സംയുക്ത പദവി (Federal headship)

മനുഷ്യരാശിയുടെ എക്കാലത്തെയും മുഖ്യ പ്രശ്നം, മനുഷ്യർ വ്യക്തിപരമായി ച്ചെയ്യുന്ന പാപ പ്രവർത്തികൾ അല്ല, അവനിൽ അടങ്ങിയിരിക്കുന്ന പാപ സ്വഭാവം ആണ്. വ്യക്തിപരമായ കുറ്റകൃത്യങ്ങളെ ശിക്ഷയകൊണ്ടും ഉപദേശങ്ങൾ കൊണ്ടും നിയന്ത്രിക്കുവാൻ കഴിഞ്ഞേക്കാം, എന്നാൽ അവന്റെ ഉള്ളിലുള്ള പാപ സ്വഭാവത്തെ മാറ്റുവാൻ യാതൊരു മാർഗ്ഗവും മനുഷ്യരുടെ പക്കൽ ഇല്ല. കാരണം വ്യക്തിപരമായ പാപ പ്രവർത്തികൾ, അവന്റെ സ്വഭാവത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പാപ പ്രകൃതിയുടെ ബാഹ്യമായ ഫലമാണ്.

 

സംയുക്ത പദവി, ഫെഡറൽ ഹെഡ്ഷിപ്പ്, ഫെഡറലിസം എന്നീ വാക്കുകളിൽ അറിയപ്പെടുന്ന ദൈവ ശാസ്ത്ര പഠന ശാഖ, മനുഷ്യന്റെ പാപ പ്രകൃതിയെ ആദാമിന്റെ പാപത്തോടു ബന്ധിപ്പിച്ചു, ഈ വിഷയത്തെ വിശദീകരിക്കുവാൻ ശ്രമിക്കുന്നു.

 

സംയുക്ത പദവി അഥവാ ഫെഡറലിസം എന്നത്, ഒരു ഉടമ്പടിയാൽ സംയുക്തമായി ചേർന്ന ഒരു കൂട്ടം വ്യക്തികളെ, ഒരുവൻ പ്രതിനിധീകരിക്കുന്നതാണ്. ഉദാഹരണത്തിന്, ഒരു രാജ്യത്തിന്റെ സംയുക്ത ശിരസ്സ് ആയിരിക്കുന്ന പ്രസിഡന്റ്, ആ രാജ്യത്തിലെ എല്ലാ മനുഷ്യരെയും പ്രതിനിധീകരിക്കുന്നു. അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ആ രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ്.

യേശുക്രിസ്തുവും നിക്കോദേമൊസും - യോഹന്നാൻ 3:1-21

 വേദപുസ്തകത്തിൽ, പുതിയനിയമത്തിലെ നാലാമത്തെ സുവിശേഷമാണ് യോഹന്നാൻ എഴുതിയ സുവിശേഷം. ഇതിന്റെ എഴുത്തുകാരൻ യേശുക്രിസ്തുവിന്റെ ശിഷ്യനായിരുന്ന യോഹന്നാൻ ആണ് എന്നു ഭൂരിപക്ഷം വേദ പണ്ഡിതന്മാരും കരുതുന്നു. ശിഷ്യനായിരുന്ന യോഹന്നാന്റെ സാക്ഷ്യവും പഠിപ്പിക്കലും ഈ സുവിശേഷ ഗ്രന്ഥത്തിൽ കാണാം. എന്നാൽ ഗ്രന്ഥകർത്താവ് ആരാണ് എന്നതിൽ വ്യത്യസ്തമായ അഭിപ്രായം ഉണ്ട്. ഇതിന്റെ രചനാ കാലവും, സ്ഥലവും തീർച്ചയില്ല. എങ്കിലും ഇത് യേശുവിന്റെ ശിഷ്യനായിരുന്ന യോഹന്നാൻ എഫെസൊസിൽ ആയിരുന്നപ്പോൾ, AD 90 നും 100 നും ഇടയിൽ രചിച്ചു എന്നു കരുതപ്പെടുന്നു.

