർ ഒന്നാം അദ്ധ്യായത്തിൽ മനുഷ്യരുടെ പാപം നിറഞ്ഞ ജീവിതത്തെക്കുറിച്ചാണ് പൌലൊസ് എഴുതിയത്. എന്നാൽ, എല്ലാവരോടും, യഹൂദനോടും, ജാതീയരോടും,  ഒരുപോലെയുള്ള ദൈവത്തിന്റെ നീതി എന്നതാണ് റോമർ 2 ആം അദ്ധ്യായത്തിലെ വിഷയം. ദൈവം ന്യായപ്രമാണത്തിന് കീഴിലുള്ള യഹൂദനെ അവന്റെ പ്രവർത്തികൾക്ക് അനുസൃതമായി ന്യായം വിധിക്കും. ജാതീയരെയും ദൈവം പ്രവർത്തികൾക്ക് ഒത്തവണ്ണം ന്യായം വിധിക്കും. ഒരു മനുഷ്യനും ദൈവത്തിന്റെ ന്യായവിധിക്ക് പുറത്താകുക ഇല്ല. ഇത് ദൈവകൃപയാലുള്ള രക്ഷ എന്ന വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്ന വാദമാണ്. ന്യായപ്രമാണത്തിൽ പല അനുഗ്രഹങ്ങളും ഉണ്ട്. എന്നാൽ പ്രമാണം എല്ലാം പൂർണ്ണമായി അനുസരിക്കുന്ന, ന്യായപ്രമാണത്തിന് കീഴിലുള്ളവർക്ക്  മാത്രമേ അത് ലഭ്യമാകൂ. യഹൂദന്റെ യഥാർത്ഥ പരിച്ഛേദന പുറമേ ഉള്ളതല്ല, അകമേ ഉള്ളത് ആയിരിക്കേണം.