യേശു മറുവില കൊടുത്തതാർക്ക്

ചോദ്യം

1 തിമൊഥെയൊസ് 2:6 ൽ യേശുക്രിസ്തു എല്ലാ മനുഷ്യർക്കുവേണ്ടിയും തന്നെത്താൻ മറുവില ആയി കൊടുത്തു എന്നു പറയുന്നു. ആർക്കാണ് യേശു മറുവില കൊടുത്തത്? പിതാവായ ദൈവത്തിനോ, അതോ പിശാചിനോ? നമ്മളെ പാപത്തിന്റെ പരിണത ഫലത്തിൽ നിന്നും രക്ഷിക്കുവാനായി ദൈവത്തിന് മറുവില കൊടുത്തതാണോ? അതോ, മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും വിടുവിക്കുവാനായി സാത്താന് മറുവില കൊടുത്തതാണോ?

 

ഉത്തരം

 

ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് ഒരു മുഖവുര ആവശ്യമുണ്ട്. പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന, വീണ്ടെടുപ്പു, നീതീകരണം, പാപപരിഹാരം, നിരപ്പ് എന്നിങ്ങനെയുള്ള എല്ലാ വാക്കുകളും മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ നിന്നും എടുത്തതാണ്. അത് ആത്മീയ മർമ്മങ്ങൾ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന പദങ്ങൾ ആണ്. ഈ വാക്കുകളിലൂടെ മനുഷ്യർ ഗ്രഹിക്കുന്ന ആശയങ്ങൾക്ക് സമാനമായ ഒരു ക്രമീകരണം ആത്മ മണ്ഡലത്തിൽ ഉണ്ടാകുന്നു. അതിനാൽ, മറുവില എന്ന വാക്കിനെ ഭൌതീക തലത്തിൽ മനുഷ്യർക്ക് ഇടയിലുള്ള വ്യവഹാരത്തോട് അക്ഷരാർത്ഥത്തിൽ തുലനം ചെയ്യേണ്ടതില്ല. ഈ വാക്കിലൂടെ നമ്മൾ മനസ്സിലാക്കുന്ന ഒരു പ്രക്രിയയ്ക്ക് സമാനമായ ഒരു ക്രമീകരണം ആത്മ മണ്ഡലത്തിൽ ഉണ്ടാകുന്നു എന്നെ ഉള്ളൂ.

വേദപുസ്തകത്തിൽ ഹൃദയം

ചോദ്യം:

കാർഡിയോളജിയിൽ പറയുന്ന ഹൃദയമെന്ന അവയവും, വേദപുസ്തകത്തിൽ പറയുന്ന ഹൃദയവും ഒന്നാണോ? വേദപുസ്തകത്തിൽ ഹൃദയം, കഠിന ഹൃദയം എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്?

 

ഈ ചോദ്യത്തിന് ഉത്തരം പറയുവാൻ തുടങ്ങേണ്ടത് കാർഡിയോളജി എന്താണ് എന്നു പറഞ്ഞുകൊണ്ടു വേണം. കാരണം ചോദ്യത്തിൽ ഈ വാക്ക് ഉണ്ട്. കർഡിയോളജി എന്ന വാക്ക് “കാർഡിഅ" (cardia) എന്ന ഗ്രീക്ക് പദത്തിൽ നിന്നും രൂപം കൊണ്ടതാണ്. ഈ പദത്തിന്റെ അർത്ഥം ഹൃദയം എന്നാണ്. “ളോജി” (logy) എന്ന പദവും ഗ്രീക്ക് ആണ്. ഇതിന്റെ അർത്ഥം പഠനം എന്നാണ്. അങ്ങനെ “കർഡിയോളജി” എന്നത് ഹൃദയത്തിന്റെ പഠനം ആകുന്നു. അത് വൈദ്യശാസ്ത്രത്തിൽ, ഹൃദയത്തിന്റെ താളപ്പിഴകളെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചും ഉള്ള പഠനം ആണ്. ഹൃദയവും, രക്തകുഴലുകളും ചേരുന്നതാണ് കാർഡിയോ വാസ്കുലാർ വ്യൂഹം (cardiovascular system).

“ഹോശന്നാ” എന്ന വാക്കിന്റെ അർത്ഥം

എന്താണ് “ഹോശന്നാ” എന്ന വാക്കിന്റെ അർത്ഥം. ഈ ചെറിയ ചോദ്യത്തിനുള്ള ഉത്തരം ആണ് ഇവിടെ പറയുന്നത്.

ലോകമെമ്പാടും ഉള്ള ക്രിസ്തീയ ആരാധനയിൽ ഓശാന ഞായറാഴ്ച ഉപയോഗിക്കുന്ന ഒരു സ്തുതിയുടെ പദം ആണ് “ഹോശന്നാ”. യേശുക്രിസ്തു ഒരു കഴുതപ്പുറത്തു കയറി, അവൻ മശീഹ ആണ് എന്നു വിളംബരം ചെയ്തുകൊണ്ട്, യെരൂശലേം പട്ടണത്തിലേക്ക് പ്രവേശിച്ചപ്പോൾ, അന്ന് അവിടെ ഉണ്ടായിരുന്ന അനേകം ജനങ്ങൾ അതിനെ ഒരു ആഘോഷമാക്കി മാറ്റി. “പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.” എന്നാണ് നമ്മൾ മത്തായി 21:8 ൽ വായിക്കുന്നത്. ജനങ്ങൾ യേശുവിന്റെ യെരൂശലേം പ്രവേശനത്തെ ആവേശത്തോടെ സ്വീകരിക്കുകയാണ്. അങ്ങനെ യേശുവിനോടൊപ്പം കൂടിയ ജനം, ഉറക്കെ വിളിച്ചു പറഞ്ഞ ഒരു പദമാണ്, “ഹോശന്നാ”. ഇത് യവന ഭാഷയിൽ ഉള്ള ഒരു പദം ആണ്. മത്തായി 21:9, മർക്കോസ് 11:9, യോഹന്നാൻ 12:13 എന്നീ വാക്യങ്ങളിൽ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.

സെരുബ്ബാബേലിനോടുള്ള അരുളപ്പാട്

ഇതു ഒരു ചോദ്യത്തിനുള്ള മറുപടിയാണ്. ചോദ്യം ഇതാണ്: സെഖർയ്യാവു 4:6, 7 വാക്യങ്ങളിൽ പറയുന്ന ദൈവീക അരുളപ്പാടിന് പുതിയ നിയമ വിശ്വാസിയുമായി എന്താണ് ബന്ധം?

 

നമുക്ക് ഉത്തരം, ഈ വേദഭാഗം വായിച്ചുകൊണ്ടു ആരംഭിക്കാം.  

 

സെഖർയ്യാവു 4:6-7

അവൻ (സ്വർഗ്ഗീയ ദൂതൻ) എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.

 

ഈ വാക്യത്തിന്റെ ആശയം മനസ്സിലാക്കുവാൻ സെരുബ്ബാബേൽ ആരാണ് എന്നും, ഈ ദൈവീക ആലോചന, സെഖർയ്യാവു പ്രവചകൻ പറഞ്ഞ പശ്ചാത്തലം എന്താണ് എന്നും മനസ്സിലാക്കേണം (Zerubbabel).