 

ഇതിന്റെ വായനക്കാരായി എഴുത്തുകാരൻ ആരെയാണ് കണ്ടിരുന്നത് എന്നത് ഇതിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ അക്കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ താമസിച്ചിരുന്ന യഹൂദന്മാരേയും, യഹൂദ-ഇതര ക്രൈസ്തവ വിശ്വാസികളെയും ആണ് യോഹന്നാൻ വയനക്കാരായി കണ്ടിരുന്നത് എന്നു അനുമാനിക്കാം. ഇതിൽ എബ്രായ, ഗ്രീക്ക്, റോമൻ, പാരമ്പര്യമുള്ളവർ ഉണ്ട്. പലസ്തീനിലെ ഭൂപ്രകൃതിയും, ജീവിത രീതികളും എഴുത്തുകാരൻ വിശദീകരിക്കുവാൻ ശ്രമിക്കുന്നത് യഹൂദ ഇതര വംശക്കാർക്ക് വേണ്ടി ആയിരുന്നിരിക്കാം. “ആദിയിൽ വചനം ഉണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. “വചനം” എന്നത് ഗ്രീക്ക് തത്വ ചിന്തയിലെ “ലോഗോസ്” ആണ്. അത് പരമ സത്യമായ ദൈവമാണ്. അതായത് ഗ്രീക്ക് ദാർശനിക ചിന്തയിലെ പരമമായ ദൈവം, യേശു ആണ് എന്നു പറഞ്ഞുകൊണ്ടാണ് യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ യവന വായനക്കാരെ ഉദ്ദേശിച്ചാണ് എഴുതിയത്. എന്നാൽ, ഒപ്പം, യേശുക്രിസ്തു, യഹൂദന്മാർ കാത്തിരിക്കുന്ന മശീഹ ആണ് എന്നും എഴുത്തുകാരൻ പറയുന്നുണ്ട്. യേശുക്രിസ്തു പറഞ്ഞ ഏഴ് “ഞാൻ ആകുന്നു” പ്രസ്താവനകൾ പുറപ്പാട് പുസ്തകം 3:14 ന്റെ പ്രതിധ്വനി ആണ്. ഇവിടെ പറയുന്ന “ഞാൻ ആകുന്നു” എന്ന ദൈവവും യേശുക്രിസ്തുവും ഒരുവൻ തന്നെയാണ്.

എപ്പഫ്രാസ്

അപ്പൊസ്തലനായ പൌലൊസിനോടൊപ്പം ശുശ്രൂഷ ചെയ്തിരുന്ന, യേശുക്രിസ്തുവിന്റെ ഒരു ഭൃത്യനായിരുന്നു എപ്പഫ്രാസ്. അദ്ദേഹം പുതിയനിയമത്തിൽ അധികമായി പരമാർശിക്കപ്പെടുന്ന ഒരു വ്യക്തിയല്ല. എങ്കിലും അദ്ദേഹത്തിന്റെ ജീവിതം എക്കാലത്തും ക്രിസ്തീയ വിശ്വാസികൾക്ക് അനുകരിക്കുവാൻ കഴിയുന്ന ഒരു മാതൃക ആണ്. നിർഭാഗ്യവശാൽ, അദ്ദേഹത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളെ നമുക്ക് ഇന്ന് അറിവുളളൂ. അതിൽ നിന്നും അദ്ദേഹത്തിന്റെ ജീവിതത്തേകുറിച്ചുള്ള ഒരു ലഘു ചിത്രം വരയ്ക്കുവാൻ മാത്രമേ നമുക്ക് കഴിയുന്നുള്ളൂ.

എപ്പഫ്രാസിനെക്കുറിച്ച് പുതിയനിയമത്തിൽ മൂന്ന് പരാമാർശങ്ങൾ ആണ് ഉള്ളത്. അപ്പൊസ്തലനായ പൌലൊസ് രണ്ടു പ്രാവശ്യം അദ്ദേഹത്തിന്റെ പേര് കൊലൊസ്സ്യർക്ക് എഴുതിയ ലേഖനത്തിലും ഒരു പ്രാവശ്യം ഫിലേമോന് എഴുതിയ ലേഖനത്തിലും പറയുന്നു. വാക്യങ്ങൾ ഇങ്ങനെയാണ്:

ഒനേസിമൊസിന്റെ സാക്ഷ്യം

AD 60-62 കാലയളവിൽ ആണ് അപ്പൊസ്തലനായ പൌലൊസ്, കൊലൊസ്സ്യർ, ഫിലേമോൻ എന്നീ രണ്ടു ലേഖനങ്ങൾ എഴുതുന്നതു. ഇവ എഴുതുന്ന കാലത്ത് പൌലൊസ് റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നു. അദ്ദേഹം ഈ കത്തുകൾ, തിഹിക്കൊസ്, ഒനേസിമൊസ് എന്നിവരുടെ കയ്യിൽ ആണ്, കൊലൊസ്സ്യയിലെ സഭയ്ക്കും, ഫിലേമോൻ എന്ന ക്രിസ്തീയ വിശ്വസിക്കും കൊടുത്തു വിടുന്നത്. (കൊലൊസ്സ്യർ 4:7, 9)

 

ഫിലേമോന് എഴുതിയ കത്ത്, അതേ പേരുള്ള, കൊലൊസ്സ്യ പട്ടണത്തിലെ ധനികനായ ഒരു ക്രിസ്തീയ വിശ്വാസിക്ക് ഉള്ളതായിരുന്നു. അദ്ദേഹം ആ പട്ടണത്തിലെ ഒരു പ്രമുഖ വ്യക്തിയും, അവിടയുള്ള സഭയിലെയും വളരെ സമർപ്പണമുള്ള ഒരു വിശ്വാസി ആയിരുന്നു. ഫിലോമോന്റെ വീട്ടിൽ വച്ചായിരുന്നു സഭ ആരാധനയ്ക്കായി കൂടിവന്നിരുന്നത്. കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും അദ്ദേഹത്തിനുള്ള  സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് പൌലൊസ് 4 ആം വാക്യത്തിൽ പറയുന്നുണ്ട്.

എന്റെ അനുകാരികൾ ആകുവിൻ

1 കൊരിന്ത്യർ 11 ആം അദ്ധ്യായം 1 ആം വാക്യത്തിൽ അപ്പൊസ്തലനായ പൌലൊസ് പറയുന്ന “എന്റെ അനുകാരികൾ ആകുവിൻ.” എന്ന വാക്യത്തിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കുവാനുള്ള ഒരു പഠനമാണിത്. വാക്യം ഇങ്ങനെയാണ്:

 

1 കൊരിന്ത്യർ 11:1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.

 

വേദപുസ്തകത്തിലെ പുസ്തകങ്ങൾ അതിന്റെ എഴുത്തുകാർ എഴുതിയപ്പോൾ, അതിനെ അദ്ധ്യായങ്ങൾ, വാക്യങ്ങൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഭജനങ്ങൾ ഉണ്ടായത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. മൂല കൃതികളിൽ, വിരാമചിഹ്നങ്ങളോ, ഖണ്ഡികകളായ വിഭജനമോ, വാക്കുകൾക്ക് ഇടയിൽ സ്ഥലമോ ഇല്ലായിരുന്നു. അതിനാൽ തിരുവെഴുത്തുകൾ പൊതുവേദികളിൽ വായിക്കുവാനായി, അതിനെ അദ്ധ്യായങ്ങൾ ആയി വിഭജിക്കുവാനുള്ള ശ്രമം ശാസ്ത്രിമാർ 4 നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നു.

 

എന്നാൽ പുതിയനിയമത്തിലെ പുസ്തകങ്ങളിലെ അദ്ധ്യായങ്ങൾ വേർതിരിക്കുന്നത് ഏകദേശം 13 ആം നൂറ്റാണ്ടിൽ ആണ്. 1205 ൽ സ്റ്റീഫൻ ലാങ്ടൺ എന്ന വ്യക്തി, ലാറ്റിൻ ഭാഷയിലുള്ള പുതിയനിയമത്തിൽ ആണ് ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന രീതിയിലുള്ള അദ്ധ്യായങ്ങൾ ക്രമീകരിച്ചത്. (Stephen Langton, 1150 - 9, 1228). ഇദ്ദേഹം 1207 ജൂൺ 27 ആം തീയതി മുതൽ 1228 ജൂലൈ 9 ൽ മരിക്കുന്നത് വരെ, ഇംഗ്ലണ്ടിലെ കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ആയി ശുശ്രൂഷ ചെയ്തു. 1180 മുതൽ ഏകദേശം 20 വർഷങ്ങൾ അദ്ദേഹം പാരീസ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് (University of Paris).